0%

Chapter Title : ഓർമക്കുറിപ്പ് [കത്തനാർ]

Author : കത്തനാർ Read All Parts 57.5K

വാക്കുകൾ അമ്പുപോലെ പതിച്ചു.

“മൂന്നു മാസം കഴിഞ്ഞാൽ നീയും പോകും.”

അച്യുതൻ അറിയാതെ ഒരു പടി പിന്നോട്ട് നീങ്ങി. അത് ഭയമോ അത്ഭുതമോ എന്ന് അയാൾക്കുതന്നെ മനസ്സിലായില്ല.

“അർഥമില്ലാത്ത കാര്യങ്ങൾ പറയരുത്.”

“വിശ്വസിക്കേണ്ട.”

ഹരിഹരൻ തോളുയർത്തി.

“എന്നാൽ ഞാൻ കണ്ടത് അതാണ്.”

ശേഷം അദ്ദേഹത്തിന്റെ കണ്ണുകൾ ആഴത്തിലായി.

“നീ മരിച്ചാൽ ആദിത്യനെ നോക്കാൻ ഇവിടെ ആരുണ്ടാകും?”

ആ ചോദ്യം അച്യുതനെ നിശ്ശബ്ദനാക്കി.

“നിന്റെ മകളും പോയി.”

ഹരിഹരൻ തുടർന്നു.

“അവന്റെ അച്ഛനും പോയി.”

“...”

“ഇനി നീയും പോയാൽ? നിന്റെ തറവാട്ടിലെ ജോലിക്കാരോ? അവർ അവനെ മന്ത്രതന്ത്രവിദ്യകളും പഠിപ്പിക്കുമോ?”

മറുപടി ഉണ്ടായില്ല.

“അതുകൊണ്ടാണ് പറയുന്നത്. കുട്ടിയെ ഞങ്ങളോടൊപ്പം വിടൂ.”

അച്യുതൻ ഒന്നും പറഞ്ഞില്ല. വരാന്തയ്ക്ക് പുറത്തുള്ള മാവിൻമരത്തിലേക്ക് നോക്കി. കാറ്റ് ഇലകളെ ഇളക്കിക്കൊണ്ടിരുന്നു. ഹരിഹരൻ പറഞ്ഞത് വിശ്വസിക്കാൻ അദ്ദേഹം തയ്യാറായിരുന്നില്ല. പക്ഷേ വൃദ്ധാവസ്ഥയെന്ന സത്യം നിഷേധിക്കാനും കഴിഞ്ഞില്ല.

നേരം കുറെ കടന്നുപോയി. ഒടുവിൽ അദ്ദേഹം ഒരു ഭൃത്യനെ വിളിച്ചു.

“ഗോവിന്ദാ.”

“തിരുമേനി.”

“ആദിത്യനെ വിളിച്ചുകൊണ്ടുവരൂ.”

ആദിത്യൻ അന്ന് സാമവേദത്തിന്റെ ആന്തരികാർത്ഥങ്ങൾ വിവർത്തിച്ചു അവന്റെ മുത്തച്ഛൻ എഴുതികൊടുത്ത പുസ്തകം വായിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഭൃത്യൻ വന്ന് വിളിച്ചപ്പോൾ കാര്യമൊന്നും മനസ്സിലായില്ല. അവൻ വരാന്തയിലേക്ക് വന്നപ്പോൾ പരിചയമില്ലാത്ത കാറും ആളുകളേയും കണ്ടു.

പിന്നെ കേശവനെ തിരിച്ചറിഞ്ഞു. ഒരിക്കലോ രണ്ടിക്കലോ കണ്ട മുഖം.

“മുത്തച്ഛാ?”

അവൻ ചോദിച്ചു. അച്യുതൻ കൊച്ചുമകനെ അടുത്തേക്ക് വിളിച്ചു. കുറച്ചുനേരം അവന്റെ തലയിൽ കൈവെച്ചു. ശേഷം പറഞ്ഞു.

“ഉണ്ണീ... നീ പുതുശ്ശേരി ഇല്ലത്തേക്ക് പോകണം.”

ആദിത്യൻ ഞെട്ടി.

“എന്തിന്?”

“നിന്റെ അച്ഛൻ മരിച്ചു.”

അവൻ മിണ്ടാതെയായി. അച്ഛൻ. ആ വാക്ക്

💬 Comments

View all comments