0%

Chapter Title : ഓർമക്കുറിപ്പ് [കത്തനാർ]

Author : കത്തനാർ Read All Parts 86.5K

നിറഞ്ഞുനിന്നത് ആശയക്കുഴപ്പമായിരുന്നു. ഒരിക്കലും യഥാർത്ഥത്തിൽ സ്വന്തമെന്ന് തോന്നാത്ത ഒരു വീട്ടിലേക്കാണ് താൻ പോകുന്നത്. ജീവിച്ചിരിക്കുമ്പോൾ തന്നെ തിരിഞ്ഞുനോക്കാത്ത ഒരു മനുഷ്യന്റെ മരണകർമ്മം നിർവഹിക്കാനാണ് താൻ അവിടെ എത്തുന്നത്.

കാർ ഇല്ലത്തിന്റെ അടുത്തെത്തിയപ്പോൾ തന്നെ അവന് അസ്വാഭാവികമായ തിരക്ക് കാണാനായി. പടിപ്പുര മുതൽ പുറത്തേക്കുള്ള വഴിവരെ വാഹനങ്ങൾ നിരന്നുകിടക്കുകയായിരുന്നു. ഗ്രാമത്തിലെ പ്രമുഖർക്കൊപ്പം സാധാരണക്കാരും അവിടെയെത്തിയിരുന്നു.

ചിലർ കൂട്ടംകൂടി അടക്കിപ്പിടിച്ച ശബ്ദത്തിൽ സംസാരിക്കുകയായിരുന്നു. ചിലരുടെ മുഖത്ത് യഥാർത്ഥ ദുഃഖം പ്രകടമായിരുന്നു. കാർ നിർത്തിയതുമാത്രം നിരവധി കണ്ണുകൾ അതിന്റെ നേരെ തിരിഞ്ഞു.

"ഉണ്ണിത്തമ്പുരാൻ വന്നിരിക്കുന്നു..."

ആരോ പറഞ്ഞത് ആദിത്യൻ കേട്ടു. ആ വാക്ക് കേൾക്കുമ്പോൾ തന്നെ അവന് അസ്വസ്ഥത തോന്നി. വണ്ടിയിൽനിന്ന് ഇറങ്ങിയ ഉടനെ കരച്ചിലിന്റെ ശബ്ദം അവന്റെ കാതുകളിൽ പതിച്ചു.

പടിപ്പുരയുടെ ഭാഗത്തുനിന്നായിരുന്നു ആ ശബ്ദം. നിരവധി സ്ത്രീകൾ ഉച്ചത്തിൽ കരയുകയായിരുന്നു. ഹരിഹരൻ അവന്റെ തോളിൽ മെല്ലെ കൈവെച്ചു.

"വരൂ ഉണ്ണീ."

അവർ മുന്നോട്ട് നടന്നു. പടിപ്പുരയിലെത്തിയ നിമിഷം ആദിത്യൻ നിശ്ചലനായി. അവിടെ രണ്ടുപേർ വെള്ളപുതപ്പിൽ പൊതിഞ്ഞ് കിടത്തിയിരുന്നു. രണ്ട് മൃതദേഹങ്ങൾ. അവൻ അമ്പരന്നു.

"രണ്ടുപേരോ?"

കേശവൻ പതുക്കെ തലയാട്ടി.

"അതെ ഉണ്ണീ."

"അച്ഛൻ..."

"മഹാദേവൻ തിരുമേനിയും ഹരിദേവൻ തിരുമേനിയും. അത് ഉണ്ണിയുടെ അച്ഛന്റെ അനുജൻ തിരുമേനിയായിരുന്നു. ഉണ്ണിയുടെ ചെറിയച്ഛൻ."

ആദിത്യൻ ഒന്നും മിണ്ടിയില്ല.

"അപകടം ഒരുമിച്ചായിരുന്നു."

കേശവന്റെ ശബ്ദം ഇടറി.

"രണ്ടുപേരും രക്ഷപ്പെട്ടില്ല."

അൽപനേരം കഴിഞ്ഞ് അദ്ദേഹം വീണ്ടും പറഞ്ഞു.

"ഹരിദേവൻ തിരുമേനിക്ക് മക്കളില്ല. അതുകൊണ്ട് അദ്ദേഹത്തിന്റെ കർമ്മവും ഉണ്ണി തന്നെയാണ് ചെയ്യേണ്ടത്."

പതിനഞ്ച് വയസ്സുകാരനായ ഒരു കുട്ടിക്ക് ഒരേസമയം ഈ വാർത്തകളെല്ലാം ഉൾക്കൊള്ളുക പ്രയാസമായിരുന്നു. അയാൾ മിണ്ടാതെ

💬 Comments

View all comments