Chapter Title : തറവാട്ടിലെ നിധി 16 [Jack Sparrow]
എങ്ങനെയാണ് അവർ ഇത്ര പെട്ടെന്ന് എനിക്ക് വഴങ്ങി തന്നത്, അതുവരെ എന്നെ കാണുന്നതെ ചതുർത്ഥി ആയ ശോഭക്ക് എങ്ങനെയാണ് ഇപ്പോൾ എന്നോട് ഇത്ര ആർത്തി…. സിന്ധുവിനെ കണ്ട് രണ്ടാമത്തെ ദിവസം അവൾ എന്നെ കിടക്കയിലേക്ക് ക്ഷണിച്ചു…
എന്തിനാണ് ഞാൻ യാമിയെ വീണ്ടും വീണ്ടും സ്വപ്നം കാണുന്നത്, ആരാണ് ശരിക്കും അവൾ… അവൾ എന്തിനാണ് വിചിത്രമായൊരു സത്യം എന്നിൽ നിന്നും വാങ്ങിയത്….
ആരോടാണ് ഇതൊക്കെ ഒന്ന് ചോദിക്കുക… ചോദിക്കാൻ എനിക്ക് പറ്റുമോ ! പെറ്റമ്മയുടെ ആത്മാവിനെ തൊട്ടാണ് എന്നെക്കൊണ്ടവൾ സത്യം ചെയ്യിച്ചത്….
ഒരെത്തും പിടിയും കിട്ടുന്നില്ലല്ലോ !’
എൻ്റെ ചിന്തകൾ കാട് കയറി തുടങ്ങി…
‘ വൈകീട്ട് പായസം വാങ്ങി വരുമ്പോൾ ആ ഗുഹയുടെ അവിടെ പോകണം, അതിന് അപ്പുറത്താണ് അവളുടെ വീട് എന്നല്ലേ പറഞ്ഞത്, അവളെ കാണാൻ പറ്റുമോ എന്ന് നോക്കാം… എല്ലാത്തിൻ്റെയും ഇല്ലെങ്കിലും ചില ചോദ്യങ്ങൾക്ക് എങ്കിലും ഉത്തരം കിട്ടുമല്ലോ…..’
…………………………………………………………............................
വൈകീട്ട് അമ്പലത്തിലേക്ക് നടന്നാണ് പോയത്, അമ്പലത്തിൽ നിന്ന് പായസം വാങ്ങി ഇറങ്ങുവാൻ നിൽക്കുമ്പോൾ ഒരു വയസ്സായ ആൾ കയ്യിൽ കയറി പിടിച്ചു….
“ശ്രീഹരി എന്നല്ലേ പേര്, പോകാൻ വരട്ടെ… ആ ആൽമരത്തിൻ്റെ ചുവട്ടിൽ കാത്ത് നിൽക്കണം…. ഞാൻ ഇപ്പോൾ വരാം… നമുക്ക് കുറച്ച് സംസാരിക്കണം…. പോകരുത്…”
അയാൾ പതിഞ്ഞത് എങ്കിലും പരുക്കൻ ശബ്ദത്തിൽ ആജ്ഞാപിക്കുന്നത് പോലെ പറഞ്ഞു, എന്നിട്ട് അമ്പലത്തിന് അകത്തോട്ട് കയറിപ്പോയി….
ഞാൻ ആൽമരത്തിൻ്റെ അവിടെ പോയി അയാളെ കാത്തിരുന്നു, ഏതാണ്ട് 20 മിനിറ്റ് കഴിഞ്ഞു ‘ അല്ല ആരാണ് അയാള് ! ഞാനെന്തിനാണ് അയാള് പറയുന്നത് കേട്ട് ഈ കത്തിക്കുന്നത് ! ശ്ശേ ഇനി ഇപ്പൊ പോയാൽ യമിയെയും കാണാൻ പറ്റില്ലല്ലോ ? നാളെയും മറ്റന്നാളും ഒക്കെ മില്ലിൽ പോണം പിന്നെ ടൗണിലും….അവളെ ഇനി എന്ന് കാണാനാ…’ ഞാൻ അയാളെ മനസ്സിൽ പ്രാകുമ്പോൾ അയാള് എത്തി..
അയാള് ചുറ്റും ഒന്നും നോക്കി സംസാരിക്കാൻ തുടങ്ങി…
“എൻ്റെ പേര് വിഷ്ണുദത്തൻ നമ്പൂതിരിപ്പാട്, മോൻ്റെ അച്ഛൻ്റെ അച്ഛൻ എൻ്റെ സുഹൃത്തായിരുന്നു… മോൻ്റെ അച്ഛൻ എനിക്ക് മകനെ പോലെയും….”
“മോനോട് എനിക്ക് ഒരു പ്രധാനപ്പെട്ട കാര്യം പറയാൻ ഉണ്ട്, അതാണ് നിൽക്കാൻ പറഞ്ഞത്, മോൻ്റെ മനസ്സിൽ കുറെ ചോദ്യങ്ങൾ ഇല്ലേ !”
അത് കേട്ട് ഞാൻ ഒന്ന് ഞെട്ടി, പിന്നെ ഒന്ന് പരുങ്ങി…
“അത്…ഞാൻ….”
“എൻ്റെ പ്രായം ആലോചിച്ചു മോൻ പറയാൻ മടിക്കുക ഒന്നും വേണ്ട… എനിക്ക് എല്ലാം അറിയാം… മോന് ഇറയിയുടെയും യമുനയുടെയും കഥ അറിയാമോ ?”
“ആ അച്ഛമ്മ പറഞ്ഞിട്ടുണ്ട്… രണ്ടുപേരും മരിച്ചതും പ്രേതത്തെ തളച്ചതും ഒക്കെ….”
“അവിടെയാണ്… മോനെ പ്രശ്നം യമുനയെ തളക്കാൻ ആ മാന്ത്രികൻ അതായത് എൻ്റെ മുതുമുത്തച്ഛനു കഴിഞ്ഞെങ്കിലും അവളുടെ ആത്മാവിനെ ഇല്ലാതാക്കാൻ കഴിഞ്ഞില്ല…”
💬 Comments
View all comments