Chapter Title : വില്ലൻ 6 [വില്ലൻ]
കാറിൽ കയറി...
"എനിക്ക് ഗ്യാപ്പിൽ ഒരു പണി തന്നു അല്ലെ..."..ഷാഹി എന്നോട് പറഞ്ഞു... ഞാൻ ചോദ്യഭാവത്തിൽ അവളെ നോക്കി...അവൾ ചുണ്ടിൽ ഒന്ന് തടവി കാണിച്ചു..എനിക്ക് കാര്യം പിടികിട്ടി..ഞാൻ ഒന്ന് ചിരിച്ചു അതിന്...അവൾ എന്റെ കാലിൽ നുള്ളി...ഞാൻ പിന്നെയും ചിരിച്ചു...
"പോവല്ലേ..."...ഞാൻ അവളോട് ചോദിച്ചു...അവൾ ചിരിച്ചുകൊണ്ട് തലയാട്ടി...മനു അവന്റെ കുഞ്ചുണ്ണൂലിയുമായി യാത്ര തുടർന്നു...
★★★★★★★★★★★★★★
സൂര്യൻ അസ്തമിക്കാനായി തുടങ്ങി...ആകാശം ചുവപ്പ് പരന്നു... കിളികൾ അവരുടെ വാസസ്ഥലത്തേക്ക് കൂട്ടമായി തിരിച്ചു പറന്നു...സൂര്യനെ മലനിരകൾ ഏറ്റുവാങ്ങാനായി കാത്തുനിന്നു..അന്തരീക്ഷമാകെ ചുവന്നു തുടുത്തു...സൂര്യന്റെ അവസാനത്തെ രശ്മികളെ മരങ്ങൾ തടഞ്ഞു...അവർക്ക് തടയാൻ പറ്റാത്തത് മനുഷ്യൻ ഏറ്റുവാങ്ങി... ആദിവാസി ഗോത്രക്കാരുടെ ഇടം...അവരും അവരുടെ ജനങ്ങളും പ്രകൃതിയുമായി ലയിച്ചുപോകുന്ന അവരുടെ വാസസ്ഥലം...ദൂരെ...ഒരു ആൽമരം...അവിടെ അവരെ കാക്കുന്ന പരദേവത കുടികൊള്ളുന്നു...അതിനടുത്തായി ഒരു വലിയ നീണ്ട മൺകുടം...വലിയ ഭരണി പോലെ...
അവിടേക്ക് തൊണ്ണൂറും പിന്നിട്ട ഒരു വൃദ്ധൻ കണ്ണുംനട്ടിരുന്നു...കുറേ നേരം...അയാളുടെ അടുത്ത് ഒരു ഇരുപതുവയസുകാരൻ വന്നിരുന്നു...അവർ രണ്ടുപേരും കുറച്ചുനേരം അവിടേക്ക് തന്നെ നോക്കി ഇരുന്നു...
"എന്നയ്യാ...അങ്കയെ പാക്കിറേൻ...(എന്താ അയ്യാ അവിടേക്ക് തന്നെ നോക്കി ഇരിക്കുന്നെ...).."..ആ പയ്യൻ ആ വൃദ്ധനോട് ചോദിച്ചു...വൃദ്ധൻ മറുപടി നൽകിയില്ല...അവൻ കാത്തുനിന്നു...നിശബ്ദത...
"അന്ത നാട്കൾ... അന്ത നാട്കൾ എൻ വാഴ്ക്കയിൽ ഒരു മുറൈകൂടെ പാക്ക എനക്ക് ആയുൾ കിടയ്ക്കും എന്ന് നാൻ നിനൈക്കവില്ലൈ...(ആ നാളുകൾ...ആ നാളുകൾ എന്റെ ജീവിതത്തിൽ ഒരിക്കൽ കൂടി കാണാൻ എനിക്ക് ആയുസ്സ് കിട്ടുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല...)..."...വൃദ്ധൻ അവനോട് പറഞ്ഞു... അവൻ അത് കേട്ടു... അവൻ ഒന്നും മിണ്ടിയില്ല...പിന്നെയും അവരുടെ ഇടയിൽ ഒരു നിശബ്ദത പടർന്നു...
"അന്ത നാട്കൾ..അത് എപ്പടി ഇരുക്കും അയ്യാ...(ആ നാളുകൾ...അത് എങ്ങനെയുണ്ടാവും അയ്യാ...).."..ആ പയ്യൻ ചോദിച്ചു...
"നീ കടവുൾ ഇരിക്കാൻ ന്ന് നമ്പ്റിയാ..(നീ ദൈവം ഉണ്ട് എന്ന് വിശ്വസിക്കുന്നുണ്ടോ..).."..വൃദ്ധൻ അവനോട് ചോദിച്ചു... അവൻ അതിന് അതെയെന്ന് തലയാട്ടി...
"എന്നാ...നിശ്ചയമാ ചെകുത്താനും ഇരുക്കാൻ എന്ന് നീ നമ്പി താൻ ആകണും...(അങ്ങനെയാണെങ്കിൽ തീർച്ചയായും ചെകുത്താനും ഉണ്ടെന്ന് നീ വിശ്വസിക്കണം...).."..വൃദ്ധൻ പറഞ്ഞു...ഒരു നിശ്ശബ്ദതയ്ക്കു ശേഷം...
"നീ അവനെ പാക്കപോറേൻ...അവനെ..ചെകുത്താനെ...അവനോടെ രുദ്രതാണ്ഡവത്തെ നീ അനുഭവിക്ക പോറേൻ...(നീ അവനെ കാണാൻ പോകുന്നു...അവനെ...ചെകുത്താനെ...അവന്റെ രുദ്രതാണ്ഡവത്തെ നീ അറിയാൻ പോകുന്നു...).."..വൃദ്ധൻ പറഞ്ഞു...പിന്നെയും
💬 Comments
View all comments