Chapter Title : ❤️ ❤️ വാരണം ആയിരം [കുട്ടേട്ടൻ]
കുട്ടികൾ ജനിച്ചുകഴിഞ്ഞാൽ മാതാപിതാക്കൾ മരിച്ചാൽ ആ കുട്ടി അപശകുനമായാണ് കണക്കാക്കുന്നത്. ചിറ്റപ്പന്‌റെ ഭാര്യയുടെ ആട്ടും തുപ്പുമേറ്റാണു പതിനെട്ടു വയസ്സു വരെ മാനസി ജീവിച്ചത്.
പിന്നീട് മാനസിയെ ഒരു ലക്ഷം രൂപയ്ക്ക് ചിറ്റമ്മ മുനിസാഹിബിനു വിറ്റു.
കന്യകളായ സുന്ദരിപ്പെൺകിടാങ്ങൾക്ക് വിപണിയിൽ വലിയ വിലയാണ്.അറബികളും സായിപ്പൻമാർക്കുമൊക്കെ ഇത്തരം പെൺകുട്ടികളെ വലിയ ഡിമാൻഡാണ്.പതിനഞ്ചു ലക്ഷം രൂപയ്ക്കാണ് മുനിസാഹിബ് മാനസിക്കു കച്ചവടമുറപ്പിച്ചിരിക്കുന്നത്.ഏതോ ഒരു സായിപ്പുമായിട്ട്.
പെൺകടത്തലിനെതിരെ വലിയ ജാഗ്രതയുള്ളതിനാൽ വിമാനം വഴി പറ്റില്ല. കണ്ടെയ്‌നറിൽ അടച്ചുവേണം മാനസിയെ പോർച്ചുഗലിലുള്ള സായിപ്പിന്‌റെടുക്കൽ എത്തിക്കാൻ.അതിനുള്ള കപ്പൽ അടുത്തമാസമാണ് മുംബൈ തുറമുഖത്തെത്തുക.അതുവരെ അവളുടെ കന്യകാത്വത്തിന് ഒരു പോറൽ പോലുമേൽക്കാതെ സംരക്ഷിക്കാൻ മുനിസാഹിബ് ബാധ്യസ്ഥനാണ്.അതിനായാണ് തന്‌റെ വിശ്വസ്തയായ മാമിസെന്നിന്‌റെ വേശ്യാഗൃഹത്തിൽ അവളെ പാർപ്പിച്ചിരിക്കുന്നത്.
അടുത്തമാസം കപ്പൽ വരും. അതു മാനസിയെ പോർച്ചുഗലിലെത്തിക്കും. അവിടെയുള്ള അവളുടെ ഉടമസ്ഥൻ സായ്പ് അവളെ അനുഭവിച്ച ശേഷം ഏതെങ്കിലും വേശ്യാലയത്തിൽ വിൽക്കും.ഒരു സ്ത്രീജീവിതം അങ്ങനെയൊടുങ്ങും.
മാനസിയുടെ ജീവിതകഥ ചന്തുവിനെ കണ്ണുനീരണിയിച്ചു.തിരിച്ച് തന്‌റെ കുടിലിലെ ഒറ്റമുറിയിൽ പോയി ഉറങ്ങുമ്പോഴും അവന്‌റെ ചിന്ത അവളെക്കുറിച്ചു മാത്രമായിരുന്നു.അവളെ എങ്ങനെയെങ്കിലും തനിക്കു സഹായിക്കാൻ കഴിയുമോ?
ഇത്രയും ഗുണ്ടകളൊക്കെ കാവൽ നിൽക്കുന്ന മുംബൈയിൽ അത് അസാധ്യമായിരുന്നു.
പക്ഷേ ചന്തുവിന് അങ്ങനെ ചിന്തിച്ചു മാറിനിൽക്കാൻ കഴിയുമായിരുന്നില്ല. അവൻ വീണ്ടും വീണ്ടും ചൗപ്പാട്ടിയിലെത്തി അവളെ കണ്ടു.പ്രണയം തന്‌റെ മനസ്സിലേക്ക് പടരുന്നത് അവൻ അറിഞ്ഞു.രാഗിണിയോടുള്ളതുപോലെ ഭ്രമാത്മകമായ ഒന്നല്ലായിരുന്നു മാനസിയോടു തോന്നിയത്. കൂടുതൽ സത്യമുള്ള യാഥാർഥ്യമായ പ്രണയം.
അങ്ങനെ ഒരിക്കൽ അവൻ തീരുമാനിച്ചു. മാനസിയെ തന്‌റെ ജീവൻകൊടുത്തും രക്ഷിക്കും.പക്ഷേ തന്‌റെ ലക്ഷ്യം അവൻ മാനസിയോടു പറഞ്ഞില്ല. ആകെ മുരടിച്ച ആ പെൺമനസ്സിന് ആശ കൊടുക്കേണ്ട. ഒരു പക്ഷേ തനിക്കതു സാധിക്കാതെ വന്നാൽ......ആശ നഷ്ടപ്പെടുന്നതാണ് ജീവിതത്തിലെ ഏറ്റവും സങ്കടകരമായ അവസ്ഥയെന്ന് ചന്തുവിന് നന്നായി അറിയാമായിരുന്നു.
അങ്ങനെയാണ് ഒരു ദിവസം അവനതു നിശ്ചയിച്ചത്.മുനിസാഹിബിനെ നേരിട്ടു കണ്ടു പറയുക.ചിലപ്പോൾ അവൻ തന്നെ കൊല്ലുമായിരിക്കും.എന്നാലും ചോദിക്കുക തന്നെ.
ചൗപ്പാട്ടിക്കടുത്തു തന്നെ ഒരു വലിയ വർക്ഷോപ്പായിരുന്നു മുനിസാഹിബിന്‌റെ ഗുണ്ടാസങ്കേതം.അവിടെ കാവൽ നിന്ന ഗുണ്ടകളോട് മുനിസാഹിബിനെ കാണണമെന്നു പറഞ്ഞു.ആയുധമെന്തെങ്കിലുമുണ്ടോയെന്നു പരിശോധന നടത്തിയ ശേഷം ഗുണ്ടകൾ അവനെ മുനിസാഹിബിനു മുന്നിലെത്തിച്ചു.
മെലിഞ്ഞ് ഉയരം കുറഞ്ഞ ഒരു വെളുത്ത ആളായിരുന്നു
💬 Comments
View all comments