Chapter Title : വാരിസ്!!! [Adit]
മക്കളെയും മരുമക്കളെയും ഫോണിൽ വിളിച്ച് കാര്യം അറിയിച്ച് അഭിപ്രായം ആരാഞ്ഞു. നാട്ടിൽ ഒറ്റയ്‌ക്കായിപ്പോയ വാപ്പയ്ക്ക് ഒരു പെൺ തുണ വേണം എന്ന് നേരത്തെ തന്നെ അഭിപ്രായമുള്ള പെൺമക്കൾ രണ്ടു പേരും ഉടനടി അനുകൂലിച്ചു.
മരുമക്കൾക്കും എതിരഭിപ്രായമുണ്ടായിരുന്നില്ല. അങ്ങനെ മൂന്ന് മാസങ്ങൾക്ക് ശേഷം മഹല്ല് ഇമാം മൗലവി അബൂ ബക്കറിൻ്റെ കാർമികത്വത്തിൽ മസൂദിൻ്റെ മക്കളും മരുമക്കളും സഹോദരിമാരും അവരുടെ കുടുംബവും വളരെ അടുത്ത ബന്ധുക്കളും പിന്നെ മുക്രിയുടെ കുടുംബവും പ്രധാന സ്ഥാനങ്ങൾ വഹിക്കുന്ന മഹല്ല് കമ്മിറ്റി അംഗങ്ങളും മാത്രം പങ്കെടുത്ത നികാഹിനും ലളിതമായ അനുബന്ധ ചടങ്ങുകൾക്കും ശേഷം ഷമി മസൂദിൻ്റെ ബീവിയായി അയാളുടെ കൊട്ടാര സദൃശമായ വീട്ടിൽ താമസമായി.
കുറഞ്ഞ നാളുകൾ കൊണ്ടുതന്നെ മസൂദിൻ്റെ പെൺമക്കൾ അവളുടെ ഉറ്റ കൂട്ടുകാരികൾ ആയി മാറി. അവരുടെ ഭർത്താക്കന്മാരിൽ പോലും അവളുടെ വ്യക്തിത്വം വളരെ ബഹുമാനം ജനിപ്പിച്ചിരുന്നു എന്നതാണ് വസ്തുത. കുഞ്ഞുമ്മ എന്ന് വിളിച്ച് കൊണ്ട് അവരെല്ലാവരും അവളെ സ്വന്തം രണ്ടാനമ്മയായി മനസ്സാ സ്വീകരിച്ചു.
പിന്നീട് മസൂദിൻ്റെയും മക്കളുടെയും ജീവിതത്തിൽ ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്തിയ വ്യക്തിത്വമായി ഷമി മാറി. അവരുടെ വസ്‌ത്രങ്ങൾ സെലക്ട് ചെയ്യണം എങ്കിൽ പോലും കുഞ്ഞുമ്മയുടെ അഭിപ്രായം വേണം എന്നായി.
കാരണം അവളുടെ സ്റ്റൈൽ സെൻസ് അത്ര മികച്ചതായിരുന്നു മസൂദിൻ്റെ മരുമക്കൾ പോലും ഭാര്യമാരുടെ വസ്ത്രങ്ങളിലും ഹെയർ സ്റ്റൈലുകളിലും അത്രമാത്രം സംതൃപ്തരായിരുന്നു. അവർ തിരിച്ച് പോയപ്പോൾ പെൺമക്കൾ രണ്ടുപേരും അവളെ പിരിയുന്ന സങ്കടത്തിൽ കണ്ണീർ പൊഴിക്കുക പോലും ചെയ്തു.
തൊട്ടടുത്ത വർഷം തന്നെ ഷമി ഒരു ആൺകുഞ്ഞിന് ജന്മം കൊടുത്തു. സത്യത്തിൽ മസൂദിനു അങ്ങനെ ഒരു പ്ലാൻ ഇല്ലായിരുന്നെങ്കിലും, അബദ്ധത്തിൽ പറ്റിപ്പോയതാണെങ്കിലും, തനിക്കൊരു കുഞ്ഞ് പിറക്കാൻ പോകുന്നു എന്നത് അയാളെ വളരെ സന്തോഷിപ്പിക്കുക തന്നെ ചെയ്തു. ജനിച്ച് കഴിഞ്ഞപ്പോൾ മസൂദ് അവനെ അതിരറ്റ സന്തോഷത്തോടെ സ്വീകരിച്ചു.
തൻ്റെ വാപ്പ ഹസൈനാർ ഹാജിയുടെ പേരിനോട് സമീകരിച്ച് മസൂദ് അവന് ഹാഷിർ എന്ന് പേരിട്ടു. വീട്ടിൽ ആഷി എന്ന് വിളിക്കപ്പെട്ട അവൻ മസൂദിൻ്റെ തനിപ്പകർപ്പ് ആയിരുന്നു. കല്യാണം കഴിഞ്ഞ് ഏതാനും മാസങ്ങൾ കഴിഞ്ഞപ്പോഴേ മസൂദിൻ്റെ വീട്ടിലെ സമ്പന്നത മാദകമായ മാറ്റങ്ങൾ വരുത്തിയിരുന്ന
💬 Comments
View all comments