അവിടെ കേട്ടു.
“ഇനിയെന്നാ മോളെ….”
അരയിൽ മുണ്ടു കെട്ടിയുടുക്കുന്നതിനിടയിൽ വീരാൻ ചോദിച്ചു.
“ഇനിയില്ല ഇക്ക….ഇതുവരെ ചെയ്ത തെറ്റ് തന്നേ എനിക്ക് സഹിക്കാൻ വയ്യ…
ചതിയൻ ആണേലും ദുഷ്ടൻ ആണേലും എനിക്കങ്ങേരു മതി.
ഇനിയൊരിക്കലും ആർക്കു വേണ്ടിയും ഞാൻ രാത്രി കൂട്ടിന് കതക് തുറക്കില്ല…”
അവളുടെ വാക്കിലെ ഉറപ്പ് കേട്ടിട്ടാവണം വീരാൻ തിരികെ പോയി.
കുടിച്ച ചാരായം മുഴുവൻ ആവിയായി പോയാ നിലയിൽ മറപ്പുരയിൽ അരവിന്ദൻ തളർന്നിരുന്നു.
മുഖം കഴുകാൻ എത്തിയ അംബിക
മറപ്പുര തുറന്നപ്പോൾ കണ്ട രൂപം കണ്ടു ഭയന്നു പിന്നോട്ട് വീണു.
മറപ്പുരയിൽ നിന്ന് പുറത്തേക്ക് വന്ന അരവിന്ദനെ കണ്ടതും അവളുടെ ഉള്ളു പിടച്ചു കണ്ണുകൾ നിറഞ്ഞൊഴുകി.
എല്ലാം അവൻ അറിഞ്ഞെന്നു മനസ്സിലാക്കിയ അംബിക വാവിട്ടു കരഞ്ഞു.
തെറ്റുകളാൽ മുങ്ങിയ അരവിന്ദന് അവളെ ഈ നിമിഷം മനസ്സിലാക്കാൻ കഴിഞ്ഞു.
കൈ നീട്ടി അവളെ പിടിച്ചെഴുന്നേല്പിച്ച അരവിന്ദൻ അവളെ നെഞ്ചോടു ചേർക്കുമ്പോൾ അംബികയിൽ നിറഞ്ഞ സങ്കടത്തോടൊപ്പം കുറ്റബോധം ആയിരുന്നെങ്കിൽ അരവിന്ദന്റെ ഉള്ളിൽ ഭാനുമതി അന്ന് പറഞ്ഞ വാക്കുകൾ ഉയർന്നു കേട്ടു.
************************************
പിറ്റേന്ന് ഫാക്ടറിയിലേക്ക് നടന്ന സുജയ്ക്ക് മേൽ ഒരാളുടെയും തുളയ്ക്കുന്ന നോട്ടം നീണ്ടില്ല.
നടക്കുമ്പോൾ ഇളകുന്ന അരയിലെ വീണക്കുടങ്ങളെ ആരും തുറിച്ചു നോക്കിയില്ല.
സാരി മാറി വയറിലെ തൊലിയുടെ ഒരു നിഴലെങ്കിലും കാണാനായി സദാ കണ്ണ് പൂഴ്തിവെക്കുന്ന പിള്ള പോലും അന്ന് സുജയുടെ നേരെനോക്കാൻ ധൈര്യപ്പെട്ടില്ല.
ഒറ്റ ദിവസം കൊണ്ട് കരുവാക്കുന്നിലെ ആണുങ്ങളിലെ അട്ട സ്വഭാവം ശിവൻ പറിച്ചു കളഞ്ഞിരുന്നു.
പിറ്റേന്ന് സന്മാർഗിയായി മാറിയ അരവിന്ദനെയും കരുവാക്കുന്ന് കണികണ്ടു,
ആരോടും അധികം മിണ്ടാതെ സ്വന്തം കാര്യം നോക്കി വീട്ടിലേക്ക് ഒതുങ്ങിയ അരവിന്ദനെക്കണ്ട കാര്യം മുഴുവൻ അറിയാത്ത കരുവാക്കുന്നുകാർ അവനു രണ്ടു തല്ലിന്റെ കുറവുണ്ടായിരുന്നു അത് കിട്ടിയപ്പോൾ അവനങ് നേരെയായെന്ന് ഒന്നടങ്കം പറഞ്ഞു.
അന്ന് ഒട്ടൊരിടവേളക്ക് ശേഷം സണ്ണിയും ശ്രീജയും ഗോഡൗണിലെ ഇരുട്ടിൽ വിയർപ്പിൽ കുളിച്ചു പരസ്പരം പുൽകി,

മാഷെ, ഇതിൽ ശ്രീജയെ ഫോക്കസ് ചെയ്തു ഒരു 2-3 volume ഉള്ള കഥയ്ക്ക് vaziyunduu
കബി ഇല്ലാതെ എഴുതിയാൽ പോലും 100 ൽ 100 തന്നെ തരും. ആദ്യമായാണ് ഒരു കഥ ഇരുന്ന ഇരുപ്പിൽ വായിച്ച് തീർക്കുന്നത്.
Adipoli