Chapter Title : ഓർമക്കുറിപ്പ് [കത്തനാർ]
കേൾക്കുമ്പോഴെല്ലാം മനസ്സിൽ കയ്പ്പായിരുന്നു. അമ്മ പറഞ്ഞ കഥകൾ അല്ല. മറ്റുള്ളവർ പറഞ്ഞ കഥകൾ. അമ്മയെ കരയിപ്പിച്ച മനുഷ്യൻ. അമ്മയെ ഉപേക്ഷിച്ച മനുഷ്യൻ. തിരിഞ്ഞുനോക്കാത്ത മനുഷ്യൻ.
“എനിക്ക് പോകണ്ട.”
അവൻ ഉടൻ പറഞ്ഞു.
“ഉണ്ണീ—”
“എനിക്ക് അയാളെ ഇഷ്ടമല്ല.”
കണ്ണുകളിൽ കണ്ണുനീർ നിറഞ്ഞു.
“ഞാൻ പോകുന്നില്ല.”
അച്യുതൻ സ്നേഹത്തോടെ അവന്റെ തോളിൽ പിടിച്ചു.
“മരിച്ചവരോട് വൈരം വയ്ക്കരുത്.”
“പക്ഷേ—”
“അവൻ നിന്റെ അച്ഛനാണ്.”
“അല്ല.”
“ആണെന്ന് ലോകം പറയും. നിന്റെ അമ്മയും.”
ആദിത്യൻ കരഞ്ഞു.
“എനിക്ക് പോകണ്ട.”
“ഉണ്ണീ...”
“ഞാൻ ഇവിടെ തന്നെ നിൽക്കും.”
അവൻ ഒരു കൊച്ചുകുട്ടിയെപ്പോലെ വാശിപിടിച്ചു. അല്ല, വെറും പതിനഞ്ചു വയസ്സ് മാത്രമുള്ള, മൂന്നുവേദങ്ങളും, താന്ത്രിക മാന്ത്രവിദ്യകളും ഈ കുറഞ്ഞ പ്രായത്തിൽത്തന്നെ വശത്താക്കിയ അവൻ, അക്ഷരാർത്ഥത്തിൽ ഒരു കുട്ടി തന്നെ ആയിരുന്നു.
കണ്ണുനീർ തുടച്ചു. അച്യുതന്റെ ഹൃദയവും വേദനിച്ചു. പക്ഷേ തീരുമാനം എടുത്തുകഴിഞ്ഞിരുന്നു.
“പോ.”
“മുത്തച്ഛാ—”
“അവിടെയിട്ട് കർമ്മങ്ങൾ ചെയ്തു തീർക്കൂ.”
ശേഷം മൃദുവായി കൂട്ടിച്ചേർത്തു.
“രണ്ടുമൂന്നു മാസം നിന്നിട്ട് തിരികെ വരാം.”
ആദിത്യൻ വീണ്ടും കരഞ്ഞു. എന്നിട്ടും ഒടുവിൽ കേശവനും ഹരിഹരനും കൂടെ പോകേണ്ടിവന്നു. പോകുന്നതിനു മുൻപ് അച്യുതൻ അവനെയും കൂട്ടി നിലവറയ്ക്കുള്ളിൽ പോയി.
ഒരു രഹസ്യ അറ തുറന്നു ഒരു ചെപ്പെടുത്തു. അതിൽ നിന്നും ഒരു വെളുത്ത വളയെടുത്തു ആദിക്കു കൊടുത്തു. അവൻ അത് വാങ്ങിച്ചു.
പാൽ പോലെ വെളുത്തത്, ഭാരം തീരെയില്ല, എന്നാൽ ഉരുക്കിന്റെ ഉറപ്പു. ചിലപ്പോൾ ഉരുക്കിനെക്കാൾ ഉറപ്പുണ്ടാകും എന്നവന് തോന്നി. അത് അവന്റെ കയ്യിലിടാൻ അച്യുതൻ പറഞ്ഞു.
ഇട്ടതും അവന്റെ കണ്ണുകളിൽ വിളക്ക് കൊളുത്തിവച്ചപോലെ പ്രകാശമടിച്ചു. ഒരു
💬 Comments
View all comments