Chapter Title : സിന്ദൂരരേഖ 2 [അജിത് കൃഷ്ണ]
പറഞ്ഞത് കൊണ്ട് ഇപ്പൊ നിന്നെ ജീവനോടെ വിട്ടേക്കുന്നു. ഇനിയും ചൊറിയാൻ വന്നാൽ ഇവൾക്ക് കുഞ്ഞിനെ ഉറക്കാൻ പുതിയ ഒരു തോട്ടിൽ വാങ്ങിച്ചു വെച്ചോ.
(വൈശാഖൻ ഒന്നും പറയാൻ കഴിയാതെ നാണംകെട്ട് അവിടെ തന്നെ ഇരുന്നു. അത് കേട്ട് അഞ്ജലി ലജ്ജിച്ചു തല താഴ്ത്തി എന്നിട്ട് തന്റെ ഭർത്താവിനെ നോക്കി. തന്റെ ഭർത്താവും തന്നെ പറയുന്നത് കേട്ടിട്ടും തല താഴ്ത്തി ഒന്നും മിണ്ടാതെ ഇരിക്കുന്നത് കണ്ടപ്പോൾ അവൾക്കു അയാളോട് പുച്ഛം തോന്നി. അമർ തന്റെ കാറിൽ കയറി എങ്ങോട്ടോ പാഞ്ഞു പോയി. അടി കൊണ്ട് നിലത്ത് കിടന്നിരുന്ന പോലീസ്‌കാർ എല്ലാരും ചേർന്ന് വൈശാകനെ എടുത്തു ഉയർത്തി ജീപ്പിൽ കയറ്റി വീട്ടിലേക്കു പോയി. വീടിന്റെ മുറ്റത്തു വണ്ടി നിർത്തി കോൺസ്റ്റബിൾ അബ്‌ദുല്ല ചോദിച്ചു )
അബ്ദുല്ല :സാർ, നാളെ ഡ്യൂട്ടിക്ക് വരുമോ.
(വൈശാഖൻ ഒന്ന് തിരിഞ്ഞു നോക്കി )
അബ്‌ദുല്ല :സാറിന്റെ ഈ അവസ്ഥയിൽ അതു കൊണ്ട് ചോദിച്ചതാ. സാർ വരുമെങ്കിൽ വിളിച്ചാൽ മതി ജീപ്പ് അയക്കാം. സാറിനോട് ഞാൻ പറഞ്ഞത് അല്ലെ അമർ അവൻ നമ്മുടെ കൈകളിൽ ഒതുങ്ങില്ല എന്ന്.
വൈശാഖൻ :ഞാൻ അവന്റെ പെട്ടന്ന് ഉള്ള ആക്രമണം പ്രധീക്ഷിചില്ല.
അബ്ദുല്ല :സാർ പറയുന്നത് കൊണ്ട് ഒന്നും തോന്നരുത്, ഇനി ഇങ്ങനെ ഉള്ള പണിയ്ക്ക് ഞങ്ങളെ വിളിക്കല്ല്. ഞങ്ങൾക്ക് ഒരു കുടുംബം ഉണ്ട്. സാറിനു വേറെ എവിടെ വേണേലും പോകാം ഞങ്ങൾക്ക് വേറെ വഴിയില്ല ദയവു ചെയ്തു ക്ഷമിക്കു.
(അവർ ജീപ്പിൽ കയറി പോയി തൊട്ട് പുറകെ മൃദുല അങ്ങോട്ട് കയറി വന്നു. വൈശാഖന്റെ കോലം കണ്ടു മൃദുല അടുത്തേക്ക് ഓടി വന്നു )
മൃദുല :എന്ത് പറ്റി അച്ഛാ, മുഖത്ത് പാട് ഒക്കെ
വൈശാഖൻ :അത് മോളെ അച്ഛനൊന്ന് മറിഞ്ഞു വീണു.
മൃദുല :എവിടെ? എപ്പോൾ?
അഞ്ജലി :എന്തിനാ കള്ളം പറയുന്നത്. എടി നിന്റെ അച്ഛനെ ഇവിടുത്തെ ഒരു ഗുണ്ട എടുത്തിട്ട് നന്നായിട്ട് പെരുമാറി.
മൃദുല :അമ്മേ... ഒരു മയത്തിൽ ഒക്കെ പറ. അച്ഛൻ ഒന്നും മിണ്ടാതെ ഇരിക്കുന്നത് കണ്ടില്ലേ.
അഞ്ജലി :അവൻ അവിടെ കിടന്നു നാട്ടുകാർ കേൾക്കെ
💬 Comments
View all comments