Chapter Title : ഉമ്മ എന്നെ വിളിച്ചിരുന്നോ..?
കേൾക്കുന്നില്ല. ഞാൻ ഷാഹിനയെ നോക്കി.. അവൾ തല താഴ്ത്തിത്തന്നെ ഇരിക്കുവാണ്
"ഡോ ഞാൻ പോവാണ്. ഇപ്പം പോയാലേ സമയത്തിന് അവിടെ എത്തോള്ളൂ . ജയിക്കാൻ വേണ്ടി ഇയ്യ് പ്രാർത്ഥിക്കണം ട്ടോ ".
"ഉം."
അവളൊന്ന് മൂളി..
ഞാൻ ബൈക്കിന്റെ കീയുമെടുത് വാതിൽ മെല്ലെ തുറക്കുമ്പോൾ പിറകിൽ നിന്ന് അവളുടെ വിളി..
"ഇക്കാ ഞാനും വന്നോട്ടെ..?"
"എന്ത്.. ??"
"ഏതൊക്കെ തരാം ആൾക്കാരാണെന്നോ അവിടെ ണ്ടാവാ..! അയിന്റെടേൽ പാതിരാത്രി ഇയ്യ് വന്നാൽ എങ്ങനെ ശരിയാവും...??. ഞാൻ പോയിട്ടു പെട്ടന്ന്ന്നെ വരാട്ടോ .." "പ്ളീസ് ഇക്ക ഞാനിവിടെ ഒറ്റക്കെങ്ങാനാ.. ഇക്കാടെ കാറിൽ പോകാം. ഞാൻ കാറിൽ തന്നെ ഇരുന്നോളാം. പുറത്തേക്കിറങ്ങൂല. പ്ളീസ് ഇക്ക.."
അവളുടെ ദയനീയമായ ചോദ്യം കേട്ടപ്പോൾ എതിർക്കാൻ തോന്നിയില്ല.. ഫോണെടുത്തു നേരെ അൻവറിനെ വിളിച്ചു.. അൻവർ എന്റെ എളാപ്പയുടെ മകനാണ്.. ഞങ്ങളുടെ ക്ലബ്ബിന്റെ നെടുംതൂൺ..
"ഡാ നിങ്ങ വിട്ടോ.. ഞാൻ കാറിൽ വന്നോളാം എന്റെ കൂടെ ഒരാളുണ്ട്.."
"ആരാ ഷാനുക്ക..?"
"അത് ന്റെ കെട്യോളാടാ.."
ഹ ഹ ചക്കിക്കൊത്ത ചങ്കരൻ...ഇങ്ങക്ക് പറ്റിയ കമ്പനി ന്നെ കിട്ടീലെ ..?"
"നീ വെച്ചുപോട. ഞങ്ങൾ രണ്ടാളും വന്നോളാം.."
"അതേയ് ഗ്രൗണ്ട് അറിയൂലെ..?"
"അതൊക്കെ ഇനിക്കറിയാം. അപ്പൊ ശരി അവിടുന്ന് കാണാം.."
കാറിൽ അവളെന്റെ തോളിൽ ചാഞ്ഞു കിടക്കുന്നുറങ്ങുന്നുണ്ട്.. പാവം എന്റെ ഓരോ പിരാന്തുകൊണ്ട് അവൾക്ക് നഷ്ടപ്പെടുന്നത് അവളുടെ എത്രവലിയ സ്വപ്നങ്ങളാണ്.. ഓർത്തപ്പോൾ ഉള്ളിലൊരു നീറ്റൽ..
ഗ്രൗണ്ടിലെത്തിയപ്പോൾ ഞങ്ങളുടെ ടീമിന്റെ കളിയാവുന്നതേയുള്ളു.. കാർ ഒരു മൂലയിൽ ഒതുക്കി നിർത്തി ഞാൻ അവളെ ഉണർത്തി.
ഡിസംബറിലെ മഞ്ഞുകൾ മണ്ണിലേക്കുറ്റി വീഴുന്നുണ്ട്.. നല്ല തണുപ്പ് കാറിന്റെ ചില്ലുജാലകങ്ങളിൾക്കുള്ളിലോടെ അകത്തേക്ക് തണുപ്പ് ഇടിച്ചുകയറുന്നു.. ഈ രാത്രിയിലും ഗ്രൗണ്ടിന് ചുറ്റും കച്ചവടം സജീവമായി നടക്കുന്നുണ്ട്. വേഗം അൻവറിനെ ഫോണിൽ വിളിച്ചു ഓരോ കട്ടൻ ചായ വാങ്ങിച്ചു..
ചായ ഞാൻ അവൾക്ക് നീട്ടി. കുടിച്ചോ നല്ല തണുപ്പല്ലേ ഉള്ളൊന്ന് ചൂടാവട്ടെ.. ഊതി ഊതി അവൾ ചായ കുടിക്കുന്നത് കാണാൻ ഒരു പ്രത്യേക ഭംഗിയായിരുന്നു.. ഞാൻ അവളെത്തന്നെ നോക്കി നിന്നു. ഞങളുടെ ടീമിന്റെ കളിയായെന്ന് അൻവർ വന്ന് പറഞ്ഞപ്പോൾ ഞാൻ പോകാൻ
💬 Comments
View all comments