Chapter Title : ഓർമക്കുറിപ്പ് [കത്തനാർ]
പത്തിരുപതു നിമിഷങ്ങളിൽ കണ്ണിനു കാഴ്ച കിട്ടി. നോക്കുമ്പോൾ ആ വള തന്റെ കയ്യിൽ കാണുന്നില്ല.
അതെവിടെയെന്നു മുത്തച്ഛനോട് ചോദിച്ചിട്ട് പറഞ്ഞും ഇല്ല. ചിലപ്പോൾ മുത്തച്ഛൻ തന്നെ ഊരിയെടുത്തുകാണും എന്നുവിചാരിച്ചവൻ യാത്രക്കുള്ള ഉടുപ്പുകൾ എടുക്കാൻ പോയി.
അൽപസമയത്തിന് ശേഷം ആ ബെൻസ് നീലകണ്ഠത്ത് മനയുടെ പടിപ്പുര വിട്ട് പുറപ്പെട്ടു. പിന്നിലെ സീറ്റിൽ ആദിത്യൻ മിണ്ടാതിരുന്നു. അവന്റെ കണ്ണുകൾ ഇപ്പോഴും ചുവന്നിരുന്നു.
മുൻസീറ്റിൽ കേശവൻ. അരികിൽ ഹരിഹരൻ. വണ്ടി ഗ്രാമവഴികൾ കടന്ന് മുന്നോട്ട് പോവുകയായിരുന്നു. സ്റ്റിയറിംഗിന് പിന്നിൽ ഇരുന്ന ഡ്രൈവർ രമേശൻ റിയർവ്യൂ മിററിലൂടെ ഒരുനിമിഷം പിന്നിലേക്ക് നോക്കി.
പുതുശ്ശേരി ഇല്ലത്തിന്റെ പുതിയ യജമാനനാകാൻ പോകുന്ന കുട്ടിയെ ആദ്യമായി കാണുകയായിരുന്നു അവൻ. മിററിനുള്ളിൽ അവൻ കണ്ടത് പതിനഞ്ച് വയസ്സുള്ള, യവ്വനത്തിലേക്ക് പ്രവേശിക്കേണ്ടിയിരിക്കുന്ന ഒരു ബാലനെ.
മുഖം വീർത്തിരിക്കുന്നു. കണ്ണുകളിൽ കണ്ണുനീർ ഉണങ്ങിയ പാടുകൾ. ചുണ്ടുകൾ വിറയ്ക്കുന്നു. കരച്ചിൽ അടക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു. അപാരസമ്പത്തിന്റെയും താന്ത്രികപാരമ്പര്യങ്ങളുടെയും രണ്ട് മഹത്തായ വംശങ്ങളുടെയും അവകാശി.
പക്ഷേ ആ നിമിഷത്തിൽ അവൻ വെറും ഒരു കുട്ടി മാത്രമായിരുന്നു. അച്ഛന്റെ മരണവാർത്ത കേട്ട ഒരു പതിനഞ്ച് വയസ്സുകാരൻ. സ്വന്തം വീട്ടാണോ അല്ലയോ എന്ന് പോലും അറിയാത്ത ഒരു വീട്ടിലേക്ക്, ഇഷ്ടമില്ലാതെ യാത്ര ചെയ്യുന്ന ഒരു ബാലൻ.
രമേശൻ വീണ്ടും റോഡിലേക്ക് നോക്കി. കാർ മുന്നോട്ടുപോയി. ദൂരെയെങ്ങോ, പുതുശ്ശേരി ഇല്ലത്തിന്റെ നിഴലുകൾ അവരെ കാത്തുനിന്നു.
ഒരു മണിക്കൂറിലേറെ യാത്രയ്ക്കുശേഷം ബെൻസ് കാർ ഒടുവിൽ പുതുശ്ശേരി ഇല്ലത്തിന്റെ പടിപ്പുരയിലേക്ക് തിരിഞ്ഞു. വഴിയിലുടനീളം ആദിത്യൻ അധികം സംസാരിച്ചിരുന്നില്ല. കാറിന്റെ ജനാലയിലൂടെ പിന്നിലേക്ക് ഓടിമറയുന്ന മരങ്ങളും വയലുകളും ചെറുക്ഷേത്രങ്ങളും മാത്രമായിരുന്നു അവന്റെ ശ്രദ്ധയിൽ.
മനസ്സിൽ
💬 Comments
View all comments