Chapter Title : വശീകരണ മന്ത്രം 13 [ചാണക്യൻ]
ആൺ സുഹൃത്തുമായി കൊഞ്ചികുഴഞ്ഞുകൊണ്ടിരിക്കെയാണ് രാധിക ഔട്ട്‌ഹൌസിൽ ഒരു വെളിച്ചം കണ്ടത്.
അച്ഛന്റെ പൂജകളെല്ലാം അവിടെയാണ് നടക്കുന്നതെന്ന് അവൾക്ക് അറിയാമായിരിന്നു.
എങ്കിലും അച്ഛന്റെ ഈ അപ്രതീക്ഷിതമായിട്ടുള്ള വെളുപ്പാൻ കാലത്തെ പൂജയിൽ സംശയം തോന്നിയ രാധിക പൊടുന്നനെ ആ കാൾ കട്ട് ചെയ്തു.
ശേഷം സ്റെപ്സ് ഇറങ്ങി താഴേക്ക് വന്നു.
ഒരു ടി ഷർട്ടും മുട്ടു വരെ നീളമുള്ള ത്രീഫോർത്തുമായിരുന്നു അവളുടെ ദേശീയ വേഷം.
തിണ്ണയിലേക്ക് ഇറങ്ങി വന്ന അവൾ മുറ്റത്തെ ഇന്റർ ലോക്കിലേക്ക് ചാടിയിറങ്ങിയിട്ട് ഔട്ട് ഹോസ്സിലേക്ക് നടന്നു.
അവിടുത്തെ വാതിൽ ചാരിയതെ ഉണ്ടായിരുന്നുള്ളു.
വാതിൽ തുറന്ന് അകത്തു കയറിയതും രാധിക കാണുന്നത് വിരലുകൊണ്ട് വായുവിൽ എന്തൊക്കെയോ എഴുതി കൂട്ടുന്ന തന്റെ അച്ഛനെ ആയിരുന്നു.
ഒന്നു മുരണ്ടുകൊണ്ട് അവൾ അങ്ങോട്ടേക്ക് കയറി ചെന്നു.
മകളുടെ വരവ് മുന്നേ തന്നെ കുലശേഖരൻ തിരിച്ചറിഞ്ഞിരുന്നു.
അയാൾ തലയുയർത്തി തന്റെ മകളെ ആപാദചൂഢം നോക്കി.
"എന്താ അച്ഛാ ഈ നേരത്തൊരു പൂജ..... പതിവില്ലാത്തതാണല്ലോ?"
തന്റെ സംശയം രാധിക വെളിപ്പെടുത്തി.
"ഇന്നലെ അർദ്ധരാത്രി തുടങ്ങിയ ഇരുത്തമാ മോളെ...... ഇപ്പോഴും നടു നിവർത്തിയിട്ടില്ല."
തന്റെ ആത്മാർത്ഥത അയാൾ പ്രകടിപ്പിച്ചു.
"എന്ത് പൂജയാ അച്ഛാ ആ വൃതത്തിന്റെയാണോ?"
"അല്ല മകളെ ഇന്നലെ അവിടെ വച്ചു കണ്ട ആ യുവാവിനെ കുറിച്ചുള്ള അന്വേഷണമായിരുന്നു."
കുലശേഖരൻ അവളെ ഉറ്റു നോക്കി.
"ആര് അനന്തുവോ?"
"ഹ്മ്മ് അതേ"
അച്ഛന്റെ മറുപടി കേട്ടതും രാധികയുടെ കണ്ണുകൾ തിളങ്ങി.
അവൾ ആകാംക്ഷയോടെ അച്ഛൻ ബാക്കി പറയുന്നതിനായി കാതോർത്തു.
"എന്നിട്ടോ എന്തായി അച്ഛാ?"
"മണിക്കൂറുകൾ നീണ്ടു നിന്ന കർമങ്ങൾ നടത്തി....... അവസാനം ചില നിഗമനങ്ങളിൽ എത്തി ചേർന്നിട്ടുണ്ട്."
"നിഗമനങ്ങളോ?"
രാധിക ഒന്നും മനസിലാവാതെ ചുണ്ട് കൂർപ്പിച്ചു വച്ചു.
"ഹ്മ്മ് അതേ മോളെ........എന്ന് വച്ചാൽ അവനെ സംബന്ധിക്കുന്ന ചില ഞെട്ടിപ്പിക്കുന്ന രഹസ്യങ്ങൾ........ ആ നിഗൂഢതകളിൽ ചിലതിന്റെ ചുരുളുകൾ ഞാൻ അഴിച്ചെടുത്തു."
കുലശേഖരൻ അഹന്തയോടെ പറഞ്ഞു നിർത്തി.
"എന്തൊക്കെയാ അച്ഛാ അത് വേഗം പറാ."
ആകാംക്ഷ അടക്കാനാവാതെ അവൾ കുലശേഖരന് സമീപത്തായി ചമ്രം പടിഞ്ഞിരുന്നു.
"പറയാം മോളെ ഓരോന്നായി ഞാൻ പറയാം...... ഇന്നലെ ഞാൻ നിർമിച്ച ജീവഗണിതത്തിലൂടെ അവന്റെ ഭൂതകാലത്തിലേക്ക്
💬 Comments
View all comments