Chapter Title : വില്ലൻ 12 [വില്ലൻ]
കണ്ണുനീർ അവന്റെ കവിളിലേക്ക് പടർന്നു........................
ലക്ഷ്മിയമ്മയുടെ കണ്ണുകൾ നിറഞ്ഞു.........................മനു ആ പേര് പോലും അവളെ നൊമ്പരപ്പെടുത്തി...................
സമർ ശ്വാസം ഒന്ന് ഉള്ളിലേക്ക് വലിച്ചു................അവൻ കണ്ണ് നിറഞ്ഞു തുളുമ്പാതിരിക്കാൻ കണ്ണിമ മുകളിലേക്ക് ഉയർത്തി................എന്നിട്ട് ലക്ഷ്മിയമ്മയെ നോക്കി....................
"എല്ലാവരോടും സ്നേഹിക്കുന്നവരുടെ എണ്ണവും വെറുക്കുന്നവരുടെ എണ്ണവും രണ്ടു തട്ടിലാക്കി വെക്കാൻ പറഞ്ഞാൽ സ്നേഹിക്കുന്നവരുടെ തട്ട് എന്നും താണിരിക്കും..................... പക്ഷെ എനിക്ക് അങ്ങനെ അല്ലാ ലച്ചിയമ്മേ..............."................സമർ പറഞ്ഞു നിർത്തി.................എന്നിട്ട് കൈകളാൽ മൂക്കിന്റെ പുറം തടവി.....................
"എന്നെ അധികം ആരും സ്നേഹിച്ചിട്ടില്ല................എല്ലാവരും വെറുത്തിട്ടേ ഒള്ളൂ................എന്നെ കൊല്ലാൻ ആഗ്രഹിച്ചിട്ടേ ഒള്ളു...................."..................സമർ പറഞ്ഞു....................
"സ്നേഹം................ആഗ്രഹിച്ചിട്ടുണ്ട് ലച്ചിയമ്മേ................ഒരുപാട് കൊതിച്ചിട്ടുണ്ട്..................മറ്റുള്ളവരെ പോലെ എനിക്കും ഒരുപാട് സ്നേഹം കിട്ടിയിരുന്നെങ്കിൽ എന്ന്.....................ഉണ്ടായിരുന്നു.................എനിക്ക് ആരും തരാത്ത സ്നേഹം ഒരുപാട് തരാൻ ഒരാളുണ്ടായിരുന്നു...............തന്നു................ഒരുപാട് തന്നു..............മറ്റുള്ളവർ തരാത്തതെല്ലാം പലിശയടക്കം കൂട്ടി തന്നു................പക്ഷെ പടച്ചോൻ.................പടച്ചോൻ എന്നെ അവിടെയും ചതിച്ചു...................വേഗം കൊണ്ടുപോയി...............എന്റെ അടുത്ത് നിന്നും..................എനിക്ക് മറ്റുള്ളവർ തരാത്ത സ്നേഹം എല്ലാം ഒന്നിച്ചു തന്നപ്പോൾ ആ പടച്ചോന് പോലും കുശുമ്പ് തോന്നി...................കൊണ്ടുപോയി.................ദൂരത്തേക്ക്..................ഒരുപാട് ദൂരത്തേക്ക്.....................എനിക്ക് ഒരിക്കലും സ്നേഹം നൽകാൻ പറ്റാത്ത അത്രയും ദൂരത്തേക്ക്......................"..................സമറിന്റെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി.......................
ലക്ഷ്മിയമ്മയുടെ അവസ്ഥയും മാറ്റമില്ലായിരുന്നു................
സമറിന്റെ ഓരോ വാക്കുകളും അവളുടെ കരച്ചിലിന്റെ ആക്കം കൂട്ടി..................
"അന്ന് നിർത്തിയതാ സമർ പടച്ചോനുമായുള്ള കോൺട്രാക്ട്.......................".................സമർ പറഞ്ഞു......................
"പക്ഷെ ഇപ്പൊ ആ കോൺട്രാക്ട് പുതുക്കാനുള്ള സമയമായി.....................".................സമർ പറഞ്ഞു...................
ലക്ഷ്മിയമ്മയിൽ ഒരു ഞെട്ടൽ ഉളവായി................
"ഒരിക്കലും പടച്ചോൻ എന്റെ കൂടെ നിന്നിട്ടില്ല..................കൈമലർത്തിയിട്ടെ ഒള്ളു എന്നും......................"...................സമർ കണ്ണുകൾ തുടച്ച് പറഞ്ഞു......................
ലക്ഷ്മിയമ്മയും കവിൾ തുടച്ചു..................
"അതുകൊണ്ടാ പിന്നെയും വന്നത്.................ഒരിക്കൽ കൂടി കാണാൻ.............ചിലപ്പോ ഇനി അവസരം കിട്ടിയില്ലെങ്കിലോ...................കണ്ടപ്പോൾ അങ്ങനെയൊന്നും വിട്ടുപോകാൻ തോന്നിയില്ല..................പണ്ടെങ്ങോ നഷ്ടപ്പെട്ട സ്നേഹം വീണ്ടും തിരിച്ചു കിട്ടിയപ്പോൾ വീണ്ടും ഒരു കൊതി......................ജീവിക്കാൻ.....................".....................സമർ പറഞ്ഞു നിർത്തി.....................
സമറിന്റെ വാക്കുകളുടെ പൂർണ അർത്ഥമറിഞ്ഞ് ലക്ഷ്മിയമ്മ അവനെ നോക്കി........................
"എന്നെ സ്നേഹിച്ചവർ കുറവാണ് ലച്ചിയമ്മേ................വളരെ കുറവ്................വിരലിൽ എണ്ണാവുന്നവരെ ആ സ്നേഹം എന്ന അനുഭൂതി അതിന്റെ പരിശുദ്ധിയോടെ എനിക്ക് നല്കിയിട്ടുള്ളൂ......................ആ ഉള്ളവരുടെ കൂട്ടത്തിൽ എന്നും നിങ്ങളും നിങ്ങളുടെ മകളും
മുൻപിലാണ്..................എന്നും........................"....................സമർ പറഞ്ഞു...................
ലക്ഷ്മിയമ്മ അവനെ തന്നെ നോക്കി....................
"കുഞ്ചുണ്ണൂലി..................എന്റെ പ്രണയം................ലച്ചിയമ്മ പേടിക്കേണ്ട................അവൾ അറിയില്ല ഒന്നും.............ഒരിക്കലും...............അവളുടെ മനുവിനെ അവൾ ഒരിക്കലും അറിയില്ല...................
💬 Comments
View all comments