മാധവൻ :പിന്നീട് കാണുകയോ ശല്യം ചെയ്യുകയോ മറ്റോ ഉണ്ടായോ.
ഗോപിക:ഇല്ല.
പിന്നീട് ഒന്നുരണ്ട് വട്ടം ജംഗ്ഷനിലും അമ്പലത്തിലും ഒക്കെ വെച്ച് കണ്ടു നോക്കി പേടിപ്പിക്കും എന്നല്ലാതെ ശല്യമൊന്നും ഇല്ലാരുന്നു.
മാധവൻ :അപ്പോൾ കാണാം എന്താവശ്യമുണ്ടെങ്കിലും എന്നോട് പറഞ്ഞാൽ മതി.
(ഇത് പറഞ്ഞ് മാധവൻ അവിടെ കണ്ട ഒരു പേപ്പറിൽ തന്റെ നമ്പർ എഴുതി അവിടുന്ന് എണീറ്റു)
മാധവൻ അവിടെ നിന്നെറങ്ങി ക്യാബിൻ്റെ ഡോർ അടഞ്ഞപ്പോൾ ഗോപിക ശ്വാസം ആഞ്ഞു വലിച്ച് നെഞ്ച് തടവി.
ക്രമാതീതമായി ഇടിച്ചുകൊണ്ടിരുന്ന ഹൃദയം പതിയെ സാധാരണ നിലയിൽ ആയി.
അവൾ മാധവൻ പോയ വഴി നോക്കിയിട്ട് വീണ്ടും ജോലിയിലേക്ക് തിരിഞ്ഞു.
പുറത്തേക്ക് ഇറങ്ങിയ മാധവൻ തന്നേയും കാത്തിരിക്കുന്നവരുടെ അടുത്തേക്ക് ചെന്നു.
ചെന്നപാടെ അവരെയും ചീത്ത പറഞ്ഞിട്ട് അവിടെ നിന്നും പോയി.
ബാങ്കിൽ നിന്ന് നേരെ തൊടിയിലേക്ക് പോയ മാധവൻ പിന്നീട് വൈകിട്ട് വരെ അവിടെ പണിക്കാർക്ക് മേൽനോട്ടം നൽകിയും കണക്കു നോക്കിയും അവിടെ തന്നേ കൂടി.
മക്കളെയും വിളിച്ചു സംസാരിച്ചിട്ട് രമ്യയും ആയിട്ട് ആഹാരവും കഴിച്ചു കിടന്നു.
പകലിനെ ഭോഗിച്ചു ഇരുൾ തൻ്റെ കരിമ്പടം വിരിച്ചു നിസ്വനായി.
എങ്ങും നിശബ്ദം എങ്കിലും അങ്ങിങ്ങ് ചില ചീവീടുകളും നിശാ ജന്തുക്കളും മൗനം ഭേതിച്ചുകൊണ്ടിരുന്നു.
ഇരുളിൽ മുങ്ങി കിടക്കുന്ന മുന്തിരി തോട്ടത്തിന് ഒത്ത നടുക്കയിട്ട് പണികഴിപ്പിച്ചിരുക്കുന്ന കാവൽമാടത്തിൽ റാന്തലിൻ്റെ അരണ്ട വെളിച്ചം ഉണ്ടായിരുന്നു.
