തേജാത്മികം 9 [Nishinoya]
തേജാത്മികം 9
Thejathmikam Part 9 | Author : Nishinoya
[ Previous Part ] [ www.kkstories.com ]
ദേവൂന്റെ വിവാഹം കഴിഞ്ഞിട്ട് ഇന്നേക്ക് ഒന്നര കൊല്ലം കഴിയുന്നു. അന്ന് ആ കതിർമണ്ഡപത്തിൽ നിരഞ്ജന്റെ താലി കഴുത്തിൽ കയറുമ്പോൾ ആ കണ്ണുകൾ നിറഞ്ഞത് ഞാൻ ഇപ്പോഴും ഓർക്കുന്നു എന്നാൽ അതിനു ശേഷം എന്നോടോ അച്ഛനോടോ എന്തിന് അമ്മയോട് പോലും സ്നേഹത്തോടെ ഒരു വാക്ക് അവൾ മിണ്ടിയിട്ടില്ല.
സാധാരണ കല്യാണം കഴിഞ്ഞ് ചെക്കന്റെ വീട്ടിലേക്ക് പോകുമ്പോൾ അച്ഛനെയും അമ്മയെയും സഹോദരങ്ങളെയും കെട്ടിപ്പിടിച്ച് കരഞ്ഞിട്ടാവും എല്ലാ നവവധുവും യാത്ര ആകുന്നത് എന്നാൽ അന്ന് അത് ഉണ്ടായില്ല.
ഞങ്ങളെ ഒന്ന് തിരിഞ്ഞുപോലും നോക്കാതെ അവൾ നിരഞ്ജന്റെ കൂടെ കാറിൽ കയറി പോയി. ആ സമയങ്ങളിൽ അവളുടെ കണ്ണുകൾ നനഞ്ഞില്ല മുഖത്ത് സന്തോഷമോ സങ്കടമോ ഉണ്ടായിരുന്നില്ല ഒരു തരം മരവിപ്പ് മാത്രം.
"... അച്ഛാ ദേവൂന് ഇപ്പൊ ഏഴാം മാസം അല്ലെ അവളെ ഇവിടേക്ക് കൂട്ടികൊണ്ട് വരണ്ടേ..." ഉമ്മറത്തെ ചാരുകസേരയിൽ ഇരുന്ന അച്ഛനോട് ഞാൻ ചോദിച്ചു.
"... നമ്മൾ വിളിച്ചാൽ അവൾ വരുമോ..." ആശങ്കയോടെ അച്ഛൻ ചോദിച്ചു.
"...നാട്ടുനടപ്പ് അനുസരിച്ച് ആദ്യ പ്രസവം പെണ്ണ് വീട്ടുകാർ ആണ് നോക്കേണ്ടത്. അങ്ങനെ നോക്കുമ്പോൾ ഇ സമയം അവൾ ഇവിടെ ഉണ്ടാവണം. മാത്രവുമല്ല ഞാൻ എന്റെ മോളോട് മനസറിഞ്ഞു സംസാരിച്ചിട്ട് എത്ര കാലം ആയെന്നോ..." ഉള്ളിൽ നിന്നും വന്ന സങ്കടവും തേങ്ങലും സരിതുമ്പിൽ ഒതുക്കികൊണ്ട് ദേവന്റെ അമ്മ പറഞ്ഞു.
"...നമ്മൾ ആയിട്ട് ഒന്നും ചെയ്തത് അല്ലല്ലോ. അവൾ അല്ലെ ഇങ്ങോട്ട് വരാനോ ഒന്ന് വിളിക്കാനോ കൂട്ടക്കാത്തത്..." ഉള്ളിൽ വിഷമം ഉണ്ടെങ്കിലും അത് പുറത്ത് കാട്ടാതെ ദേവന്റെ അച്ഛൻ പറഞ്ഞു.
"...അവൾക്ക് നമ്മളെ വേണ്ടെങ്കിലും നമ്മുക്ക് അവളെ ഉപേക്ഷിക്കാൻ പറ്റോ. എങ്ങനെ നടന്ന കൊച്ച് ആണെന്ന് അറിയോ കല്യാണം കഴിഞ്ഞതോടെ അതിന്റെ ചിരിയും കളിയും എല്ലാം പോയി..."
"... അത് ശെരിയ. അവൾ പോയതോടെ ഈ വീടും ആകെ ഉറങ്ങിയാ മട്ട. പോരാത്തതിന് എന്നും പ്രശ്നങ്ങളും ദുരിതങ്ങളും മാത്രം..." ദേവന് തോന്നിയ കാര്യങ്ങൾ അവനും പറഞ്ഞു.
"... ടാ മോനെ നമുക്ക് എവിടെയാട തെറ്റ് പറ്റിയത്..." കുടുംബത്തിന്റെ അവസ്ഥ കണ്ട് ചെറിയൊരു നീറ്റലോടെ അച്ഛൻ ദേവനോട് ചോദിച്ചു.
"...നിങ്ങൾ കഴിഞ്ഞ കാര്യങ്ങളെ പറ്റി ചിന്തിക്കാതെ എന്റെ മോളെ കൂട്ടികൊണ്ട് വരുന്നതിനെ പറ്റി ആലോചിക്ക്..." അമ്മ ഇടക്ക് കേറി പറഞ്ഞു.
"...ഞാൻ നിരഞ്ജന്റെ അച്ഛനെ വിളിച്ച് സംസാരിക്കാം..." അതും പറഞ്ഞ് ദേവന്റെ അച്ഛൻ ഫോൺ എടുത്ത് പുള്ളിയോട് സംസാരിച്ചു.
"...പുള്ളി വീട്ടിൽ എല്ലാരോടും കൂടെ ആലോചിച്ചിട്ട് അറിയിക്കാമെന്ന് പറഞ്ഞു..." അച്ഛൻ അത് പറഞ്ഞതും എല്ലാരും പിരിഞ്ഞുപോയി.
"...നിരഞ്ജന്റെ അച്ഛൻ വിളിച്ചിരുന്നു. അടുത്ത ആഴ്ച അങ്ങോട്ട് ചെല്ലാൻ പറഞ്ഞിട്ടുണ്ട്..."രാത്രി അത്താഴം കഴിക്കാൻ ഇരുന്നപ്പോ അച്ഛൻ പറഞ്ഞു.
"...ആണോ ഞാൻ നമ്മുടെ ബന്ധുക്കളെ എല്ലാം വിളിച്ചു പറയട്ടെ. നാളെ തന്നെ അങ്ങോട്ട് കൊണ്ടുപോകാനുള്ള പലഹാരങ്ങൾ എല്ലാം ഉണ്ടാക്കണം നിങ്ങൾ തെക്കേലെ ജാനുവിനെകൂടെ വിളിക്ക് ഒരു സഹായത്തിന്. അല്ലെങ്കിൽ വേണ്ട
💬 Comments
View all comments