Chapter Title : വേലക്കാരിയുടെ തിരോധാനം [ഷേക്സ്പിയർ]
പണം ചോദിച്ചിരുന്നു. അപ്പോൾ വീട്ടിലില്ലെന്നും വരുമ്പോൾ വിളിക്കാമെന്നും പറഞ്ഞായിരുന്നു. എന്നാൽ വൈകിട്ട് വരെ വിളിക്കാതായപ്പോൾ ഏഴുമണീക്ക് ഞാൻ സാറിനെ വീണ്ടും വിളിച്ചു. അപ്പൊ രാത്രിയേ എത്തൂ അതിരാവിലെ പോകും അതിനാൽ സുനന്ദയുടെ കയ്യിൽ കൊടുക്കാം അവളുടെ കയിൽ നിന്നും വാങിക്കൊ എന്നു പറഞ്ഞു. അമ്മയുടെ കയ്യിൽ കൊടുക്കാതെ സുനന്ദയുടെ കയ്യിൽ കൊടുക്കും എന്നു പറഞ്ഞപ്പോൾ എനിക്ക് ബാക്കി ഊഹിക്കാൻ കഴിഞ്ഞു.
ഞാൻ ഫോണും കയ്യിലെടുത്ത് ഭാര്യവീട്ടിൽ സ്വന്തം വീട്ടിലേക്ക് പോകാണെന്നു പറഞ്ഞ് ഇവിടെ വന്നു മറഞ്ഞു നിന്നു. കുറച്ച് കഴിഞ്ഞ് മുരളിസർ വന്നു ഉള്ളീൽ പോയി. മുകളിലെ ലൈറ്റ് കണ്ടപ്പോൾ കോണി കൊണ്ട് വച്ച് മുകളിൽ കയറി സൺഷേഡിലൂടെ അവർ ബന്ധപ്പെടുന്നത് ഫോണിൽ പകർത്തി. എല്ലാം കഴിഞ്ഞ് മുരളി പോയതും ഞാൻ വാതിലിൽ തട്ടി. ജനലിൽകൂടെ എന്നെ കണ്ട സുനന്ദ പണം അത്യാവശ്യമായതിനാലാണു വന്നതെന്നു കരുതി വാതിൽ തുറന്നു.
എന്നാൽ ഉള്ളി കയറി അവർ ബന്ധപെടുന്ന വീഡിയോ കാണിച്ചതോടെ മുതലാളീയും വേലക്കാരിയുമായുള്ള ബന്ധമറിഞ്ഞാൽ എന്തു സംഭവിക്കും എന്നു നന്നായറിയാവുന്ന സുനന്ദ അത് പരസ്യമാകാതിരിക്കാൻ എന്തും ചെയ്യാൻ തയ്യാറായിരുന്നു. പ്രതീക്ഷിച്ചത്ര എതിർപ്പ് പോലും കാണിക്കാതെ തന്നെ അവൾ വഴങ്ങി. അതിനിടയിൽ സ്വർണ്ണത്തിന്റെ കാര്യം അറിയാതെ അവൾ പറഞ്ഞു തന്നു. സ്വർണം ഞാൻ എടുക്കാൻ പോകുന്നത് അവൾ തടയാൻ നോക്കിയപ്പോളാണു അവളെ കഴുത്തിൽ ആദ്യം ഞെക്കിയും പിന്നെ തോർത്തുകൊണ്ട് ചുറ്റിപിടിച്ചും കൊല്ലാൻ നോക്കിയത്.
അവൾ പറഞ്ഞതനുസരിച്ച് സ്വർണ്ണം ഷെൽഫിലെ മൂന്നാം നിലയിൽ നിന്നും തുണികൾക്കിടയിൽ നിന്നും കിട്ടി.
ശവം എന്തു ചെയ്യണം എന്നാലോചിച്ച എനിക്ക് പറമ്പിൽ ഒരു രാത്രി കൊണ്ട് കുഴിച്ച് മൂടാനാകില്ല എന്നറിയാമായിരുന്നു. ഇനി മൂടിയാൽ തന്നെ പുതിയ മണ്ണ് ഇളകി കിടക്കുന്നത് കണ്ടു സംശയം തോന്നാതെ ഇരിക്കാൻ ഇവിടെ ഒന്നും ചെയ്യണ്ട എന്ന് കരുതി. അപ്പോളാണു കുളം ഓർമ്മ വന്നത്. അവളെയും സ്വർണ്ണവുമെടുത്തു വന്നപ്പോളാണു ഞാൻ മുകളിൽ കയറാനുപയോഗിച്ച കോണി കണ്ടത്. അത് തിരിച്ച് വയ്ക്കുന്നതിനിടയിൽ കമ്പിപാര കിട്ടുകയും എല്ലാം കൊണ്ട് കുളത്തിൽ പോയി ശവം ചെളിയിൽ താഴ്ത്തുകയും ചെയ്തു. വെള്ളം നനഞ്ഞപ്പോൾ അപ്പോളും മരിച്ചിട്ടില്ലാത്ത സുനന്ദ
💬 Comments
View all comments