Chapter Title : വില്ലൻ 9 [വില്ലൻ]
പറ്റാത്ത ഒരു ചിരി കുഞ്ഞുട്ടന് സമ്മാനിച്ചുകൊണ്ട് അവൻ പുറത്തേക്ക് നടന്നു................
അവനെ മനസ്സിലാക്കാൻ സാധിക്കാതെ സമർ പോകുന്നതും നോക്കി കുഞ്ഞുട്ടൻ ബെഡിൽ കിടന്നു..................
●○●○●○●○●○●○●○●○●○●○●○●○●○
കൊച്ചി.................
ഒരു പഴയ ബിൽഡിങ്...............
"മനുഷ്യനെ മനസ്സമാധാനമായി ഒന്ന് സുഖിക്കാൻ പോലും സമ്മതിക്കില്ലേ നീയൊന്നും..............."...........സുബ്ബണ്ണൻ കട്ടകലിപ്പിൽ തന്നെ................
ഹനീഫയും പിള്ളേരും ഒന്നും മിണ്ടിയില്ല............
"എന്താടാ അതിനും മാത്രം തിരക്ക് ഇവിടെ..........."..........സുബ്ബണ്ണൻ ചൂടായി കൊണ്ട് ചോദിച്ചു.............
"അണ്ണാ........അത്............."...........ഹനീഫ ഒന്ന് വിക്കി..............
"എന്താടാ നിന്റെ നാവ് പഴയ പോലെ വർക്ക് ചെയ്യുന്നില്ലേ.............."...........സുബ്ബണ്ണൻ ചൂടായി കൊണ്ട് ഹനീഫയോട് ചോദിച്ചു............
കളി പകുതിക്ക് വെച്ച് നിർത്തി പോരേണ്ടി വന്നതിന്റെ മുഴുവൻ ദേഷ്യവും സുബ്ബണ്ണനിൽ പ്രകടമായിരുന്നു...............
"തിരക്ക് അല്ല അണ്ണാ..........."...........ഹനീഫ പറഞ്ഞു............
"പിന്നെന്താടാ നിന്റെ അമ്മായിഅമ്മയുടെ പതിനാറോ............"..............സുബ്ബണ്ണൻ ചൂടായി കൊണ്ട് ചോദിച്ചു...........
"അജയണ്ണൻ വിളിച്ചിരുന്നു............."..........ഹനീഫ പറഞ്ഞു............
"അവനോ............അവനെന്താ.............."...........
"അവന് ഒന്നുമില്ല............പക്ഷെ അണ്ണനോട് സേഫ് ആയി ഇരിക്കാൻ പറഞ്ഞു............."...........ഹനീഫ പറഞ്ഞു.............
"എന്നോടോ.........."............സുബ്ബണ്ണൻ ചോദിച്ചു.............
"അതെ അണ്ണാ.............പണി വരുന്നുണ്ട്............"...........ഹനീഫ പറഞ്ഞു.............
"എവിടുന്ന്............"...........ഒരു പുഞ്ചിരിയോടെ സുബ്ബണ്ണൻ ചോദിച്ചു..............
"മിഥിലാപുരി..............".............
സുബ്ബണ്ണന്റെ മുഖത്തെ പുഞ്ചിരി പെട്ടെന്ന് മാഞ്ഞു...........
സുബ്ബണ്ണന്റെ മുഖം ഭീതിയിൽ മുങ്ങി താഴ്ന്നു............
ഒരു നിമിഷം അവിടെ ഒരു മൗനം പടർന്നു.............
കാര്യത്തിന്റെ ഗൗരവം സുബ്ബണ്ണന് മനസ്സിലായി................
"ആരാണ്...........അബൂബക്കറാണോ..............."..............കുറച്ചുനേരത്തെ മൗനം ഭേദിച്ചുകൊണ്ട് സുബ്ബണ്ണൻ ചോദിച്ചു.............
"കേട്ടറിവ് വെച്ച് അബൂബക്കറല്ല..............."...............ഹനീഫ പറഞ്ഞു.............
"പിന്നെ............."...............
"സമർ.............സമർ അലി ഖുറേഷി...............അബൂബക്കറിന്റെ ഏറ്റവും ഇളയമകൻ..............".................ഹനീഫ പറഞ്ഞു...............
സമർ എന്ന വാക്ക് ഭീതിയുടെ കനൽപോലെ സുബ്ബണ്ണന്റെ ചെവിയിലേക്ക് ഒഴുകി ഇറങ്ങി.................
മരണഭയം സുബ്ബണ്ണനെ പിടികൂടി................
"സിംഹത്തിന് പിറന്നത് സിംഹകുട്ടി ആവാതിരിക്കില്ലല്ലോ............".............ഹനീഫ പറഞ്ഞു..............
ഹനീഫയുടെ വാക്കുകൾ സുബ്ബണ്ണനിൽ ഭയം കൂട്ടി.............
കുറച്ചുനേരം അവിടെ മൗനം തളംകെട്ടി നിന്നു............
"ഹനീഫാ............"...........സുബ്ബണ്ണൻ വിളിച്ചു..............
"അണ്ണാ.............."............
"നമ്മുടെ പിള്ളേരോട് മുഴുവൻ പേരോടും നമ്മുടെ ഡിസ്കോ ബാറിൽ എത്താൻ പറ...............ഇനി നമ്മൾ അവിടെയാണ്..............പുതിയ പണികൾ ഒന്നും എടുക്കണ്ടാ................".................സുബ്ബണ്ണൻ നിർദേശം കൊടുത്തു.............
"ശരിയണ്ണാ............"...............
"ഹനീഫാ............."............
"എന്താ അണ്ണാ...........".............
"സംഹാരശേഷി കുറയാത്ത സുനാമി പോലെയാണ് അവൻ വരുക...........കണ്ണിൽ പെടുന്നതെല്ലാം അവൻ അടിച്ചു ഇല്ലാതാക്കി കളയും...............ക്ഷണനേരം കൊണ്ട്..............."............സുബ്ബണ്ണൻ പറഞ്ഞു.............
ഹനീഫയിൽ ഭീതി നിറഞ്ഞു............
"അതുകൊണ്ട് എല്ലാവരോടും ജാഗരൂഗരായി ഇരിക്കാൻ പറഞ്ഞോ..............അവൻ ചെകുത്താന്റെ സന്തതിയാണ്........... ദയ ഒട്ടും പ്രതീക്ഷിക്കണ്ടാ................"...............സുബ്ബണ്ണൻ പറഞ്ഞു.............
ഭയം അവിടെ നിറഞ്ഞു നിന്നു.............
അതിന്റെ തെളിവായി മൗനവും അവിടെ നിറഞ്ഞു നിന്നു...........
ഹൃദയമിടിപ്പ് എല്ലാവരിലും കൂടി............
ഭയം അവരുടെ മനോനിലയെ തകിടം മറിക്കാൻ തുടങ്ങി............
കാരണം അത് വെറും ഭയമല്ല............മരണഭയമാണ്...................
■□■□■□■□■□■□■□■□■□■□■□■□
"അവിടെ കിടക്കെടാ.............."...............ഷാഹി
💬 Comments
View all comments