“അമ്മേ… വല്ലാതെ വിശക്കുന്നുണ്ടല്ലോ. തണുപ്പ് കൂടിയതുകൊണ്ടാണോ എന്ന് അറിയില്ല, വയറിലിപ്പോൾ നല്ല വിശപ്പ്,” രാജേഷ് സോഫയിലിരുന്ന് അമ്മയെ നോക്കി പറഞ്ഞു.
രാജേഷ് പറഞ്ഞത് കേട്ടതും ജയ പെട്ടെന്ന് സീറ്റിൽ നിന്നും എഴുന്നേറ്റു. “അയ്യോ, നേരം ഒരുപാടായല്ലോ. ഞാൻ വേഗം അടുക്കളയിൽ പോയി എന്തെങ്കിലും കഴിക്കാൻ ഉണ്ടാക്കാം. ഫുഡ് സെറ്റ് ചെയ്യാൻ വേണ്ട സാധനങ്ങളെല്ലാം അവിടെയുണ്ടല്ലോ,” ജയ ആവേശത്തോടെ പറഞ്ഞു. തന്നെ ആ വലിയ ലഹരിമരുന്ന് കേസിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപെടുത്തി കൊണ്ടുവന്ന ഈ അമ്മയോടും മകനോടും എങ്ങനെയെങ്കിലും തന്റെ നന്ദി കാണിക്കണം എന്ന ചിന്ത മാത്രമായിരുന്നു ആ നേരത്ത് അവളുടെ മനസ്സിൽ.
പക്ഷേ, രാജേഷ് പെട്ടെന്ന് അവളുടെ കൈകളിൽ പതുക്കെ പിടിച്ച് തടഞ്ഞു.
“എന്റെ ജയാന്റി… ആന്റി ഇത് എന്തൊക്കെയാ ഈ പറയുന്നത്? ഞങ്ങൾ പ്രശ്നത്തിൽ നിന്നും ആൻ്റീയെ രക്ഷപെടുത്തി കൊണ്ടുവന്നു എന്ന് കരുതി ആന്റി ഞങ്ങളുടെ വേലക്കാരിയോ മറ്റോ ആണെന്ന് വിചാരിച്ചോ? ഒരിക്കലുമല്ല കേട്ടോ! എന്താ അമ്മേ, ഞാൻ പറഞ്ഞത് തന്നെയല്ലേ ശരി?” രാജേഷ് ജയയോട് വളരെ സ്നേഹത്തോടെ പറഞ്ഞുകൊണ്ട് തന്റെ അമ്മയുടെ മുഖത്തേക്ക് നോക്കി.
“അതെടാ രാജേഷേ… ഞാൻ പറയാൻ വന്ന കാര്യം തന്നെയാണ് നീ ഇപ്പോൾ കൃത്യമായി പറഞ്ഞത്,” കട്ടിലിൽ നിന്നും പതുക്കെ എഴുന്നേറ്റ് താര ജയയുടെ അരികിലേക്ക് നടന്നു വന്നു.
“… എന്നാലും …”. ജയ എന്തോ പറയുവാൻ വന്നു.
“കേട്ടോ ജയച്ചേച്ചി… ഞങ്ങൾ ചേച്ചിയെ ഞങ്ങളുടെ ഈ കൊച്ചു ജീവിതത്തിലേക്ക് കൂട്ടിയത് ഇവിടെ വന്ന് ജോലി ചെയ്യാനല്ല. എന്റെ സ്വന്തം മൂത്ത ജേഷ്ഠത്തിയേ പോലെയാണ് ഞാൻ ചേച്ചിയെ കാണുന്നത്. ആ ഒരു ജ്യേഷ്ഠത്തിയുടെ അധികാരം എന്റെ മേൽ കാണിച്ചാൽ എനിക്ക് അത്രയും സന്തോഷമേയുള്ളൂ.” താര ജയയുടെ തോളിൽ കൈവെച്ച് വശ്യമായി പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു.
