0%

Chapter Title : സൃഷ്ടാവ് [iraH]

Author : Kambikathakal Read All Parts 192
എന്റെ ഡെസ്കിലും അക്കയുടെ കടയിലുമായി ഞാൻ കറങ്ങി നടന്നു. എന്റെ വിഷമം കണ്ടിട്ട് എന്താന്ന് ചോദിച്ചു വന്ന അക്കയോടും എനിക്കൊന്നും പറയാൻ കഴിഞ്ഞില്ല. എങ്ങനെയോ വൈകുന്നേരമാക്കി വീട്ടിൽ കേറി ചെന്നപ്പോ അവിടെ അതേ കടന്നൽ കുത്തിയ മുഖം. എനിക്ക് പൊട്ടികരയണമെന്നുണ്ടായിരുന്നു. ആകെ തകർന്നു പോയ ഞാൻ ബാഗ് ടീപ്പോയിലിട്ട് സോഫയിലേക്കിരുന്നു. തല കുനിച്ചിരിക്കുകയായിരുന്ന ഞാൻ ദേവിയേച്ചി അടുത്തു വന്നതും സോഫയിലിരുന്നതും ചായ കപ്പ് മുഖത്തിനു നേരെ നീട്ടിയപ്പോഴാണറിഞ്ഞത്. "എടാ...." ചായ കപ്പും വാങ്ങി തലയും കുനിച്ച് അതേ ഇരിപ്പി രുന്ന എന്നെ ഉണർത്തിയത് ചേച്ചിയുടെ ഉച്ചത്തിലുള്ള വിളിയാണ്. തലയുയർത്തി നോക്കിയപ്പൊ ചേച്ചിയുടെ മുഖത്ത് അതേ ഗൗരവ ഭാവം. എന്റെ സകല കട്രോളും പോയി. ഒരു വിധത്തിൽ ചായ കപ്പ് ടീപ്പോയിൽ വച്ച് ചേച്ചിയുടെ മടിയിലേക്ക് വീണ് പൊട്ടി കരഞ്ഞു. "കെടന്നു മോങ്ങാണ്ട് കാര്യം പറയടാ...." കരച്ചിലിനിടയിലും ഒരു വിധത്തിൽ കാര്യം പറഞ്ഞൊപ്പിച്ചു. എന്റെ മനസ്സിലൊരു ഇടവപ്പാതി പെയ്ത് തിമർക്കുകയായിരുന്നു.. അപ്പോഴേക്കും സാറ് വന്നിട്ടുണ്ടായിരുന്നു.
എന്റെ കരച്ചില് കണ്ടിടിട്ടാവണം സാറ് എന്റെ അടുത്തു വന്നിരുന്ന് ചേച്ചിയോട് ചോദിച്ചു."എന്താ...?" "അതു തന്നെ കാര്യം..." ചേച്ചിയുടെ മറുപടി വന്നു. എന്റെ കരച്ചിലൊന്നടങ്ങിയപ്പോ തോളിൽ കൈവച് സാറുപറഞ്ഞു. "എട കെഴങ്ങാ..., അവക്കു നിന്നോട് ഒടുക്കത്തെ പ്രേമാ, നീ മിണ്ടാതേം നോക്കാതേം നടന്നിട്ടല്ലേ .... ആൻസർ ഷീറ്റിൽ പ്രേമലേഖനമൊന്നുമെഴുതി വക്കാഞ്ഞത് നന്നായി ". കേട്ടത് വിശ്വാസം വരാതെ ഞാനെഴുന്നേറ്റ് സാറിന്റെ മുഖത്തേക്കു നോക്കി. അപ്പോഴും ഒഴുകികൊണ്ടിരുന്ന കണ്ണുനീർ തുടച്ചു കളത്തോണ്ട് സാറ് ചേച്ചിയോട് ചോദിച്ചു. "അവളെവിടെ.....?" അപ്പോഴേക്കും ചേച്ചി നീട്ടി വിളിച്ചിട്ടുണ്ടായിരുന്നു "ശാലൂ........" ആ വിളിക്ക് കാത്തിരുുന്ന പോലെ അടുത്ത മുറിയിൽ നിന്നും അവളിറങ്ങി വന്നു. ഒന്നും മനസ്സിലാകാതെ അന്തം വിട്ടിരുന്ന ഞാൻ അവളെ കണ്ടതും വീണ്ടും തല കുനിച്ചു. ആ സമയത്തെ എന്റെ മനസ്സിലെ വികാരങ്ങളെ എനിക്കു തന്നെ വായിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. ഞങ്ങളെ ഒറ്റക്കാക്കാനെന്നോണം സാറും ചേച്ചിയും വാതിലും ചാരി പുറത്തിറങ്ങി പോയി. അവളടുത്തേക്ക് വന്നതും എന്റെ മുന്നിൽ മുട്ടുകുത്തിയിരുന്നതും ഞാനറിഞ്ഞില്ല. എന്റെ മടിയിലേക്ക് വലതു കൈ എടുത്തു വച്ച് അവൾ വിളിച്ചു. "അതേയ്..........." മുഖമുയർത്തിയ ഞാൻ കണ്ടത് അവളുടെ കണ്ണുകളിലെ ഒടുങ്ങാത്ത പ്രണയവും മുഖത്തെ ദൈന്യതയുമായിരുന്നു. അപ്പോഴേക്കൂം എന്റെ മനസ്സ് പേമാരി പെയ്തൊഴിഞ്ഞ പ്രകൃതി പോലെ ശാന്തമായിരുന്നു. ഇരു കൈകൾ കൊണ്ടും അവളുടെ മുഖമെന്നോടു ചേർത്ത് ആ നെറുകയിലെന്റെ ചുണ്ടുടുകളമർത്തി. ................................ "നല്ലോരു ദിവസായിട്ട് ഇങ്ങനെ

💬 Comments

View all comments