Chapter Title : വേട്ടക്കിറങ്ങിയവർ 1 [സ്പൾബർ]
നൂറ് കോടിയിലേറെ മൂല്യം വരുന്ന സ്വത്തുക്കൾ നമുക്ക് സ്വന്തമാകും…”..
“ആ വഴി ഏതാ സാർ… ?”.
നൂറ് കോടിയെന്ന് ഇടക്കിടെ കേട്ടിട്ട് സുഹൈലിന് ആക്രാന്തം അടക്കാനായില്ല..
“ പറയാം… അതിന് മുമ്പ് നിങ്ങളോട് ചില ചോദ്യങ്ങൾ… സത്യസന്ധമായി മറുപടി പറയണം… മടിയൊന്നും വിചാരിക്കരുത്… നമ്മുടെ ഈ ദൗത്യം തുടങ്ങണമെങ്കിൽ പോലും എനിക്കതറിയണം…”..
“ സാറ് ചോദിക്ക്… “..
അനന്തു പറഞ്ഞു.
“നിങ്ങൾക്ക് രണ്ടാൾക്കും ഗേൾഫ്രന്റ്സുണ്ടോ… ?”..
വിഷയവുമായി ബന്ധമില്ലാത്ത ചോദ്യമാണെന്ന് അനന്തുവിന് തോന്നി..എങ്കിലും അവൻ ഉണ്ടെന്ന അർത്ഥത്തിൽ തലയാട്ടി..
“നിനക്കോടാ..?”..
മേനോൻ, സുഹൈലിനോട് ചോദിച്ചു..
സുഹൈൽ ഒന്നും മിണ്ടാതെ ചമ്മിയ ചിരി ചിരിച്ചു..
“കുറേയുണ്ടല്ലേ…?”..
മേനോൻ കുസൃതിയോടെ ചോദിച്ചു..
സുഹൈൽ ചിരിയോടെ തലയാട്ടി..
“ശരി….അനന്തു നിന്റെ കാമുകിയുമായി ലൈംഗികമായി ബന്ധപ്പെട്ടിട്ടുണ്ടോ…?”..
മടിയില്ലാതെ മേനോൻ ചോദിച്ചു..അനന്തു തലയാട്ടി..
“നീയോടാ…?”..
അയാൾ സുഹൈലിനെ നോക്കി..അവനും തലയാട്ടി..
“ശരി… ഇനി പറയാൻ പോകുന്നത് രണ്ടാളും ശ്രദ്ധിച്ച് കേൾക്കണം… നമ്മൾ നിർണായ തീരുമാനമെടുക്കേണ്ട വിഷയമാണ്… ഇതിൽ നമ്മളെടുക്കുന്ന തീരുമാനത്തെ ആശ്രയിച്ചിരിക്കും ഭാവി കാര്യങ്ങൾ… ഇത് ഉദ്ദേശിച്ച പോലെ നടന്നാൽ മാത്രമേ മുന്നോട്ട് പോവാനാവൂ…”..
മേനോൻ ഗൗരവത്തോടെ പറഞ്ഞ് ഒന്ന് നിർത്തി..
“ ആ നിലവറയുടെ വാതിൽ തുറക്കാനുള്ള രണ്ടാമത്തെ വഴി ആദ്യത്തേതിനേക്കാൾ പ്രയാസകരകമാണ്… പക്ഷേ അത് നമ്മൾ വിചാരിച്ചാൽ വളരെ ലളിതവുമാണ്… ഞാൻ പറഞ്ഞില്ലേ, സ്വത്തെല്ലാം ഒരാളെടുത്ത് നശിപ്പിക്കരുതെന്ന് നാടുവാഴിക്ക് നിർബന്ധമുണ്ടായിരുന്നു… അത് കൊണ്ട് തന്നെ ഒരാൾ പോയാൽ ആ മാന്ത്രികപ്പൂട്ട് തുറക്കാനാവില്ല… പുരുഷന്മാർ മാത്രം പോയാലും അതാവില്ല… അതിന് ആ നിലവറ തുറക്കാൻ പോകുന്ന പുരുഷന്മാരുടെ എണ്ണത്തിനൊപ്പം സ്ത്രീകളും വേണം… ഏതെങ്കിലും സ്ത്രീകളല്ല, അവർ ഭാര്യാ ഭർത്താക്കന്മാരായിരിക്കണം… ചുരുങ്ങിയത് മൂന്ന് ജോഡി ദമ്പതികളെങ്കിലും വേണം… അത് അഞ്ചോ,ഏഴോ, ഒൻപതോ വരെയാകാം… ഈ ദമ്പതിമാർ മനസും ശരീരവും ശുദ്ധമാക്കി നിലവറയുടെ വാതിലിന്റെ മാന്ത്രികപ്പൂട്ടിൽ ഒന്നിച്ച് തൊട്ടാൽ മാത്രം മതി ആ പൂട്ടഴിയാൻ… “..
മർമ്മപ്രധാനമായ ഭാഗം മേനോൻ വിശദീകരിച്ചു..
“ ഇതൊരുമാതിരി ജോയിന്റ് അക്കൗണ്ട് പോലെ ആയിപ്പോയല്ലോ സാറേ…?”..
സുഹൈൽ ചിരിയോടെ പറഞ്ഞു..
“അതെ… നമ്മളിപ്പോഴല്ലേ ജോയന്റ് അക്കൗണ്ടിനെ പറ്റിയൊക്കെ കേൾക്കുന്നത്… നൂറ്റാണ്ടുകൾക്ക് മുൻപ്
💬 Comments
View all comments