തേജാത്മികം 15 [Nishinoya] 356

 

“… അതിന് വേണ്ടിയാണോ തനു തേപ്പകാരി പട്ടം സ്വയം അണിഞ്ഞത്…” അത് ചോദിക്കുമ്പോഴും എന്റെ തൊണ്ട ഇടറി.

 

“… അന്ന് നിങ്ങൾ ഇവിടെ ഇരുന്ന് സംസാരിക്കുന്നത് എല്ലാം തനുവിന്റെ ഫോൺ കാൾ വഴി ഞാൻ പുറത്ത് കാറിൽ ഇരുന്ന് കേൾക്കുന്നുണ്ടായിരുന്നു. അവൾ എന്തൊക്കെ പറഞ്ഞിട്ടും താൻ അവളെ വിട്ടു പിരിയാൻ തയ്യാർ ആയില്ല. തന്റെ ചുറ്റുപാടും കുടുംബത്തെയും എല്ലാം ആക്ഷേപിച്ചിട്ടും താൻ കുലുങ്ങിയികല്ല. സത്യത്തിൽ ഞാൻ ശെരിക്കും അതിശയിച്ചുപോയി കാരണം അവളെ താൻ എത്രമാത്രം സ്നേഹിക്കുന്നുണ്ടെന്ന് അപ്പോഴാണ് എനിക്ക് മനസ്സിലായത്…”

 

“… എന്ത് പറഞ്ഞിട്ടും തേജസിനു ഒരു മാറ്റവും കാണുന്നില്ല എന്ന് മനസ്സിലാക്കിയപ്പോഴാണ് അവൾ അവസാന അടവ് ഇറക്കിയത്. ഞാനും ആയിട്ടുള്ള വിവാഹം. അതിൽ താൻ വീണു. പിന്നീടുള്ള തേജസിന്റെ പ്രതികരണം ഫോണിലൂടെ കേട്ട എനിക്ക് തന്നെ അറപ്പ് തോന്നുന്ന വിധത്തിൽ ആയിരുന്നു. അപ്പോ തനുവിന്റെ കാര്യം ഒന്ന് ആലോചിച്ചു നോക്കിയേ…” അന്ന് ഞാൻ ദേഷ്യത്തിലും വിഷമത്തിലും പറഞ്ഞ വാക്കുകൾ എന്റെ മനസിലൂടെ കടന്നുപോയി.

 

“… പൊട്ടികരഞ്ഞുകൊണ്ട് താൻ പോയശേഷം തനു എന്റെ അടുക്കലേക്ക് വന്നത്. കാറിൽ ഇരുന്ന് തേങ്ങി കരഞ്ഞ തനുവിനെ എങ്ങനെ അശ്വസിപ്പിക്കണം എന്നറിയാതെ ഞാൻ കുഴഞ്ഞു. അപ്പോഴും ഞാൻ അവളോട് ചോദിച്ചു സത്യങ്ങൾ എല്ലാം തന്നെ അറിയിച്ചൂടായിരുന്നോ എന്ന്. തനിക്ക് ഒരു നല്ല ഭാവിയുണ്ട് അത് അവളുടെ സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി നശിപ്പിക്കാൻ പാടില്ല എന്നായിരുന്നു അവളുടെ മറുപടി…” ഇതെല്ലാം കേട്ട് ഞാൻ തരിച്ചിരുന്നു പോയി. അറിയാതെ എന്റെ കണ്ണുകൾ നിറഞ്ഞു.

The Author

Nishinoya

വരികളിൽ ഞാൻ ഒളിപ്പിച്ച പ്രണയം നിൻ പുഞ്ചിരിയിൽ പൂത്തുലയും 💞

Leave a Reply

Your email address will not be published. Required fields are marked *