Chapter Title : വില്ലൻ 13 [വില്ലൻ]
അവനോട് അപേക്ഷിച്ചു.....................
"അപേക്ഷിക്കരുത് ഞങ്ങളോട്................ആജ്ഞാപിക്കൂ...................ഈയുള്ളവരുടെ ശരീരത്തിൽ ജീവൻ നിലനിർത്തിയത് അയ്യായാണ്...................അങ്ങനെയുള്ള അയ്യാ ഞങ്ങളോട് അപേക്ഷിക്കുകയോ........................കൽപ്പിക്കണം................... ഈ ജീവനാണ് വേണ്ടതെങ്കിൽ അതും ഞങ്ങൾ തരും.....................".......................മലവേടൻ എന്നോട് പറഞ്ഞു..........................
അവന്റെ വാക്കുകൾ എന്റെ കണ്ണ് നിറച്ചു.......................
ഞാൻ അവന്റെ തോളിൽ കൈവെച്ചു.....................
ഞാൻ തിരിഞ്ഞു എല്ലാവരുടെയും മുന്നിൽ എത്തി.......................
"ഇന്ന് നമ്മളുടെ ഭാവി ജീവിതത്തെ നിർണയിക്കുന്ന രാത്രിയാണ്...................
അടിമയായി ജീവിക്കണോ സ്വതന്ത്രനായി ജീവിക്കണോ....................
അത് നിങ്ങളാണ് തീരുമാനിക്കേണ്ടത്........................
പറ നിങ്ങൾക്ക് സ്വതന്ത്രനായി ജീവിക്കണോ അടിമയായി ജീവിക്കണോ....................."....................ഞാൻ അവരോട് ഉറക്കെ ചോദിച്ചു........................
"സ്വതന്ത്രനായി ജീവിക്കണം....................."....................അവർ ഒരേ സ്വരത്തിൽ എന്നോട് പറഞ്ഞു........................
അവരുടെ വീറും വാശിയും കണ്ട് ഞാൻ സന്തോഷിച്ചു.....................
"കൂട്ടരേ..................അവർ രണ്ട് സംഘമായി ആണ് തമ്പടിച്ചിട്ടുള്ളത്....................അതുകൊണ്ട് നമ്മളും രണ്ട് സംഘമായി ഒരേ സമയം അവരെ ആക്രമിച്ചേ മതിയാകൂ..........................".......................ഞാൻ അവരോട് എന്റെ പദ്ധതികൾ വിശദീകരിക്കാൻ തുടങ്ങി.....................
"ആദ്യസംഘം ഞാനും മലവേടന്മാരും......................
ഞങ്ങൾ കാലഭൈരവനെയും സംഘത്തെയും ആക്രമിക്കും....................
അടുത്ത സംഘം നിങ്ങൾ മുഴുവൻ പേരും പിന്നെ കരിങ്കാലൻ മുത്തുവും....................നിങ്ങൾ സുഗവനെയും കൂട്ടരെയും ആക്രമിക്കും....................നമ്മുടെ ജനങ്ങളെ ഒരു പോറൽ പോലും പറ്റാതെ രക്ഷിക്കണം........................"......................ഞാൻ പറഞ്ഞു...................
"അയ്യാ ഞാനും നിങ്ങളോടൊപ്പം വരാം...................."................പച്ച പറഞ്ഞു.....................
"വേണ്ട പച്ചേ................നിന്നെ ഇപ്പൊ ഇവർക്കാണ് ആവശ്യം.................ഞാൻ തിരിച്ചു വരവ് ഉറപ്പില്ലാത്ത യാത്രയിലേക്കാണ് പോകുന്നത്......................
നമ്മുടെ ജനങ്ങളെ രക്ഷിക്കുക അതാണ് പ്രധാനം...................."...................ഞാൻ പറഞ്ഞു.....................
അവൻ മനസ്സിലാക്കി.....................
"പച്ചേ.....................കരിങ്കാലൻ മുത്തുവിന് നമ്മുടെ ജനങ്ങളെ എല്ലാവരെയും അറിയാം...................അവൻ അവരെ ഒരാളെയും ഉപദ്രവിക്കില്ല.....................എന്നാൽ തടുക്കാൻ വരുന്ന ചോളാ സൈനികരോട് അവൻ അവന്റെ വീരം കാണിക്കും.......................
ഈ സമയം നിങ്ങൾ ഒന്നായി സൈന്യത്തെ ആക്രമിക്കണം......................ഒന്നിനെയും വിടരുത്.....................
ആയുധമായി കയ്യിൽ കിട്ടുന്ന എന്തും എടുത്തോ....................
പക്ഷെ ചോര വീഴണം.......................
അവരുടെ ചോര കൊണ്ട് മിഥിലാപുരിയുടെ മണ്ണിനെ സാന്ത്വനിപ്പിക്കണം.....................".....................ഞാൻ പറഞ്ഞു......................
ഭാർഗവനും ജനങ്ങളും ഒരുമിച്ചു തലയാട്ടി.........................
"ഭാർഗ്ഗവാ....................എന്റെ മകനെ ഞാൻ നിന്നെ എൽപ്പിക്കുകയാണ്...................... അവന് ഒന്നും പറ്റാതെ നോക്കണം.....................
സൂര്യന്റെ വെളിച്ചം മിഥിലാപുരിയുടെ മണ്ണിൽ വീഴുന്ന നിമിഷം ഞാൻ തിരികെ വരും.......................".....................ഞാൻ ഭർഗവനോട് പറഞ്ഞു....................
"നിന്റെ മകന്റെ ശരീരത്തിൽ ഒരു നായിന്റെ മോനും തൊടില്ല....................ഇതെന്റെ വാക്ക്....................".................ഭാർഗവൻ എന്നോട് പറഞ്ഞു........................
"അയ്യാ ഉദയത്തോടെ വരാൻ സാധിച്ചില്ലെങ്കിൽ.................."....................പച്ച
💬 Comments
View all comments