0%

Chapter Title : വൈഷ്ണവം 12 [ഖല്‍ബിന്‍റെ പോരാളി]

ബാഗില്‍ നിന്ന് ഫോണേടുത്ത് നോക്കി. ചെറിയ പേടിയും നാണവും നിറഞ്ഞ ഭാവത്തോടെ രമ്യ ചിന്നുവിനെ നോക്കി.... ഉം.... ആരാ ഫോണില്..... ചിന്നു ചോദിച്ചു.... മാനേജരാ.... രമ്യ ചിരിയോടെ പറഞ്ഞു. അതിന് ഇന്ന് ഓഫല്ലേ.... പിന്നെന്താ.... ചിന്നു സംശയത്തോടെ ചോദിച്ചു.... ബ്രാഞ്ചിന്‍റെ മാത്രമല്ല.... എന്‍റെ കുടെ മാനേജരാ..... രമ്യ നാണം വിടാതെ പറഞ്ഞു.... ഓ..... രോഹിത്തേട്ടനാണല്ലേ.... ഞാനത് വിട്ടുപോയി.... പിന്നെന്താ എടുക്കത്തത്.... ചിന്നു ചോദിച്ചു.... അത്.... ചേട്ടന്‍റെ സ്വഭാവം ഇത്തിരി ഡിഫറന്‍റാ.... എടുത്താല്‍ കുറച്ചധികം നേരം സംസാരിക്കേണ്ടി വരും. ഇല്ലേല്‍ അദ്ദേഹത്തിന് ദേഷ്യം വരും. കാരണം പറഞ്ഞാലോന്നും ചിലപ്പോള്‍ കേള്‍ക്കില്ല..... രമ്യ പരാതി പോലെ പറഞ്ഞു.... അതിനെന്താ.... ആകെ ഓഫ്ഡേ അല്ലേ മുപ്പര്‍ക്ക് സോള്ളാന്‍ കിട്ടു.... നീ സംസാരിക്ക്.... ഞാന്‍ ഇവിടെ കാത്തിരിക്കാം..... അതോ ഞാന്‍ മാറി തരണോ.... ചിന്നു ഒരു കാമുകന്‍റെ മനസറിഞ്ഞ പോലെ രമ്യയെ ഒരു ആക്കിയ ചിരിയോടെ ചോദിച്ചു..... നീയിവിടെ ഇരി.... ഞാന്‍ ചേട്ടനെ ഒന്ന് പറഞ്ഞ് മനസിലാക്കിയിട്ട് വരാം.... രമ്യ ഇത്രയും പറഞ്ഞു ഫോണ്‍ അറ്റന്‍റ് ചെയ്യാന്‍ പോയപ്പോഴെക്കും റിങ്ടോണ്‍ അവസാനിച്ചിരുന്നു. രമ്യയുടെ ഫോണിന്‍റെ ഡിസ്പ്ലേയില്‍ മിസ്കോള്‍ നൊട്ടിഫിക്കേഷന്‍ ഉയര്‍ന്നു വന്നു.... പക്ഷേ സെക്കന്‍റുകള്‍ക്കകം വീണ്ടും ഫോണ്‍ ശബ്ദിച്ചു.... വീണ്ടും അതെ മുഖം ഡിസ്പ്ലേയില്‍ വന്നു.... രമ്യ ചിന്നുവിനെ നോക്കി... ചിന്നു എടുത്തോളാന്‍ ആംഗ്യം കാട്ടി.... ചിന്നുവിന്‍റെ മുന്നില്‍ വെച്ച് കൊഞ്ചികുഴയാന്‍ കഴിയാത്തത് കൊണ്ട് രമ്യ അവര്‍ ഇരുന്ന മേശയില്‍ നിന്ന് എണിറ്റ് ഒരു മൂലയിലേക്ക് ചെന്നു.... ചിന്നു ഒരു ചിരിയോടെ അവളുടെ നടത്തവും ചിരിയും കണ്ടു.... ചിന്നു അവളുടെ കളിചിരികള്‍ നോക്കി കണ്ടിരുന്നപ്പോള്‍ ഒരു ചെറിയ ചിരിയോടെ സാരിയുടുത്ത സ്ത്രി തന്‍റെ മേശയ്ക്ക് അടുത്തേക്ക് നടന്നു വരുന്നത് കണ്ടു.... പണ്ടെങ്ങോ കണ്ടപരിചയമുള്ള മുഖം.... പക്ഷേ എത്ര ആലോചിച്ചിട്ടും ആരാണെന്ന് ചിന്നുവിന് ഓര്‍മ്മ കിട്ടിയില്ല.
അവള്‍ മേശയ്ക്കടുത്തെത്തി നിന്നു. ചിന്നുവിന്‍റെ മുഖത്തേക്ക് നോക്കി. ചിന്നുവല്ലേ.... സുന്ദരമായ നാദത്തോടെ ആ സ്ത്രി ചോദിച്ചു. ആരാണെന്ന് ഓര്‍ത്തെടുക്കാന്‍ കഴിയാതെ കുഴഞ്ഞിരുന്ന ചിന്നുവിന് തന്‍റെ വിളിപേര് കുടെ കേട്ടതോടെ അത്ഭുതമായി.... അത്രയ്ക്ക് പരിചയമുള്ളവര്‍ മാത്രമേ അവളെ അങ്ങനെ വിളിക്കാറുള്ളു....

💬 Comments

View all comments