Chapter Title : വശീകരണ മന്ത്രം 11 [ചാണക്യൻ]
ജന്മമാണ് നീയോ എന്റെ പുനർജന്മമവും………….സമയം ആഗതമാകുമ്പോൾ ഞാൻ നിന്നിൽ പൂർവ ജന്മ സ്‌മൃതികളോടെ ഉടലെടുക്കും………..അതിനു വേണ്ടി ഞാൻ കാത്തിരിക്കുന്നു…………..ഇനിയീ കണ്ണാടി ചില്ലുകളിൽ നീയെന്നെ മാത്രമേ ദർശിക്കൂ…………ദക്ഷിണ ഇപ്പോൾ ഞാൻ പോകുന്നു…………... നീ എന്നെ ഭയപ്പെടരുത്"
അത്രയും പറഞ്ഞുകൊണ്ട് ആ രൂപം കണ്ണാടിയിൽ നിന്നും മറഞ്ഞു.
ഇപ്പൊ ദക്ഷിണയുടെ നിർവികാരത നിറഞ്ഞ സ്വന്തം മുഖമായിരുന്നു കണ്ണാടിയിൽ പ്രതിഫലിച്ചത്.
ദക്ഷിണ ഭയമറ്റ മനസോടെ അവിടെയുള്ള ചെയറിൽ അമർന്നിരുന്നു.
അല്പം മുന്നേ നടന്നതൊന്നും വിശ്വസിക്കാനാവാതെ മേശയിൽ കൈമുട്ട് താങ്ങായി വച്ചു കൈക്കുമ്പിളിൽ അവൾ തൻറെ മുഖം ഒളിപ്പിച്ചു വച്ചു.
ഒരാശ്വാസത്തിനെന്ന വണ്ണം
.
.
.
.
ഒരു ഇരവും പകലും നീണ്ടു നിന്ന ഗവേഷണങ്ങൾക്ക് ശേഷം രുദ്രൻ തിരുമേനി തന്റെ അറയിൽ നിന്നും പുറത്തിറങ്ങി.
കയ്യിലുള്ള താലിയോലയിലേക്ക് അദ്ദേഹത്തിന്റെ ദൃഷ്ടി പതിഞ്ഞു.
എന്തോ കണ്ടെത്തിയ സന്തോഷം ആ മുഖത്തു കളിയാടുന്നുണ്ട്.
അദ്ദേഹത്തിന്റെ ഉള്ളം കയ്യിൽ ആ താളിയോലകൾ ഞെരിഞ്ഞമർന്നു.
അവ ആ ഉള്ളം കയ്യിൽ കിടന്ന് ശ്വാസം മുട്ടി.
വൈരജാതനായ അഥർവ്വനെ സംബന്ധിച്ച ചില ഞെട്ടിപ്പിക്കുന്ന രേഖകൾ താലിയോലയിൽ നിന്നും കണ്ടെത്തി.
രുദ്രൻ തിരുമ്മേനി അതിനെ മനസിലിട്ട് മഥിക്കുകയായിരുന്നു.
അപ്പോഴാണ് ഒരു അലർച്ച അദ്ദേഹത്തിന്റെ കാതുകളിൽ വന്നു പതിച്ചത്.
സംഭ്രമത്തോടെ അദ്ദേഹം മുഖമുയർത്തി നോക്കിയതും കണ്ടത് ദക്ഷിണ വാലിന്മേൽ തീ പിടിച്ച പോലെ ഓടുന്നതായിരുന്നു.
അതു ദർശിച്ച മാത്രയിൽ അദ്ദേഹം നെഞ്ചും തടവിക്കൊണ്ട് തന്റെ ഊന്നു വടി നിലത്തു ആഞ്ഞു കുത്തിക്കൊണ്ട് മുന്നോട്ടേക്ക് നടന്നു.
എന്തോ അപകടം ദക്ഷിണ മോൾക്ക് സംഭവിച്ചെന്ന് അദ്ദേഹത്തിന്റെ മനസ് പറഞ്ഞു.
പെട്ടെന്നൊരു ഉൾപ്രേരണയിൽ ദക്ഷിണക്ക് പിറകെ പോകാതെ അവളിറങ്ങി ഓടിയ റൂമിലേക്ക് അദ്ദേഹം ഓടിച്ചെന്നു.
അവിടെ സംശയസ്‌പദമായി ഒന്നും തന്നെ കണ്ടെത്താൻ സാധിച്ചില്ല.
പെട്ടെന്നു ഉള്ളിലായി ഇടനാഴിയുടെ ഒരു കോണിൽ മറ്റൊരു മുറി ദർശിച്ചതും അദ്ദേഹം അങ്ങോട്ടേക്ക് ഓടിപിടഞ്ഞെത്തി.
ആ മുറിയുടെ വാതിൽ തുറക്കപ്പെട്ടത് കണ്ട് സങ്കോചത്തോടെ രുദ്രൻ തിരുമേനി ആ മുറിയിലേക്ക് കയറി.
അവിടെ കണ്ട കാഴ്ച അദ്ദേഹത്തെ ഞെട്ടിക്കുന്നതായിരുന്നു.
മുറിയുടെ ഭീതിയിലുള്ള മുത്തുമണിയുടെ ഛായാചിത്രത്തിന് സംഭവിച്ച മാറ്റങ്ങൾ കണ്ട് അദ്ദേഹം ഉൾക്കിടിലത്തോടെ ആ
💬 Comments
View all comments