Chapter Title : ഓർമക്കുറിപ്പ് [കത്തനാർ]
ശേഷം തണുത്ത സ്വരത്തിൽ പറഞ്ഞു.
“ദുർമന്ത്രവാദികൾക്ക് ഈ മനയിൽ പ്രവേശനമില്ല.”
ഹരിഹരന്റെ കണ്ണുകൾ ഒരു നിമിഷം മിന്നി. മുഖത്ത് കോപം തെളിഞ്ഞു. പക്ഷേ ഉടൻ തന്നെ അത് മറഞ്ഞു. ഇവിടെ തർക്കിക്കാനുള്ള സമയമല്ലെന്ന് അയാൾക്കറിയാമായിരുന്നു.
ആദിത്യനെ കൂട്ടിക്കൊണ്ടുപോകുക എന്നതാണ് ഇപ്പോഴത്തെ ലക്ഷ്യം. ഹരിഹരൻ പതുക്കെ മുന്നോട്ട് വന്നു.
“അച്യുതാ.”
“എന്റെ പേര് നിന്റെ വായിൽ നിന്ന് കേൾക്കാൻ താൽപര്യമില്ല.”
“വർഷങ്ങൾ കഴിഞ്ഞിട്ടും നിന്റെ സ്വഭാവം മാറിയിട്ടില്ല.”
“നിന്റെയും.”
രണ്ടുപേരും ഏതാനും നിമിഷങ്ങൾ പരസ്പരം നോക്കി നിന്നു. അത് രണ്ട് വൃദ്ധന്മാരുടെ നേർക്കുനേർ നിൽപ്പല്ലായിരുന്നു. പതിറ്റാണ്ടുകളായുള്ള താന്ത്രിക മത്സരത്തിന്റെ ഏറ്റുമുട്ടലായിരുന്നു. ഹരിഹരൻ മെല്ലെ തന്റെ അരയിൽ കെട്ടിയിരുന്ന ചെറിയൊരു രുദ്രാക്ഷമാല എടുത്തു.
അത് നെഞ്ചോട് ചേർത്തുപിടിച്ചു. കണ്ണുകൾ അടച്ചു. ചുണ്ടുകൾ മന്ത്രങ്ങൾ ഉരുവിടാൻ തുടങ്ങി. അച്യുതന്റെ മുഖം കടുത്തു.
“ഹരിഹരാ!”
മന്ത്രജപം നിന്നു.
“ഈ ഭൂമിയിൽ വച്ച് കറുത്ത പ്രയോഗങ്ങളൊന്നും ചെയ്യാൻ ശ്രമിക്കരുത്.”
ഹരിഹരൻ കണ്ണുകൾ തുറന്നു.
“അല്ലെങ്കിൽ?”
“ഇത് ദേവിയുടെ അനുഗ്രഹമുള്ള ഭൂമിയാണ്.”
അച്യുതന്റെ ശബ്ദം ഇടിമുഴക്കിപോലെ ഉയർന്നു.
“ഇവിടെ അത്തരം പ്രയോഗങ്ങൾ നടത്തിയാൽ നിനക്ക് രക്ഷയുണ്ടാവില്ല.”
ഹരിഹരൻ കുറച്ചുനേരം അദ്ദേഹത്തെ നോക്കി നിന്നു. ശേഷം ചെറുതായി പുഞ്ചിരിച്ചു.
“നീ ഇപ്പോഴും പഴയതുപോലെയാണ് അച്യുതാ.”
“എന്താണ് നീ ചെയ്തത്?”
“ഒന്നുമില്ല.”
“അപ്പോൾ ആ മന്ത്രം എന്തിന്?”
“ഞാൻ കണക്കുകൂട്ടുകയായിരുന്നു.”
അച്യുതൻ നെറ്റിചുളിച്ചു.
“എന്ത്?”
“നിനക്കിനി എത്ര കാലം ബാക്കിയുണ്ടെന്ന്.”
ഒരു നിമിഷത്തേക്ക് അന്തരീക്ഷം സ്തംഭിച്ചു. കേശവൻ പോലും തല ഉയർത്തി നോക്കി.
“എന്താണ് നീ പറഞ്ഞത്?” അച്യുതൻ ചോദിച്ചു.
ഹരിഹരൻ ശാന്തമായി പറഞ്ഞു.
“മൂന്നു മാസം.”
ആ
💬 Comments
View all comments