0%

Chapter Title : സുതാര്യമായ തടവറ 8 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]

വേണം?"

അവളുടെ ചോദ്യം ഒരു വെടിയുണ്ട പോലെ മാത്യുവിന്റെ ഏകാഗ്രത തകർത്തു.

​മാത്യു ഒന്ന് പതറി. തൊണ്ടയിടറി.

"ഞാൻ... ഡോക്ടർ മാത്യു. ഇവിടെ പണ്ട് വർക്ക് ചെയ്തിരുന്നു."

അയാൾ പഴയ തിരിച്ചറിയൽ കാർഡില്ലാത്ത ഡോക്ടറായി സ്വയം പരിചയപ്പെടുത്തി.

​അയാൾ ഒരു വലിയ ഡോക്ടറാണെന്ന് അയാളുടെ വേഷവും പ്രൗഢിയും കണ്ടപ്പോൾ ആ നേഴ്സിന് മനസ്സിലായി.

അവൾ ഒന്ന് താഴ്ന്നു വണങ്ങിയെങ്കിലും ഗൗരവം വിട്ടില്ല.

"ഡോക്ടർ... കണ്ടതിൽ സന്തോഷം. പക്ഷേ ഇവിടെ സർജറികൾ നടക്കുന്ന സ്ഥലമല്ലേ. ഇവിടെ ഇങ്ങനെ നിൽക്കാൻ പാടില്ല. പ്ലീസ്, ഒന്ന് മാറണം."

ആ നേഴ്സിന്റെ വാക്കുകൾ കേട്ട് ഒരു കുറ്റവാളിയെപ്പോലെ മാത്യു പതുക്കെ ആ ഇടനാഴിയിൽ നിന്നും പുറത്തേക്ക് നടന്നു.

പണ്ട് തന്റെ അധികാര പരിധിയിലായിരുന്ന അതേ ഇടനാഴികൾ ഇന്ന് തനിക്ക് അന്യമായിരിക്കുന്നത് അയാൾക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. ഹോസ്പിറ്റൽ മുറ്റത്തെ ആ പഴയ മരത്തണലിൽ അയാൾ കുറച്ചുനേരം നിന്നു.

​സൂര്യൻ മലനിരകൾക്ക് പിന്നിലേക്ക് മറയാൻ തുടങ്ങിയിരിക്കുന്നു.

ആകാശത്ത് ചുവപ്പും കറുപ്പും കലർന്ന ചായം പടരുന്നത് കണ്ടപ്പോൾ അമലയുടെ രക്തം പുരണ്ട ആ സർജറി ടേബിളാണ് അയാൾക്ക് ഓർമ്മ വന്നത്.

ഹൈറേഞ്ചിലെ തണുത്ത കാറ്റ് വീശിയപ്പോൾ അയാൾ തന്റെ കോട്ടിന്റെ ബട്ടണുകൾ മുറുക്കി ഇട്ടു. പക്ഷേ, ഉള്ളിലെ വിറയൽ മാറ്റാൻ ആ കോട്ടിന് കഴിയുമായിരുന്നില്ല.

​അയാൾ പതുക്കെ തന്റെ കാറിനടുത്തേക്ക് നടന്നു. കാറിൽ കയറി ഇരുന്നിട്ടും അയാൾ വണ്ടി സ്റ്റാർട്ട് ചെയ്തില്ല.

സ്റ്റിയറിംഗിൽ തല ചായ്ച്ച് അയാൾ കുറച്ചുനേരം അങ്ങനെ ഇരുന്നു.

ഷാജിയേട്ടൻ നാളെ വരുമ്പോൾ താൻ എന്ത് പറഞ്ഞ് തുടങ്ങണം?!

അയാൾ ആലോചിക്കുകയായിരുന്നു..

​തിരികെ ലോഡ്ജിലേക്കുള്ള യാത്രയിൽ അയാൾ കണ്ട കാഴ്ചകളെല്ലാം ഒരു സിനിമയിലെന്നപോലെ പിന്നിലേക്ക് മറഞ്ഞു.

തന്റെ ആഡംബര ജീവിതവും പ്രശസ്തിയും എല്ലാം ഈ മലമുകളിലെ ഒരു പഴയ കെട്ടിടത്തിന് മുന്നിൽ അർത്ഥശൂന്യമാണെന്ന് അയാൾ തിരിച്ചറിഞ്ഞു.

അതേസമയം ​ലില്ലി ആ വലിയ ഹാളിലെ സോഫയിൽ ഇരിക്കുകയായിരുന്നു.

പുറത്ത് നേരം ഇരുട്ടി തുടങ്ങിയിരിക്കുന്നു.

മാത്യുവിന്റെ ഫോൺ സംഭാഷണത്തിലെ ആ തളർച്ച അവളെ അലോസരപ്പെടുത്തിക്കൊണ്ടിരുന്നു.

അവൾ ടിവി ഓൺ ചെയ്തെങ്കിലും അതിലൊന്നും അവളുടെ ശ്രദ്ധ പതിഞ്ഞില്ല.

​ആ വലിയ

💬 Comments

View all comments