അജ്ഞാതന്‍റെ കത്ത് 9 240

അവർ രണ്ടു പേരും എനിക്കടുത്തേക്ക് നടന്നു വരുന്നുണ്ടായിരുന്നു.
രണ്ടു ദിവസമായി ഞാൻ പട്ടിണിയെങ്കിൽ ഇവരുടെ കൈവശം ഞാനെത്തിയിട്ട് രണ്ട് ദിവസം. അലോഷിയിതുവരെ എന്നെ അന്വേഷിച്ച് തുടങ്ങിയില്ലെ?
രണ്ടു പേരും ചേർന്ന് എന്നെ പൊക്കിയെടുക്കുന്നു. എതിർക്കാൻ ശക്തിയില്ലായിരുന്നു. ഞാൻ മയക്കം നടിച്ച് കിടന്നു. വാതിലുകൾ തുറന്നടയുന്ന ശബ്ദം. എവിടെയോ ചെന്നിടിച്ചു ദേഹം .ഒരു ചെറിയ കണ്ടയ്നറിനകത്താണ് ഞാനിപ്പോൾ ഉള്ളത്.
കണ്ടെയ്നർ ചെറുതായി ഇളകുന്നുണ്ട്. ചെറിയ ശബ്ദവും കേൾക്കാം. ഒരു ഇറക്കമാണെന്നു തോന്നുന്നു അടുത്തേക്ക് ഉരുണ്ടു വന്നു മുഖത്തു തട്ടിയ ഒന്നു രണ്ട് മിനറൽ വാട്ടർ ബോട്ടിലുകൾ ഞാൻ കൈയെത്തി തടഞ്ഞു.
പൊട്ടിക്കാത്ത മിനറൽ വാട്ടറിന്റെ ബോട്ടിൽ തുറന്ന് ഞാൻ കുറച്ചു വെള്ളം കുടിച്ചു. തെല്ലൊരാശ്വാസം തോന്നി.

എത്ര ദൂരം യാത്ര ചെയ്തെന്നറിയില്ല വണ്ടി അതിവേഗത്തിൽ പോയ്ക്കോണ്ടിരിക്കുകയാണ്. വെളിച്ചം മങ്ങി മങ്ങി വരുന്നുണ്ട്. വൈകുന്നേരം ആയതിന്റെ മങ്ങലാണോ. മനസിലാവുന്നില്ല.
വണ്ടി നിന്നു. ഗേറ്റ് തുറക്കുന്ന ശബ്ദം. ഒരു പട്ടിയുടെ കുരയും കൂടി കൂടി വന്നു.
തുടർന്ന് അവർ പുറത്തിറങ്ങി നടന്നു പോകുന്ന ശബ്ദം കേട്ടു .പക്ഷേ പിന്നിലെ വാതിൽ തുറക്കാൻ ആരും വന്നില്ല.പുറത്തു കടക്കാൻ പഴുതു നോക്കുമ്പോഴാണ് ആരോ ഡോർ തുറന്നത്. തൊട്ടു മുന്നിൽ അവിനാഷും കൂടെയുള്ളവനും. രക്ഷപ്പെടാൻ പറ്റുമോയെന്നറിയണം എങ്കിലേ ആക്രമിച്ചിട്ട് കാര്യമുള്ളൂ. ഞാൻ കൂടുതൽ ക്ഷീണമഭിനയിച്ചു .അവിനാഷ് കൂടെയുള്ളവനെ കണ്ണുകൾ കൊണ്ടാഗ്യം കാണിച്ചു.
അയാൾ എന്നെ ചുമലിലേക്കിട്ടു നടന്നു.രണ്ടാൾ പൊക്കത്തിൽ കെട്ടിയുയർത്തിയ കൂറ്റൻ മതിൽക്കെട്ടിനകത്തെ ഇരുനില മാളികയിലേക്കാണ് കൊണ്ടുപോവുന്നത്.പട്ടി നിർത്താതെ കുരയ്ക്കുന്നുണ്ട്.
ഗേറ്റിനരികെ അകത്തായി ഒരു മെലിഞ്ഞ സെക്യൂരിറ്റി ഇരുന്നു ശ്രദ്ധിക്കുന്നു. രക്ഷപ്പെടൽ റിസ്ക്കാണ്. മരിക്കും മുന്നേ അവിനാഷിനെ കൊല്ലണം.
കോളിംഗ് ബെല്ലടിക്കുന്നു ഒരു തടിമാടൻ വന്നു വാതിൽ തുറന്നു എന്നെ സെറ്റിയിലിരുത്തി…..

“ബോസ്സെവിടെ?”

അവിനാഷിന്റെ ചോദ്യം.

