0%

Chapter Title : സുതാര്യമായ തടവറ 2 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]

നതാഷ പതുക്കെ ബൈക്കിൽ നിന്നും ഇറങ്ങി. അവളുടെ കാലുകൾക്ക് ചെറിയൊരു വിറയൽ അനുഭവപ്പെട്ടു.

സാം ഹെൽമെറ്റ് ഊരി അവളുടെ മുഖത്തേക്ക് നോക്കി. അവന്റെ കണ്ണുകളിൽ ആ പഴയ വന്യതയും ഇപ്പോൾ അല്പം വാത്സല്യവും കലർന്നിരുന്നു.

​സാം: "നമ്മൾ തിരിച്ചെത്തി നതാഷാ. നിന്നെ എവടെ നിന്നു കൂട്ടിപ്പോയോ അവിടെ ഞാൻ നിന്നെ എത്തിച്ചു കഴിഞ്ഞു. ഇനി നീ ഡോക്ടർ നതാഷയാണ്... പക്ഷേ നിന്റെ വസ്ത്രങ്ങൾക്കുള്ളിൽ നീ ഇപ്പോഴും എന്റെ പെയിന്റിംഗാണ്."

​നതാഷ കാറിന്റെ വാതിൽ തുറക്കുന്നതിന് മുൻപ് സാമിനെ ഒന്ന് കൂടി നോക്കി. അവന്റെ ജാക്കറ്റിലെ ആ ഗന്ധം ഒന്ന് കൂടി ശ്വസിച്ചു.

​നതാഷ: "സാം... ഇന്ന് രാത്രി നീ എനിക്ക് തന്നത് എന്താണെന്ന് നിനക്കറിയില്ല. പക്ഷേ എനിക്ക് പേടിയാണ്... മാത്യു ഉണർന്നിരിക്കുന്നുണ്ടാകുമോ?"

​സാം അവളുടെ താടിയിൽ പതുക്കെ പിടിച്ചുയർത്തി.

"ഉണർന്നിട്ടുണ്ടെങ്കിൽ നീ മാത്യുവിനോട് ഒരു കഥ പറയൂ... ഒരു മാലാഖ ഭൂമിയിൽ ഇറങ്ങി വന്ന കഥ. നീ ചെല്ലൂ."

​സമയം പുലർച്ചെ നാലര യോട് അടുക്കുന്നു..

​പക്ഷേ, അവർ തന്റെ കാർ പാർക്ക് ചെയ്തിരുന്ന ആ പഴയ ഗോഡൗണിന് സമീപത്തെ ഇടവഴിയിലേക്ക് എത്തുമ്പോൾ വിധി മറ്റൊരു രൂപത്തിൽ അവിടെ കാത്തുനിൽക്കുന്നുണ്ടായിരുന്നു.

എന്തെന്നാൽ ​അതേസമയം, നൈറ്റ് ഷിഫ്റ്റ് കഴിഞ്ഞ് അടുത്തുള്ള റേഡിയോ ബിൽഡിംഗിൽ നിന്നും മടങ്ങുകയായിരുന്നു സെക്യൂരിറ്റി വക്കച്ചൻ.

തന്റെ സൈക്കിൾ എടുത്തു വരികയായിരുന്ന അയാൾ ദൂരെ ഒരു ബൈക്കിന്റെ ലൈറ്റ് കണ്ട് മരങ്ങൾക്കിടയിൽ ഒന്ന് ഒതുങ്ങി നിന്നു.

ആ വിജനമായ സ്ഥലത്ത് ഈ സമയത്ത് ആരാണെന്നറിയാനുള്ള ആകാംക്ഷയായിരുന്നു അയാൾക്ക്.

​ആ രാത്രിയിലെ വന്യമായ നിമിഷങ്ങളുടെ ഓർമ്മയിൽ നാതാഷ വികാരാധീനയായിരുന്നു.

സാം അവളെ യാത്രയാക്കാൻ നേരം വീണ്ടും തന്നിലേക്ക് വലിച്ചടുത്തു.

ആ മങ്ങിയ വെളിച്ചത്തിൽ, മരങ്ങൾക്കിടയിൽ പതുങ്ങിനിന്ന വക്കച്ചൻ ആ കാഴ്ച കണ്ട് അമ്പരന്നു പോയി.

​താൻ ദൈവത്തെപ്പോലെ ആരാധിക്കുന്ന, മാന്യതയുടെ പ്രതീകമായ നതാഷാ ഡോക്ടർ!

മറ്റൊരുവന്റെ കൈകളിൽ അമർന്നു നിൽക്കുന്നു.

അവർ പരസ്പരം ആർത്തിയോടെ കെട്ടിപ്പിടിക്കുന്നതും, സാം അവളുടെ കഴുത്തിലും മുഖത്തും ഉമ്മകൾ കൊണ്ട് മൂടുന്നതും അയാൾ മറഞ്ഞുനിന്നു കണ്ടു.

അത് അവളുടെ ഭർത്താവ് മാത്യു ഡോക്ടർ

💬 Comments

View all comments