0%

Chapter Title : സിന്ദൂരരേഖ 13 [അജിത് കൃഷ്ണ]

റിലേറ്റീവ് ആരെങ്കിലും ഉര്ജന്റ് ആയി വന്നു കൊണ്ട് പോകും ആണെന്ന്. വൈശാഖൻ ആ പറച്ചിൽ അത്ര ബോധ്യം ആയില്ല. അവർ എന്തോ മറച്ചു വെച്ചു സംസാരിക്കും പോലെ തോന്നി. വൈശാഖൻ നേരെ കുട്ടിയുടെ മുഖത്തേക്ക് നോക്കി. വൈശാഖൻ :മോള് അത് എന്ത് വണ്ടി ആണെന്ന് കണ്ടോ? കുട്ടി :അതൊരു ചെറിയ വാൻ ആയിരുന്നു. വൈശാഖൻ :വാനോ? ഓടിച്ച ആളെ മോള് കണ്ടിട്ടുണ്ടോ? കുട്ടി :അത് ഞാൻ മുഖം കണ്ടില്ല.
അപ്പോഴാണ് മാലതിയ്ക്കും ദിവ്യയ്ക്കും ശ്വാസം നേരെ വീണത്. വൈശാഖൻ മനസ്സിൽ പല ചോദ്യങ്ങൾ ഉയർന്നു വന്നു. വൈശാഖൻ :മോള് കണ്ടോ ആ വണ്ടി? അത് കണ്ടിട്ട് എങ്ങനെയാണ് പുതിയ പോലെയുള്ള വണ്ടി ആണോ പഴയത് ആണോ.? കുട്ടി :പഴയ പോലെ ഉള്ള വണ്ടി ആണ്. വൈശാഖൻ തന്റെ ഫോൺ കൈയിൽ എടുത്തു. അഞ്‌ജലിയുടെ നമ്പർ എടുത്തു ഡയൽ ചെയ്തു ഫോൺ റിങ് ചെയ്യാൻ തുടങ്ങി എങ്കിലും ആരും ഫോൺ അറ്റൻഡ് ചെയ്തില്ല. അതെ സമയം അഞ്‌ജലിയും വിശ്വനാഥനും ലഞ്ച് കഴിച്ചു കൊണ്ടിരിക്കുക ആയിരുന്നു. ഫോൺ റിങ് ചെയ്യുന്നത് കണ്ടപ്പോൾ അഞ്ജലി ഡിസ്പ്ലേ തന്റെ ഭർത്താവിന്റെ പേര് കണ്ടിട്ടും മൈൻഡ് ഒന്നും ഇല്ലാതെ ഫുഡ്‌ കഴിച്ചു കൊണ്ടേ ഇരുന്നു. വിശ്വനാധൻ ചോദിച്ചപ്പോൾ നിസാരമായി തന്റെ കിഴങ്ങൻ ഭർത്താവ് ആണെന്ന് അവൾ പറയുകയും ചെയ്തു. അത് പറഞ്ഞു അയാളും ചിരിച്ചു കൊണ്ട് ആണ് ഫുഡ്‌ കഴിച്ചത്. അഞ്‌ജലി ഫോൺ അറ്റൻഡ് ചെയ്യാതെ വന്നപ്പോൾ വൈശാഖൻ ഒന്ന് തെല്ലു ഭയന്നു. ഈ നാട് അത്ര ശെരി അല്ലല്ലോ വല്ല കിഡ്നാപ്പ് വല്ലതും ആണോ. പക്ഷേ ഇടയ്ക്ക് കാൾ അറ്റൻഡ് ചെയ്തപ്പോൾ അവൾ അങ്ങനെ ഒന്നും പ്രകടം ആക്കിയില്ലല്ലോ? കിഡ്നാപ് ആണെങ്കിൽ തന്നെ എപ്പോഴേ ഒരു ഭീഷണി മുഴക്കി ഒരു കാൾ എത്തിയേനെ? ചോദ്യങ്ങൾ കൊണ്ട് അയാളുടെ തല പൊട്ടി തെറിക്കും പോലെ ആയി. വൈശാഖൻ നേരെ കുട്ടിയുടെ അടുത്ത് ചെന്നു. വൈശാഖൻ :മോള് വേറെ ആരെങ്കിലും വണ്ടിയിൽ കണ്ടിരുന്നോ? കുട്ടി :ഇല്ല. വൈശാഖൻ :ഉം മോള് ക്ലാസ്സിൽ പൊക്കോ. കുട്ടി തിരിച്ചു ക്ലാസ്സിലേക്ക്

💬 Comments

View all comments