0%

Chapter Title : സിന്ദൂരരേഖ 14 [അജിത് കൃഷ്ണ]

ഒരു കേസ് ഫയൽ ഉണ്ടായിരുന്നു അതൊന്നു ചികഞ്ഞു കൊണ്ട് ആണ് നോക്കിയത്. അതാണ് പെട്ടന്ന് ആം സോറി. ഉദ്യോഗസ്ഥൻ :ഇട്സ് ഓക്കെ സാർ. വൈശാഖൻ :താങ്ക് യൂ. ഉദ്യോഗസ്ഥൻ :യൂവർ വെൽക്കം. അയാൾ കാൾ കട്ട്‌ ചെയ്തു. ഫോൺ കട്ട്‌ ചെയുമ്പോളും കോൺസ്റ്റബിൾ ബിജു പറയും പോലെ വല്ലതും എന്തെങ്കിലും സംഭവിച്ചു പോയോ എന്നൊരു ഭയം അയാളിൽ നിറഞ്ഞു നിന്നു. കുറെ കാലമായി താനും അഞ്‌ജലിയും തമ്മിൽ ചെറിയ തർക്കം ഉണ്ടായിരുന്നു എങ്കിലും അവൾ ഒരിക്കലും തന്നെ ഉപേക്ഷിച്ചു അങ്ങനെ ഒന്നും ചിന്തിക്കുക ഇല്ലെന്ന് അയാൾക്ക്‌ എന്തോ ഉള്ളിൽ പറയും പോലെ തോന്നി. എന്നിരുന്നാലും സ്കൂളിൽ കുട്ടി പറഞ്ഞ കാര്യങ്ങൾ അയാളുടെ മനസ്സ് നന്നായി ഉലച്ചു. ടീച്ചർമാർ മൗനം പാലിക്കുന്നതും എല്ലാം കൂട്ടി ചേർത്ത് വായിക്കുമ്പോൾ എവിടെയൊക്കെയോ എന്തോ പിഴവ് പറ്റിയ പോലെ അയാൾക്ക്‌ തോന്നി. അയാൾ ആ കസേരയിൽ ഇരുന്നു കുറേ നേരം ചിന്തിച്ചു ഇതൊരു കേസ് വിചാരണ പോലെ എടുക്കാൻ കഴിയില്ല സ്വന്തം ജീവിതം കൂടി ആയത് കൊണ്ട് എല്ലാം ചിന്തിച്ചു വേണം.കാരണം ഭാര്യയെ സംശയിച്ചു ചിലപ്പോൾ താൻ പിന്തുടരുന്നത് തെറ്റായി രീതിയിൽ ആണെങ്കിൽ അഞ്‌ജലി അത് ഒരിക്കലും മാപ്പ് ആക്കുകയും ഇല്ല.അയാൾ എന്തോ ചിന്തിച്ചു എന്നപോലെ ജീപ്പിന്റെ കീ എടുത്തു ജീപ്പ് സ്റ്റാർട്ട്‌ ആക്കി വീട്ടിലേക്ക്‌ പോയി. അബ്‌ദുള്ളയും മറ്റ് എല്ലാ പോലീസ്കാരും അത് വെറുതെ അങ്ങനെ നോക്കി നിന്ന് കണ്ടു. അബ്‌ദുള്ള വൈഷകനോട് കാര്യം തിരക്കിയപ്പോൾ അത് എന്താണ് എന്ന് പോലും വൈശാഖൻ ശ്രദ്ധിക്കുക പോലും ചെയ്തില്ല. അയാളുടെ മനസ്സ് മുഴുവൻ വീട്ടിൽ ആയിരുന്നു.ജീപ്പ്‌
വാതിൽക്കൽ എത്തിയപ്പോൾ തന്നെ അഞ്‌ജലിയുടെ ഹൃദയം ഇടിക്കാൻ തുടങ്ങി. അഞ്‌ജലി വന്നു ഡ്രസ്സ്‌ ഒക്കെ ചേഞ്ച്‌ ചെയ്തു അടുക്കളയിൽ ജോലിയിൽ ആയിരുന്നു. സംശയം കൊടുക്കാത്ത വണ്ണം ഭാര്യയുടെ റോൾ അവൾ തകർത്തു അഭിനയിക്കാൻ തുടങ്ങി. ഒന്നും അറിയാത്തവാളേ പോലെ സ്വന്തം ജോലിയിൽ മുഴുകി നടന്നു. വൈശാഖൻ ഉള്ളിലേക്ക് കയറി അടുക്കളയിലേക്ക് വന്നു. അഞ്‌ജലിയെ മാത്രം ആണ് അയാൾ അവിടെ കണ്ടത്. മകൾ എത്തിയില്ല എന്ന് ആലോചിച്ചപ്പോൾ കുറെ

💬 Comments

View all comments