Chapter Title : വേട്ടക്കിറങ്ങിയവർ 1 [സ്പൾബർ]
നിൽക്കുകയാണ്..
മേനോന് പ്രതീക്ഷയുണ്ടായിരുന്നു..ആശയിത് വേണ്ടെന്ന് വെക്കാൻ കാരണമൊന്നുമില്ല..അവളുടെ ജീവിതത്തിലെ ഏറ്റവും വലിയ രണ്ടാഗ്രഹങ്ങളും ഒറ്റയടിക്ക് നടക്കും..
ആശ ഒന്നും മിണ്ടാതെ കുറേ നേരം ആലോചിച്ചിരുന്നു.. ഇടക്കവൾ മേനോനെ നോക്കും..
“ആശ ഉടനെ ഒരു മറുപടി പറയണം എന്നില്ല… വീട്ടിൽ പോയി നന്നായി സമയമെടുത്ത് ആലോചിച്ച് പറഞ്ഞാ മതി… നമ്മുടെ ജീവിതം തന്നെ മാറിമറിയുന്ന ഒരു ദൗത്യമാണിത്… പെട്ടെന്ന് മറുപടി പറയാൻ പറ്റിയ കാര്യമല്ല… “..
അവളുടെ ആലോചന കണ്ട് മേനോൻ പറഞ്ഞു..
ആശ തലയുയർത്തി മേനോന്റെ കണ്ണിലേക്കൊന്ന് നോക്കി.. അവളുടെ കണ്ണിലെ ദാഹം മേനോൻ വ്യക്തമായി കണ്ടു..
“സാറ് ഈ ഒരു ദൗത്യത്തിന് വേണ്ടി മാത്രമാണല്ലോ എന്നെ വിവാഹം കഴിക്കുക… ?..
അത് കഴിഞ്ഞാലോ… ?”..
അതായിരുന്നു ആശയുടെ ആദ്യത്തെ സംശയം.. മേനോനൊന്ന് ചിരിച്ചു..
“ അത് നമുക്ക് ഈ ദൗത്യം കഴിഞ്ഞിട്ട് തീരുമാനിച്ചാ പോരേ… ?”..
ആശ തലയാട്ടി..
“ അപ്പോ ഒരു ദിവസമെങ്കിലും നമ്മൾ ഭര്യാഭർത്താക്കന്മാരായി കഴിയേണ്ടിവരും…?”..
അത് ചോദിക്കുമ്പോ ആശ പൂത്തുലയുകയായിരുന്നു..
“ഉം… അല്ലാതെ പറ്റില്ല…. “..
“ ഇതിൽ നിന്ന് കോടികൾ കിട്ടുമെന്ന് കരുതിയിട്ടില്ല… ഞാനിഷ്ടപ്പെടുന്ന സാറ് ആദ്യമായി എന്നോടൊരു കാര്യമാവശ്യപ്പെട്ടത് കൊണ്ടും, ഒരു ദിവസത്തേക്കെങ്കിലും സാറിന്റെ ഭാര്യയായിട്ടിരിക്കാമെന്ന കൊതി കൊണ്ടും ഞാനിതിന് സമ്മതിക്കാം… “..
മേനോൻ പ്രതീക്ഷിച്ച പോലെത്തന്നെ ആശയുടെ സമ്മതം അവൾ തുറന്ന് പറഞ്ഞു..
“ആരാ സാർ നമ്മുടെ കൂടെ വരുന്ന മറ്റ് നാല് പേർ…?”..
അതിത് വരെ മേനോൻ ആശയോട് പറഞ്ഞിട്ടില്ല.. ആശക്ക് സമ്മതമാണെങ്കിൽ മാത്രം പറഞ്ഞാൽ മതിയല്ലോ…
“ നാല് പേര് നമ്മുടെ കൂടെ വരുന്നുണ്ടെങ്കിലും അതിൽ രണ്ട് പേരെ മാത്രേ എനിക്കറിയൂ… രണ്ടും നമ്മുടെ വിദ്യാത്ഥികളാണ്… അവരെ ആശയും അറിയും… ഇനി അവരാണ് അവർക്കുള്ള ജോഡികളെ കണ്ടെത്തേണ്ടത്… നിലവിൽ രണ്ടാൾക്കും കാമുകിമാരുണ്ട്… അവരെ പറഞ്ഞ് സമ്മതിപ്പിക്കാനായാൽ അവർ നാല് പേരുമാകും നമ്മുടെ കൂടെ വരിക… ആ പെൺകുട്ടികളും നമ്മുടെ വിദ്യാർത്ഥികളാണ്…”..
സുഹൈലിന്റേയും, അനന്തുവിന്റേയും ഫോട്ടോ കാണിച്ച് മേനോൻ ആശക്കവരെ പരിചയപ്പെടുത്തി.രണ്ടാളെയും അവൾക്കറിയാം..
“ആശ ഒന്നു കൊണ്ടും ഭയപ്പെടണ്ട… എല്ലാറ്റിനും മുന്നിൽ ഞാനുണ്ടാവും…”..
സംസാരം തീർന്നെന്ന് ആശക്ക്
💬 Comments
View all comments