” ഇപ്പോഴെത്തും “

തടിമാടൻ പറഞ്ഞു..
തുടർന്ന് പുറത്ത് ഒരു വാഹനം വന്നു നിൽക്കുന്ന ശബ്ദം.20 സെക്കന്റിനുശേഷം ബോസ് മുറിയിലേക്ക് വന്നു.
കഷണ്ടി കയറിയ പരിചിതമായ ആ നെറ്റി കാണുമ്പോൾ ഞാൻ സ്വാഭാവികമായും ഞെട്ടേണ്ടതാണ്.

“മിസ് വേദാ പരമേശ്വർ ! വിഷൻ മീഡിയയുടെ ജീവനാഡി….”

പുച്ഛം കലർത്തി അയാൾ പറഞ്ഞു. ഞാൻ ഒന്നും പറഞ്ഞില്ല. എന്റെ മുഖത്ത് പുച്ഛം മാത്രമേ ഉണ്ടായിരുന്നുള്ളൂ.

” ചാനൽ ക്യാമറയ്ക്കു മുന്നിൽ ഗർജ്ജിക്കുന്ന പെൺപുലിയുടെ ശൗര്യം തീർന്നോ? അതോ എന്നെ കണ്ട ഷോക്കോ ?”

“നിന്നെ കാണാൻ കാത്തിരുന്ന എന്നോടീ ചോദ്യമെന്തിന്? രണ്ട് ദിവസമായി എന്റെ കണ്ണുകൾ നിനക്ക് മീതെ ഉണ്ടായിരുന്നു. നിന്റെ മാന്യതയുടെ മുഖം മൂടി മാറ്റി കൊലയാളിയുടെ മുഖവുമായി വരാൻ കാത്തിരിക്കയായിരുന്നു ഞാൻ”

അയാളുടെ മുഖത്ത് ഒരു ചെറിയ ഭാവഭേതം. ചുണ്ടിൽ എരിയുന്ന സിഗരറ്റ് എടുത്ത് ആഷ്ട്രേയിൽ കുത്തിക്കെടുത്തി എനിക്കെതിരെ അയാൾ സെറ്റിയിലിരുന്നു.

“വേദാ പരമേശ്വർ ഞാൻ നിന്നെ നോട്ട് ചെയ്തിട്ട് വർഷങ്ങളായി.ഒരിക്കൽ നമ്മൾ നേർക്കുനേരെ നിന്നത് ഓർമ്മയുണ്ടോ? മറക്കില്ലല്ലോ നീ….. “

ഞാൻ പുച്ഛത്തിൽ ഒന്നു ചിരിച്ചു. അയാൾക്കുള്ള ഉത്തരം എന്റെയാ ചിരിയിൽ ഉണ്ടായിരുന്നു. അതയാൾക്ക് മനസിലാവുകയും ചെയ്തു.

” അന്ന് രക്ഷപ്പെട്ടു എന്നു കരുതിയപ്പോഴാണ് ആന്റണി വന്നത്. ആഷ്ലിയുടെ സഹോദരൻ ആന്റണി. ആഷ്ലി ഭയപ്പെട്ടത് എന്നെയായിരുന്നു. മരണം പോലെ ഞാനവളുടെ തൊട്ടു പിന്നിലുണ്ടായിരുന്നു. ഹ ഹ ഹ ഹ “

അയാൾ ആർത്തു ചിരിക്കാൻ തുടങ്ങി.

“നീയിതെല്ലാം അറിയണം മരിക്കും മുന്നേ. അതിനുള്ള അവകാശം നിനക്കുണ്ട് നിനക്ക് മാത്രം.”

അയാൾ വീണ്ടും ഉറക്കെ ഉറക്കെചിരിച്ചുകൊണ്ടു സംസാരിച്ചു തുടങ്ങി.

“അവൾ പലപ്പോഴും എന്റെ നീക്കങ്ങളെ നിരീക്ഷിച്ചു കൊണ്ടേ ഇരുന്നു. ഞാനത് മനസിലാക്കാൻ കുറച്ചു വൈകി.അതിനു മുന്നേ അഷ്ലിയും യൂനുസ് ഖന്നയും എനിക്കെതിരെ തിരിഞ്ഞിരുന്നു. പിന്നീട് നിയമപ്രകാരം അവളെ കുറ്റവാളിയാക്കാൻ ഞാൻ ശ്രമിച്ചപ്പോൾ എല്ലാം അവൾ അതിസമർത്ഥമായ വരാലിനെ പോലെ വഴുതി മാറിക്കൊണ്ടിരുന്നു. “

The Author

31 Comments

Add a Comment
  1. മായാവി,? അതൊരു? ജിന്നാ

    Ethinte PDF kitto

Leave a Reply

Your email address will not be published. Required fields are marked *