Chapter Title : വില്ലൻ 11 [വില്ലൻ]
പത്താം ദിവസമാണ്................എല്ലാവരും വരും............അവനും വരും...............പക്ഷെ തിരിച്ചുപോകില്ല.................."..............രാജേന്ദ്രൻ ചെട്ടിയാരോട് പറഞ്ഞു.................
ചെട്ടിയാർ കട്ടിലിൽ നിന്ന് എണീറ്റു..............
"മില്ലിന്റെ അവിടെ നാല് സുമോയിൽ നമ്മുടെ ആളുകൾ ഉണ്ടാവും.............അവനെ കൊന്ന് കൊലവിളിക്കാൻ...........ഇനി ഭാഗ്യം കൊണ്ട് അവൻ അവരെ താണ്ടി എന്ന് കരുതിക്കോ ആൽത്തറയുടെ അവിടെ മൂന്ന് സുമോ ഇറക്കും...............ഇനി അവൻ അവിടെ നിന്നും മിസ്സായി എന്ന് കരുതിക്കോ ക്ഷേത്രത്തിന്റെ അവിടെ ഞാൻ അഞ്ച് സുമോയുമായി കാത്തുനിൽക്കും..............."...............രാജേന്ദ്രൻ ചെട്ടിയാരോട് പറഞ്ഞു...................
അതുകേട്ട് ചെട്ടിയാർ വായപൊളിച്ച് രാജേന്ദ്രനെ നോക്കി നിന്നു................
"അത്രയും വണ്ടി എന്തിനാടാ................നമ്മളെന്തിനാ കല്യാണം കൂടാൻ പോവാണോ.................കൊല്ലാൻ ആയുധം വേണം എന്നല്ലാതെ സുമോയും ക്വാളിസും എന്തിനാടാ.............."................ചെട്ടിയാർ രാജേന്ദ്രനോട് ചോദിച്ചു.............
"പിന്നെ എന്താ ചെയ്യേണ്ടത്.............നിങ്ങളെപ്പോലെ കള്ളും കുടിച്ച് ഇരിക്കണോ................"................രാജേന്ദ്രൻ ചെട്ടിയാരോട് ചോദിച്ചു..................
"ഡാ..............മാൻപേടയെ സിംഹം വേട്ടയാടുമ്പോൾ സിംഹം എത്ര സൈലന്റായി ആണ് ഇരിക്കുന്നത് കണ്ടിട്ടുണ്ടോ..............അപ്പൊ ആ സിംഹത്തെ വേട്ടയാടുമ്പോൾ നമ്മൾ എത്ര സൈലന്റായി ഇരിക്കണം...................ആ............"..............ചെട്ടിയാർ രാജേന്ദ്രനോട് ചോദിച്ചു...............
"മില്ലിന്റെ അവിടെയോ ആലിന്റെ അവിടെയോ.............."..............പെട്ടെന്ന് ആരോ ട്രാക്ടറിന്റെ എൻജിൻ ഓണാക്കി..............ആ ശബ്ദം കേട്ട് വാക്കുകൾ മുഴുമിക്കാതെ ചെട്ടിയാർ അങ്ങോട്ട് നോക്കി...............
എന്നിട്ട് രാജേന്ദ്രന് നേരെ തിരിഞ്ഞു............
"അവനെ നേരെ ക്ഷേത്രത്തിൽ വെച്ച് തന്നെ കൊന്നാൽ മതി..............ഭഗവതിയുടെ ആശീർവാദം കൂടി കിട്ടും..............".............ചെട്ടിയാർ രാജേന്ദ്രനോട് പറഞ്ഞു...............
രാജേന്ദ്രൻ തിരിഞ്ഞു നടക്കാനൊരുങ്ങി.............
ചെട്ടിയാർ രാജേന്ദ്രന്റെ തോളിൽ പിടിച്ചു...............
"അത്ര വണ്ടിയൊന്നും വേണ്ട രാജാ...................അല്ലെങ്കി തന്നെ പെട്രോൾ വില റോക്കറ്റ് പോലെയാ കൂടുന്നെ................എല്ലാവരും ഒരു വണ്ടിയിൽ പോയാൽ മതി..............".............ചെട്ടിയാർ പറഞ്ഞു................
പെട്ടെന്ന് ചെട്ടിയാർ ട്രാക്ടറിന്റെ എൻജിൻ ഓണാക്കിയവനെ നോക്കി..............
"ഓഫാക്കെടാ അത്..........കഴുവേറി..........................."...............ചെട്ടിയാർ അവന് നേരെ ആക്രോശിച്ചു................
അവൻ പെട്ടെന്ന് തന്നെ എൻജിൻ ഓഫാക്കി...........
പെട്ടെന്ന് അവരുടെ ഇടയിൽ ഒരു നിശബ്ദത പടർന്നു..............
ചെട്ടിയാർ മേലോട്ട് നോക്കി ശ്വാസം എടുത്തു................
എന്നിട്ട് രാജേന്ദ്രനെ നോക്കി................
"നിശബ്ദത എത്ര ഭയങ്കരമാണെന്ന് കണ്ടോ...............അതുകൊണ്ട് തന്നെ നിങ്ങൾ എത്ര സൈലന്റ് ആണോ കൊല അത്രയ്ക്ക് വയലന്റ് ആകും............."............ചെട്ടിയാർ പറഞ്ഞു..............
രാജേന്ദ്രൻ തന്റെ ആളുകളോടൊപ്പം തിരിഞ്ഞു നടന്നു.................
???????????????????
https://youtu.be/StOo5utjzhU
കാട്................
കാടിന്റെ കർണസുന്ദരമായ ശബ്ദം ഒഴുകി വരുന്നു...................
കാളിയമ്മയുടെ പ്രതിഷ്ഠ..............
കാളിയമ്മയുടെ അമ്പലത്തിന് മുന്നിൽ പൂക്കളും നിവേദ്യങ്ങളും സമർപ്പിച്ചിട്ടുണ്ട്.................
💬 Comments
View all comments