അജ്ഞാതന്‍റെ കത്ത് 9 240

” നീയാദ്യം പണി തുടങ്ങൂ….. “

അനുയായിയെ നോക്കി അയാൾ പറഞ്ഞു. അനുയായിക്ക് നിർദ്ദേശം കിട്ടേണ്ട താമസം അയാളുടെ കൈയിലെ ഇരുമ്പുദണ്ഡ് ഉയർന്നു താണു. എന്റെ വലതേ കാൽമുട്ടിനു താഴെ ആദ്യം ഷോക്കടിച്ച പ്രതീതീ. എതിർക്കാനോ ഉരുണ്ടു മാറാനോ കഴിഞ്ഞില്ല. രണ്ടുവട്ടം
വീണ്ടും ഇരുമ്പുദ്ദണ്ഡ് ഉയർന്നുതാണു.
വേദന കൊണ്ട് ഞാൻ പുളഞ്ഞു.
അയാൾ പൊട്ടിച്ചിരിച്ചു കൊണ്ടേയിരുന്നു.

“മിസ് വേദാ പരമേശ്വർ എന്നെ അറസ്റ്റ് ചെയ്യാൻ കഴിയില്ല നാളെ പുലരുമ്പോൾ എന്നെ ഈ ലോകം പൂവിട്ടു പൂജിക്കും. അറിയപ്പെടുന്ന ഒരു സൈന്റിസ്റ്റന്ന ബഹുമതിയിലേക്ക് ഇനിയേതാനും മണിക്കൂറുകൾ മാത്രം. സുബോധം നഷ്ടമായവരെ ബോധതലത്തിലേക്കെത്തിക്കാനുള്ള ഒരു മെഡിസിൻ ഞാൻ കണ്ടെത്തിയിട്ടുണ്ട്.ഒരു നേരത്തെ മെഡിസിന് ലക്ഷങ്ങൾ വിലയുള്ള മെഡിസിൻ.”

എന്റെ തലയ്ക്ക് പിന്നിൽ എന്തോ വന്നിടിച്ചു.കണ്ണുകൾ അടഞ്ഞു തുടങ്ങിയിരുന്നു വെറും ഇരുട്ടു മാത്രം.

കണ്ണു തുറക്കുമ്പോൾ ഞാനാ സെറ്റിയിൽ കിടക്കുകയാണ്. സിഗരറ്റിന്റെ രൂക്ഷഗന്ധം മൂക്കിൽ തുളഞ്ഞു കയറുന്നുണ്ട്. മുകളിൽ കറങ്ങുന്ന ഫാനിന്റെ ലീഫുകൾ പിന്നെ കത്തുന്ന വർണവെളിച്ചം വിതറുന്ന ബൾബുകൾ .തല പൊളിയുന്ന വേദനയുണ്ട്. കൈ വെച്ച് തൊട്ടു നോക്കിയപ്പോൾ തലയിൽ ചുറ്റി ബാൻഡെയ്ഡ് കെട്ടിയ പോലെ തുണി കെട്ടിയിട്ടുണ്ട്.
ഒരു ഞെരക്കം പോലെ കേട്ടു.തറയിൽ കിടന്നു പുളയുന്ന അനുയായി. കൈകൾ പിന്നിലേക്കാക്കി കെട്ടിയിട്ടിട്ടുണ്ട്.
ഇതെങ്ങനെ?
എതിരെയുള്ള സോഫയിൽ ഇരിക്കുന്ന കഷണ്ടിക്കാരന്റെ കടവായിലൂടെ ചോര ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു. അയാൾക്ക് ബോധമുണ്ടോ എന്നത് പോലും സംശയിക്കേണ്ടിയിരിക്കുന്നു. ഒടിഞ്ഞു തൂങ്ങിയ കഴുത്തിനു ബലമില്ലാത്തതുപോലെ.
തെല്ലുമാറി അവിനാഷും കിടക്കുന്നു അവന്റെയും കൈകൾ പിന്നിലേക്കാക്കി കെട്ടിയിട്ടുണ്ട്..
ആരോ നടന്നു വരുന്ന ബൂട്ടിന്റെ ശബ്ദം. ഞാൻ എഴുന്നേൽക്കും മുന്നേ എന്റെ കണ്ണാടി പരതി. അത് നഷ്ടമായിരിക്കുന്നു.

” ഇതല്ലേ താൻ നോക്കുന്നത്.?”

പരിചിതമായ സ്വരം! അലോഷിയുടെ!
കണ്ണുകൾ നിറഞ്ഞു. രക്ഷകനാണെന്നറിയാമായിരുന്നെങ്കിലും ഇവിടെ രക്ഷകനായി എത്തുമെന്നുറപ്പില്ലായിരുന്നു.

