Chapter Title : തുളസിദളം 8 [ശ്രീക്കുട്ടൻ]
പുച്ഛത്തോടെ ചിരിച്ചു,
“move bitch get out the way…
Get out the way bitch get out the way…”
രുദ്ര് പാടിക്കൊണ്ട് അവളെ തള്ളിമാറ്റി പുറത്തേക്ക് പോയി
••❀••
ദിവസങ്ങൾ കടന്നുപോയ്ക്കൊണ്ടിരുന്നു, ഇന്ന് പൂജയുടെ അഞ്ചാംദിവസം ആണ്,
അന്ന് വൈകിട്ട് ശില്പ പുറത്ത് പോയി തിരികെ വരുമ്പോൾ വിവേക് കാറിനു മുൻപിൽ കയറി രണ്ട് കയ്യും വിരിച്ച് നിന്നു,
വിവേകിനെ കണ്ട ശില്പ ഒന്ന് ഞെട്ടി,അവന്റെ മുൻപിലായി കാറ് നിർത്തി, വിവേക് നടന്ന് ഡ്രൈവിംഗ് സീറ്റിനടുത്തെത്തി അകത്തേക്ക് നോക്കി ഒന്ന് ചിരിച്ചുകൊണ്ട് ഗ്ലാസ്സ് താഴ്ത്താൻ ആംഗ്യം കാണിച്ചു, ശില്പ ഒന്ന് മടിച്ചെങ്കിലും പിന്നീട് ഗ്ലാസ്സ് താഴ്ത്തി
“തമ്പുരാട്ടി ഒന്നിറങ്ങണം…. അടിയന് കുറച്ച് കാര്യങ്ങൾ ഉണർത്തിക്കാനുണ്ട്…”
അവൻ പറഞ്ഞു
“എന്ത്… എന്ത് കാര്യങ്ങൾ… എനിക്കൊന്നും കേൾക്കാനില്ല…”
അവൾ അവനെ നോക്കാതെ പുച്ഛത്തോടെ പറഞ്ഞു
“ഹ… അങ്ങനെ പറഞ്ഞോഴിയാതെ… പറയേണ്ട കാര്യം ഞാൻ പറയും അത് നീ കേൾക്കുകയും ചെയ്യും…”
അവൻ ഗൗരവത്തിൽ അവളെ നോക്കിപ്പറഞ്ഞു
“ഇല്ലെങ്കിൽ നീയെന്ത് ചെയ്യും…?”
അവൾ വാശിയോടെ പറഞ്ഞു,
“അത് ചോദ്യം… നീയും നിന്റെ തന്തേം കൂടെ കൊറേ പണി തന്നിട്ടുള്ളതല്ലേ… അപ്പൊ ഞാനെന്തെങ്കിലും മറുപണി തരണ്ടേ…? നിന്റെ തന്തേടെ ഭീക്ഷണി ഭയന്ന് ഇവിടുന്ന് നാട് വിടുമ്പോ മനസ്സിൽ കൂട്ടിയതാ ഞാൻ ഒരു നെരിപ്പോട്,
അതിന് ദൈവമായിട്ട് എനിക്ക് ഒരു വഴി തുറന്ന് തന്നു,.. അറിയണ്ടേ നെനക്ക് അതെന്താണെന്ന്…?”
അവൻ അവളോട് ചോദിച്ചു
ശില്പ സംശയത്തോടെ അവനെ ഉറ്റു നോക്കി
വിവേക് തന്റെ ഫോൺ കയ്യിലെടുത്ത് ഒരു സൗണ്ട് റെക്കോർഡിങ് അവളെ കേൾപ്പിച്ചു,
മൂന്നുപേരുടെ ആത്മഹത്യാ സന്ദേശമായിരുന്നു അത്, അതിൽ രാജേന്ദ്രന്റെയും സുരേഷിന്റെയും മഹിയുടെയും പേരുകൾ വ്യക്തമായി പറയുന്നുണ്ട്,
അത് കേട്ട് ശിൽപയുടെ നെഞ്ചിൽ ഒരു വെള്ളിടി വെട്ടി
“ഇപ്പൊ മനസ്സിലായോ… നിന്റെ തന്തയെ തകർക്കാനുള്ള എന്റെ വജ്രായുധം…”
ശില്പ ഭയത്തോടെ വിവേകിനെ നോക്കി
“ഇതാരുടെ ശബ്ദമാണെന്ന് മനസ്സിലായോ…? ഇല്ല അല്ലേ…? എന്നാ കേട്ടോ… ഒരു കഥ പറഞ്ഞു തരാം…
രണ്ട് ഇണപിരിയാത്ത രണ്ട് കൂട്ടുകാരുണ്ടായിരുന്നു, ഒരാൾ മറ്റൊരാൾക്ക് വേണ്ടി ജീവൻ
💬 Comments
View all comments