0%

Chapter Title : സിന്ദൂരരേഖ 14 [അജിത് കൃഷ്ണ]

നോക്കി ഒന്ന് ചിരിച്ചു എന്നിട്ട് കാർ ഡ്രൈവ് ചെയ്തു പോയി. അഞ്‌ജലി വേഗം തന്നെ കീ എടുത്തു ഡോർ തുറന്നു ഉള്ളിലേക്ക് പോയി. ഉള്ളിൽ ചെന്ന് തന്റെ ഹാൻഡ് ബാഗ് സഹിതം മേശപ്പുറത്തു വെച്ചു ബെഡിൽ പോയി ഒന്ന് കിടന്നു. എന്നിട്ട് ചെരിഞ്ഞു ഭിത്തിയിൽ തൂങ്ങി കിടക്കുന്ന ക്ലോക്കിലേക്ക് നോക്കി സമയം 3:00 ആകുന്നു. തന്റെ ഭർത്താവ് വന്നാൽ ഇനി എന്തൊക്കെ കാര്യങ്ങൾ ആകും ചോദിക്കുക എന്നോർത്തപ്പോൾ അവൾക്ക് എന്തോ ഒരു വേവലാതി തോന്നി.കാര്യം ഇപ്പോൾ ഇവർക്കിടയിൽ ഒരു തല്ല് കൊള്ളി ഭർത്താവ് ആയി പോയിരുന്നു എങ്കിലും ഒരിക്കൽ ഒരു ബ്രില്ലിയൻറ് പോലീസ് ഓഫീസർ തന്നെ ആയിരുന്നു വൈശാഖൻ പ്രായം കൂടിയത് കൊണ്ട് ആണോ എന്നറിയില്ല അയാളുടെ ശരീരം പഴയ പോലെ വഴക്കം ഇല്ലാതെ ആയി.
എന്നിരുന്നാലും എപ്പോഴാണ് അയാൾക്ക് ഒരു തിരിച്ചു വരവ് ഉണ്ടാവുക എന്ന് പറയാൻ കഴിയില്ല. അത് ആണ് അഞ്‌ജലിയും ഭയക്കുന്നത് അങ്ങനെ ആണെങ്കിൽ താൻ എവിടെ പോയി ആരെ കണ്ടു എന്നെല്ലാം ഇതിനകം അദ്ദേഹം അന്വേഷിച്ചു കാണണം. അഞ്‌ജലി കിടക്കുമ്പോൾ മനസ്സിൽ പറയുവാനുള്ള കള്ളങ്ങളുടെ ഒരു പറുദീസ കെട്ടുക ആയിരുന്നു. കട്ടിലിൽ മലർന്ന് കിടന്നു താലിയിൽ പിടിച്ചു അത് ചൂണ്ട് വിരലിൽ ചുറ്റി മുകളിലേക്ക് നോക്കി കിടന്നു. എന്തായാലും ഇനി ഇന്റർവ്യൂ കാര്യം തന്നെ പറയാം അതാണ് ഇപ്പോൾ സേഫ് ആയിട്ടുള്ള ഒരെ ഒരു മാർഗം. സ്റ്റേഷനിൽ വൈശാഖന്റെ ഫോൺ ബെൽ അടിക്കാൻ തുടങ്ങി. അയാൾ മെല്ലെ കാൾ അറ്റൻഡ് ചെയ്തു. വൈശാഖൻ :ഹലോ ആ പറഞ്ഞു കൊള്ളൂ എന്തായി.? ഉദ്യോഗസ്ഥൻ :സാർ നമ്പർ ട്രേസ് ചെയ്തു ഇപ്പോൾ അത് മിഥുലപുരി ആണ് ലൊക്കേഷൻ കാണിക്കുന്നത്. വൈശാഖൻ :ഓഹ് മിഥിലാപുരി ഏത് ഭാഗത്ത്‌ ആയി വരും. ഉദ്യോഗസ്ഥൻ :നഞ്ചൻകോട്ട. ഓഹ് അപ്പോൾ ആള് തിരിച്ചു വന്നോ. വൈശാഖൻ മനസ്സിൽ ചിന്തിച്ചു. അപ്പോൾ ഇത് അവൾ എവിടേക്ക് ആണ് പോയത്. ഉദ്യോഗസ്ഥൻ :ഹലോ സാർ കേൾക്കുന്നുണ്ടോ?? ഹലോ വൈശാഖൻ :അഹ് സോറി സോറി ഞാൻ കേൾക്കുന്നുണ്ട്. ഞാൻ കാൾ അറ്റന്റ് ചെയ്തപ്പോൾ തന്നെ കൈയിൽ

💬 Comments

View all comments