Chapter Title : വഴി തെറ്റിയ കാമുകൻ 17 [ചെകുത്താൻ]
അകത്തേക്ക് നടന്നു
വെറ്റിലയും അടക്കയും ഒരു രൂപ നാണയും നല്‍കി കാല്‍ തൊട്ട് വന്ദിച്ച അവന്റെ ശിരസ്സില്‍ കൈവച്ച് മഹാദേവനെയും വിനേശ്വരനെയും മനസിൽ ധ്യാനിച്ചുകൊണ്ട് പ്രാര്‍ത്ഥനയോടെ അനുഗ്രഹം നേർന്നു
അമയക്ക് ചാർത്താനുള്ള താലി ആദി പൂജിക്കുവാനായി ലെച്ചുവിന്റെ കൈയിൽ കൊടുത്തു
അമ്മയുടെ ഫോട്ടോക്ക് മുന്നിൽ പ്രാർത്ഥിച്ച അവൻ അച്ഛന്റെയും മുത്തശ്ശിയുടെയും തറയിൽ വിളക്കുവെച്ച് ഇറങ്ങി
സുഹൈൽ അഫിയുടെ ബെൻസുമായി നിൽപ്പുണ്ട് ലെച്ചുവിനൊപ്പം പ്രിയയെയും അഞ്ജലിയെയും ബിച്ചുവിന്റെ കൂടെ വണ്ടിയിൽ കയറ്റി അവർ പോയ പിറകെ ആളുകളെ ബസ്സുകളിലും വണ്ടികളിലും കയറ്റി വെപ്പുകാരോട് വീട്ടിലേക്ക് ശ്രെദ്ധവേണം എന്ന് പറഞ്ഞു വണ്ടിയെടുത്തു അമയയുടെ വീട്ടിലേക്ക് തിരിച്ചു
അഞ്ചേ കാൽ കഴിയുമ്പോയേക്കും അവിടെയെത്തി ബിച്ചു വരാനായി കാത്തു നിൽക്കെ അവരും എത്തി വണ്ടിയിൽ നിന്നിറങ്ങിയ ലെച്ചു ഇടം കൈയിലെ ഇലയിൽനിന്നും വലത്തേ കയ്യിന്റെ മോതിരവിരലിനാൽ തൊട്ടെടുത്ത ചന്ദനം എന്റെ നെറ്റിയിൽ തൊടീച്ചപിറകെ ആദിക്കും അമലിനും അൽത്തുവിനും തൊടുവിച്ചു
തൊമ്മിച്ചൻ : കയറാം...
ആ...
മുന്നിൽ ബിച്ചുവും അവനുപിറകെ ഞങ്ങളും അമയയുടെ തറവാട്ടു മുറ്റത്തേക്ക് കയറെ അമയയുടെ അച്ഛൻ വീട്ടുകാർ സ്നേഹത്തോടെയും സന്തോഷത്തോടെയും സ്വീകരിച്ചു
സാവിത്രിയേച്ചിയും അമ്മായിമാരും നിലവിളക്ക് കൊളുത്തി ബിച്ചുവിന് ചന്ദനപ്പൊട്ട് തൊട്ട് തലയില്‍ അരിയും പൂക്കളും വിതറി
അദ്വൈത് (ചേച്ചിയുടെ അമ്മാവന്റെ മകളുടെ മകൻ) കിണ്ടിയില്‍ വെള്ളമെടുത്ത് ബിച്ചുവിന്റെ കാല്‍ കഴുകി ബിച്ചുവിന്റെ കൈ പിടിച്ച് വേദിയിലേക്ക് കൂട്ടിക്കൊണ്ട് പോയി
മണ്ഡപത്തില്‍ വലതുഭാഗത്തായി ബിച്ചു ഇരുന്നു
നാദസ്വരത്തിന്റെ അകമ്പടിയില്‍ ശിവേട്ടൻ അമയയെയും കൊണ്ട് വരവേ സാവിത്രിയേച്ചിയും അമ്മായിമാരും അവൾക്കൊപ്പം തന്നെയുണ്ട്
കൈയില്‍ വിളക്കേന്തി മണ്ഡപത്തെ വലംവെച്ച് അമയ ബിച്ചുവിന് ഇടതുഭാഗത്തായി ഇരുന്നു
മുഹൂർത്തമായതും ഏഴ് ഇയകൾ ചേർത്തുപിരിച്ച മഞ്ഞ ചരടിൽ കോർത്ത താലി ബിച്ചു അമയയുടെ കഴുത്തിൽ ചാർത്തി
ബിച്ചു അമയക്ക് മന്ത്രകോടി(വിവാഹപുടവ) നല്‍കി
അമയയുടെ സീമന്തരേഖയില്‍ ബിച്ചു സിന്ദൂരം ചാര്‍ത്തി
ലെച്ചു അമയയുടെ കഴുത്തില്‍ സ്വര്‍ണമാല അണിയിച്ചു.
ബിച്ചുവും അമയയും പരസ്പരം പൂമാല അണിയിച്ചു
രാമേട്ടൻ (അമയയുടെ അച്ചാച്ചൻ) അമയയെ ബിച്ചുവിന് കൈപിടിച്ചു കൊടുത്തു
ഹേ ! ധർമപത്നി ഇന്നു മുതൽ നാം ഇരുവരുടെയും ജീവിതം സംയുക്തമായി. അതിനാൽ നീ
💬 Comments
View all comments