Chapter Title : സുതാര്യമായ തടവറ 2 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]
നതാഷ പതുക്കെ ബൈക്കിൽ നിന്നും ഇറങ്ങി. അവളുടെ കാലുകൾക്ക് ചെറിയൊരു വിറയൽ അനുഭവപ്പെട്ടു.
സാം ഹെൽമെറ്റ് ഊരി അവളുടെ മുഖത്തേക്ക് നോക്കി. അവന്റെ കണ്ണുകളിൽ ആ പഴയ വന്യതയും ഇപ്പോൾ അല്പം വാത്സല്യവും കലർന്നിരുന്നു.
സാം: "നമ്മൾ തിരിച്ചെത്തി നതാഷാ. നിന്നെ എവടെ നിന്നു കൂട്ടിപ്പോയോ അവിടെ ഞാൻ നിന്നെ എത്തിച്ചു കഴിഞ്ഞു. ഇനി നീ ഡോക്ടർ നതാഷയാണ്... പക്ഷേ നിന്റെ വസ്ത്രങ്ങൾക്കുള്ളിൽ നീ ഇപ്പോഴും എന്റെ പെയിന്റിംഗാണ്."
നതാഷ കാറിന്റെ വാതിൽ തുറക്കുന്നതിന് മുൻപ് സാമിനെ ഒന്ന് കൂടി നോക്കി. അവന്റെ ജാക്കറ്റിലെ ആ ഗന്ധം ഒന്ന് കൂടി ശ്വസിച്ചു.
നതാഷ: "സാം... ഇന്ന് രാത്രി നീ എനിക്ക് തന്നത് എന്താണെന്ന് നിനക്കറിയില്ല. പക്ഷേ എനിക്ക് പേടിയാണ്... മാത്യു ഉണർന്നിരിക്കുന്നുണ്ടാകുമോ?"
സാം അവളുടെ താടിയിൽ പതുക്കെ പിടിച്ചുയർത്തി.
"ഉണർന്നിട്ടുണ്ടെങ്കിൽ നീ മാത്യുവിനോട് ഒരു കഥ പറയൂ... ഒരു മാലാഖ ഭൂമിയിൽ ഇറങ്ങി വന്ന കഥ. നീ ചെല്ലൂ."
സമയം പുലർച്ചെ നാലര യോട് അടുക്കുന്നു..
പക്ഷേ, അവർ തന്റെ കാർ പാർക്ക് ചെയ്തിരുന്ന ആ പഴയ ഗോഡൗണിന് സമീപത്തെ ഇടവഴിയിലേക്ക് എത്തുമ്പോൾ വിധി മറ്റൊരു രൂപത്തിൽ അവിടെ കാത്തുനിൽക്കുന്നുണ്ടായിരുന്നു.
എന്തെന്നാൽ അതേസമയം, നൈറ്റ് ഷിഫ്റ്റ് കഴിഞ്ഞ് അടുത്തുള്ള റേഡിയോ ബിൽഡിംഗിൽ നിന്നും മടങ്ങുകയായിരുന്നു സെക്യൂരിറ്റി വക്കച്ചൻ.
തന്റെ സൈക്കിൾ എടുത്തു വരികയായിരുന്ന അയാൾ ദൂരെ ഒരു ബൈക്കിന്റെ ലൈറ്റ് കണ്ട് മരങ്ങൾക്കിടയിൽ ഒന്ന് ഒതുങ്ങി നിന്നു.
ആ വിജനമായ സ്ഥലത്ത് ഈ സമയത്ത് ആരാണെന്നറിയാനുള്ള ആകാംക്ഷയായിരുന്നു അയാൾക്ക്.
ആ രാത്രിയിലെ വന്യമായ നിമിഷങ്ങളുടെ ഓർമ്മയിൽ നാതാഷ വികാരാധീനയായിരുന്നു.
സാം അവളെ യാത്രയാക്കാൻ നേരം വീണ്ടും തന്നിലേക്ക് വലിച്ചടുത്തു.
ആ മങ്ങിയ വെളിച്ചത്തിൽ, മരങ്ങൾക്കിടയിൽ പതുങ്ങിനിന്ന വക്കച്ചൻ ആ കാഴ്ച കണ്ട് അമ്പരന്നു പോയി.
താൻ ദൈവത്തെപ്പോലെ ആരാധിക്കുന്ന, മാന്യതയുടെ പ്രതീകമായ നതാഷാ ഡോക്ടർ!
മറ്റൊരുവന്റെ കൈകളിൽ അമർന്നു നിൽക്കുന്നു.
അവർ പരസ്പരം ആർത്തിയോടെ കെട്ടിപ്പിടിക്കുന്നതും, സാം അവളുടെ കഴുത്തിലും മുഖത്തും ഉമ്മകൾ കൊണ്ട് മൂടുന്നതും അയാൾ മറഞ്ഞുനിന്നു കണ്ടു.
അത് അവളുടെ ഭർത്താവ് മാത്യു ഡോക്ടർ
💬 Comments
View all comments