“കുറച്ചു പേടിച്ചു ല്ലേ?”

കണ്ണാടി എന്റെ മുഖത്ത് വെച്ചു കൊണ്ടാണ് അലോഷി ചോദിച്ചത്.

വിഷാദമായ പുഞ്ചിരിയായിരുന്നു ഞാൻ നൽകിയത്.

“സർ എങ്ങനെ ഇവിടെ?”

സംശയത്തോടെ ഞാൻ തിരക്കി.
എനിക്കടുത്തായി സോഫയിൽ വന്നിരുന്നു അലോഷി.

” വിളിച്ചിട്ട് കിട്ടാതായതോടെ നീ ഇവരുടെ കൈയിൽ അകപ്പെട്ടു എന്ന് എനിക്കുറപ്പായിരുന്നു.പിന്നീട് ഒരിക്കൽ ഫോൺ ലൊക്കേഷൻ ട്രെയ്സ് ചെയ്യാൻ പറ്റി, അവിടെ എത്തിയപ്പോൾ അതൊരു ബാറായിരുന്നു.അതു പോലെ ഒന്നു രണ്ടു തവണ പറ്റി. ഒടുവിൽ നിന്നെയും കൊണ്ട് മുണ്ടക്കയത്തു നിന്നും വണ്ടിയെടുത്തപ്പോൾ മുതൽ ഞാൻ ഫോളോ ചെയ്യുന്നുണ്ടായിരുന്നു.
ഇവരെ പിടിക്കാൻ എപ്പഴേ കഴിയുമായിരുന്നു ഇവരെ അറസ്റ്റ് ചെയ്താൽ യഥാർത്ഥ കൊലപാതകിക്ക് രക്ഷപ്പെടാൻ ചാൻസുമാവും അത്.പക്ഷേ ഞാൻ വിരിച്ച വല കൊമ്പൻ സ്രാവിനുള്ളതായിരുന്നു.”

“സർ, ഇനിയെന്താണ് പ്ലാൻ?”

“പോലീസിൽ ഏൽപിക്കണ്ടെ?”

“വേണം. അതിനു മുന്നെ കുറേ പരിപാടികളുണ്ട്. “

പെടുന്നെനെ കറണ്ട് പോയി.
അലോഷിയുടെ പിന്നിൽ ഒരു നിഴലുപോലെ ആരോ നടന്നത് പോലെ തോന്നി. കഴുത്തിൽ ഒരു ലോഹത്തണുപ്പ്. അതൊരു തോക്കിൻ കുഴലാണെന്നു തിരിച്ചറിഞ്ഞു.

” അലോഷി സാർ?…..”

ഞാൻ വിളിച്ചു. പക്ഷേ സാറിന്റെ ശബ്ദമെങ്ങുമില്ല. എവിടെയോ എന്തൊക്കെയോ തട്ടിമറിയുന്ന ശബ്ദവും അട്ടഹാസങ്ങളും.

” പേടിക്കണ്ട ശത്രുവല്ല ഞാൻ “

ചെവിക്കരികിൽ ഒരു സ്ത്രീ സ്വരം. അതും പരിചിതമായത്.
എഴുന്നേൽക്കാൻ ഒരു ശ്രമം നടത്തി നോക്കി ഞാൻ കാൽ തറയിൽ കുത്താൻ പറ്റുന്നില്ല.
സിഗാർ ലൈറ്റ് കത്തിക്കുന്നതിന്റെ ശബ്ദം. ജനലിലൂടെ അരിച്ചിറങ്ങുന്ന നിലാവെളിച്ചത്തിൽ ഞാനാ ഇരുട്ടിന്റെ നിഴലു കണ്ടു. ചുണ്ടിൽ എരിയുന്ന സിഗരറ്റുമായി ഒരു സ്ത്രീ.മൂക്കിൽ തൂങ്ങി നിൽക്കുന്ന മൂക്കുത്തി.

” നിങ്ങളാരാ?”

അവരൊന്നും മിണ്ടിയില്ല. തൊട്ടു മുന്നിൽ എന്തോ വന്നു വീണു. അതൊരു മനുഷ്യ രൂപമാണെന്നു തോന്നി.ഭയം ഇരട്ടിച്ചു. ഞാൻ സെറ്റിയിൽ നിന്നൂർന്നിറങ്ങാൻ ശ്രമിച്ചു..

“എനിക്കടുത്ത് നീ സുരക്ഷിതയാണ്.”

The Author

31 Comments

Add a Comment
  1. മായാവി,? അതൊരു? ജിന്നാ

    Ethinte PDF kitto

Leave a Reply

Your email address will not be published. Required fields are marked *