Chapter Title : തുളസിദളം 8 [ശ്രീക്കുട്ടൻ]
ദേവടത്ത് ഒരു കാർ വന്നു നിന്നു, ഫ്രണ്ട് ഡോർ തുറന്ന് ഒരാൾ പുറത്തിറങ്ങി പിറകിലെ ഡോർ തുറന്ന് ഭവ്യതയോടെ നിന്നു, പിറകിൽ നിന്നും ഒരു മധ്യവയസ്കൻ പുറത്തേക്കിറങ്ങി,
നല്ല വെളുത്ത് ഉയരംകൂടിയ ഉറച്ച ദേഹമുള്ള ഒരാൾ, ഇട്ടിരുന്ന വെള്ള ജുബ്ബയുടെ ഉള്ളിലൂടെ പൂണൂലും സ്വർണം കെട്ടിയ രുദ്രാക്ഷമാലയും ഏലസ്സ് കൊടുത്ത മാലയും പുറത്തുകാണാം വലതുകൈത്തണ്ടയിൽ ഒരു കറുത്ത ചരട് കെട്ടിയിട്ടുണ്ട്…
അയാൾ തീഷ്ണതയുള്ള കണ്ണുകളാൽ തറവാട് ഒന്ന് നോക്കി…
അപ്പോഴേക്കും പൂജാരിമാരും മറ്റു കർമികളും ഓടിയെത്തി,
“കക്കാട് തിരുമേനി എന്താ ഇത്തവണ നേരത്തെ എത്തിയത്…”
ഒരാൾ ചോദിച്ചു
“രണ്ടീസായി എന്തൊക്കെയോ സ്വപ്‌നങ്ങൾ കാണുന്നു, പക്ഷേ ഒന്നും അങ്ങട് തെളിയുന്നുണ്ടായില്ല്യ, പക്ഷേ ഇന്ന് പുലർച്ചെ സ്വപ്നത്തിൽ ദേവടം കാവ് തെളിയുകയുണ്ടായി, നോമിവിടെ വേണന്ന് കാവിലമ്മ കൽപ്പിക്കുന്നപോലെ… പിന്നെ താമസിച്ചില്ല്യ, രാവിലെ തന്നെ പുറപ്പെട്ടു…”
തിരുമേനി പറഞ്ഞു
“അതെന്തായാലും നന്നായി… അങ്ങയുടെ മേൽനോട്ടത്തിലാകട്ടെ ബാക്കി പൂജയെല്ലാം…”
കൂട്ടത്തിൽ മുതിർന്ന ബ്രാഹ്മണൻ പറഞ്ഞു
അതിന് അയാളൊന്ന് ചിരിച്ചു
“പൂജോളക്കെ നന്നായി പോണില്ലേ…?”
തിരുമേനി ചോദിച്ചു
“ഉവ്വ്… അതുവരെ ഒരു തടസ്സങ്ങളും ഇണ്ടായില്ല്യ…”
മുതിർന്ന ബ്രാഹ്മണൻ പറഞ്ഞു
അപ്പോഴേക്കും വിശ്വനാഥൻ അവിടേക്ക് വന്ന് ഭവ്യതയോടെ കക്കാട് തിരുമേനിയെ തൊഴുതു,
“ഇത് തറവാട് കാരണോരാണ്… വിശ്വനാഥൻ… ഇവിടുത്തെ വല്യകാരണോരുടെ മകൻ…”
മുതിർന്ന ബ്രാഹ്മണൻ പരിചയപ്പെടുത്തി
“ഉവ്വ… അറിയാം… നമ്മെ ക്ഷണിക്കാൻ ഇല്ലത്ത് വര്യണ്ടായി…”
കാക്കാട് തിരുമേനി പറഞ്ഞു
“തിരുമേനി വരൂ… അകത്തേക്ക് ഇരിക്കാം…”
വിശ്വനാഥൻ അയാളെ സ്വീകരിച്ച് അകത്തേക്ക് ആനയിച്ചു
••❀••
വൃന്ദ കാവ് ഒരുക്കുന്നടുത്തേക്ക് പോയി തിരികെ വരുമ്പോൾ റോഡിൽ നിന്നും മാറി കുറച്ച് ഉള്ളിലായി അവൾ കാക്കാത്തിയമ്മയെ കണ്ടു,
അവളെ കണ്ട് കാക്കാത്തിയമ്മ പുഞ്ചിരിച്ചു, വൃന്ദയുടെ മുഖത്തും സന്തോഷവും ആശ്ചര്യവും നിറഞ്ഞു, അവൾ അവർക്കരികിലേക്ക് ഓടി,
“കാക്കാത്തിയമ്മ എവിടെയായിരുന്നു… ഒന്ന് കാണാൻ എത്ര കൊതിച്ചെന്നോ… വിചാരിക്കുമ്പോ മുന്നിൽ വരും എന്ന് പറഞ്ഞിട്ട്… കാക്കാത്തിയമ്മ പറഞ്ഞപോലെ എന്റെ രാജകുമാരനെ കണ്ടു… കുഞ്ഞീടേട്ടനെ കാക്കത്തിയമ്മയെ കാണിക്കാൻ എത്ര ദിവസം കാവിൽ വിളിച്ചു വരുത്തിയെന്നോ…”
അവൾ ഒരു കൊച്ച് കുട്ടിയെപ്പോലെ പരിഭവം പറഞ്ഞു,
നിറഞ്ഞ പുഞ്ചിരിയോടെ എല്ലാം
💬 Comments
View all comments