താമരപ്പൂവിതൾ [എട്ടത്തിയമ്മ][കൊമ്പൻ]
പുറത്തുള്ള കുളിമുറിയിൽ കുളിയും കഴിഞ്ഞ ശേഷം മുണ്ടും നേര്യതും ഉടുതുകൊണ്ട് മുണ്ടും വിരിച്ചിട്ട കറുകറുത്ത മുടിയുമായി ഏട്ടത്തി അവരുടെ മുറിയിലേക്ക് നടന്നുകൊണ്ടിരുന്നു. എന്നെ ഇടം കണ്ണിട്ടു നോക്കുമ്പോ ഞാനും കണ്ണിറുക്കിയൊന്നു ചിരിച്ചു. നിർമ്മല മേമ ജോലിയൊക്കെ തീർത്തു അവരുടെ വീട്ടിലേക്ക് പോയിരുന്നു, “ശ്!!!” പിറകിൽ നിന്നും സർപ്പ സീല്കാരമെന്റെ കാതുകളിൽ പതിച്ചപ്പോൾ ഞാൻ തിരിഞ്ഞൊന്നു നോക്കി. എന്നെ കൈകൊണ്ട് മാടി വിളിച്ചപ്പോൾ ഞാൻ മുത്തശ്ശിയുടെ മടിയിൽ നിന്നും എണീറ്റുകൊണ്ട് അടുക്കളയിലേക്ക് പോകാനായി എണീറ്റു. “മുത്തശ്ശി വെള്ളം ദാഹിക്കുന്നു ഇപ്പോ വരെ…” ഞാൻ ഏടത്തിയുടെ മുറിയിലേക്ക് നടന്നപ്പോൾ ഏട്ടത്തി മുറിയിലെ വെളിച്ചം അണച്ചുകൊണ്ട് ചുവരിൽ ചാരി നില്പായിരുന്നു. ഞാൻ മുറിയിലേക്ക് കടന്നതും ഏട്ടത്തി എന്റെ മേലെ ചാടി വീണുകൊണ്ട് എന്നെ ഇറുക്കി കെട്ടിപിടിച്ചു. “അജൂ….” “എട്ടത്തീ….” ഞാനും ഏട്ടത്തിയെ ഇറുക്കി കെട്ടിപിടിച്ചുകൊണ്ട് എന്റെ ചുണ്ടുകൾ ഏടത്തിയുടെ കഴുത്തിലുരച്ചു. “ഇന്നലെ നീയെന്തിനാ എന്റെ മുറിയിൽ വന്നിട്ടെന്റെ പാദങ്ങളിൽ വിരൽകൊണ്ട് തൊട്ടത്?!! പിന്നെ കൊലുസിൽ ചുണ്ടു കൊണ്ട് മുത്തിയത്..?!!” “എട്ടത്തീ….” “ഏട്ടത്തി ഇങ്ങനൊന്നുമെന്നോട് ചോദിക്കല്ലേ…” “നിന്റെ മേശവലിപ്പിന്റെ ഉള്ളിലെ ആ പൊന്നിൻ താലി മാല… അതെന്റെ കഴുത്തിലൊന്നു കെട്ടിക്കൂടെ….” ഏട്ടത്തിയെന്റെ മുഖത്തേക്ക് നോക്കുമ്പോ ആ പാവത്തിന്റെ കണ്ണിൽ ഈറൻ മഴ ചാറൽ ഞാൻ കണ്ടതും വിരൽകൊണ്ട് അതിൽ തൊട്ടു മായ്ച്ചു കളയാനൊരുങി. ഇല്ലെങ്കിലൊരു പക്ഷെ ഞാനും കരഞ്ഞുപോയേനെ!! ഏട്ടനെ ജീവനുതുല്യം സ്നേഹിച്ചിരുന്ന പെണ്ണായിരുന്നു എന്റെ ഏട്ടത്തി. സ്വന്തം വീട്ടുകാരെ ധിക്കകരിച്ചുകൊണ്ട് ഏട്ടന്റെയൊപ്പം ഇറങ്ങിവന്നവൾ. അവരുടെ സന്തോഷം നിറഞ്ഞ രാവുകൾ കണ്ടു അസൂയപെട്ട ദൈവത്തിനു ഏട്ടനെ തിരിച്ചുവിളിക്കാൻ തോന്നിയതെന്തിനാണ് ഇനിയും മനസിലായിട്ടില്ല…. ഏട്ടന്റെ ബൈക്ക് ഒരു അപകടത്തിൽ പെട്ടന്നറിഞ്ഞപ്പോൾ ഭ്രാന്തിയെപ്പോലെ അലറിക്കരഞ്ഞത് ഇപ്പോഴുമോർമ്മയുണ്ട്, എന്നെയും കെട്ടിപിടിച്ചു രാത്രി കിടക്കുമ്പോ പലപ്പോഴും ഉറങ്ങാതെ രാവോളം കരഞ്ഞിരുന്ന എന്റെ ഏട്ടത്തിയെ കഴിഞ്ഞ മൂന്ന് വർഷമായിട്ട് ഉള്ളു നിറയെ ഞാൻ പ്രണയിക്കുന്നുണ്ട്. പക്ഷേ ഏടത്തിയുടെ മനസ്സറിയാതെ മോഹിച്ചിട്ടവസാനം, മകനെപ്പോലെ…. കൂടെ പിറന്ന അനിയനെ പോലെ കരുതിയ ചെക്കന്റെ മനസിലെ പ്രണയം നിഷിദ്ധമാണെന്നു അറിയുമ്പോ തന്നോടുള്ള വാത്സല്യവും നഷ്ടമാകുമോ എന്നുള്ള പേടികൊണ്ട് പലപ്പോഴും കൊച്ചിയിൽ നിന്നിങ്ങോട്ടേക്ക് വരാൻ മടിച്ചിരുന്നതാണ്, പക്ഷെ ശ്രാവന്തി! അവളോട് കാത്തിരിക്കാൻ പറയുന്നതിലിനി അർത്ഥമില്ല! അതെ എന്നാണെങ്കിലും അല്ല എന്നാണെകിലും അവളത് തുറന്നു പറയാൻ വേണ്ടിയാണു ഈ ഉത്സവകാലത്തു ഒറ്റപ്പാലത്തേക്ക് വിളിപ്പിച്ചത്! പക്ഷെ ഓരോ തവണയും എന്റെ ഏട്ടത്തിയെ കാണുമ്പോ…. ഇനിയെന്നും തനിച്ചു ജീവിയ്ക്കാൻ വിധിക്കപെട്ട അവരുടെ മനസ്സിൽ എവിടെയെങ്കിലും താനുണ്ടെന്നു അറിഞ്ഞാൽ മാത്രം മതിയെന്ന് കൊതിച്ച ഈറൻ രാവുകൾ…. ഇന്നിപ്പോ എന്നെ പുണർന്നുകൊണ്ട് കഴുത്തിലൊരു താലികെട്ടി അവരെയും കൂട്ടി കൊണ്ടുപോകാൻ പറയുമ്പോ…. ഇത്രയും ഭാഗ്യമെനിക്കുണ്ടോ എന്ന് ഞാനും സ്വയം അമ്പരന്നു നിൽക്കുകയാണ്….
💬 Comments
View all comments