“അവളെവിടെ. ആരുടെ കൂടെയാടീ തേവിടിശ്ശി അവൾ കിടക്കാൻ പോയത്.?” വാസു കാരണവരുടെ കണ്ണുകൾ ചുവന്നു തിളച്ചു. മുഖം ഭീബത്സമായി വലിഞ്ഞു മുറുകി. തടിയിലേക്ക് വായിൽ നിന്ന് കൊഴുത്ത ജലം കുഞ്ഞിറങ്ങി. അമ്മിണിയുടെ കഴുത്ത് അയാളുടെ കരുത്ത കൈയിൽ കിടന്നു ഞെരിഞ്ഞു.
“അത്..തമ്പ്രാ. തമ്പ്രാട്ടിയും കോരനും കൂടെ..”!
അമ്മിണി ശ്വാസം കിട്ടാതെ ഞരങ്ങിക്കൊണ്ട് പറഞ്ഞു. തന്റെ ഭാര്യയെ തന്റെ അടിമയായാ കീഴ്ജാതിക്കാരൻ..! സരസുവല്ല തന്റെ പത്നിയാണ് തന്റെ കണ്മുന്നിൽ കിടന്ന് കാമലീലയിൽ കിടന്നു പുളയുന്നത്. വഞ്ചകി.!ഭ്രാന്തനെ പോലെ സമനില നഷ്ടപ്പെട്ട കാരണവർ ജാനകിയുടെ മുറിയിലേക്ക് കുതിച്ചു.
അയാൾക്ക് പക്ഷേ അവളെ അവിടെ കാണാൻ സാധിച്ചില്ല. കാടുമൂടിയ ഇടവഴിയുടെ അകത്തേക്ക് ഉമ്മത്തിൻ കായയും വിഷചെടികളും അന്വേഷിച്ചു പോയ കോരനും ജാനകിയും വൈകിയിട്ടാണ് തറവാട്ടിലേക്ക് തിരിച്ചെത്തിയത്. അതുവരെ അവരെ അന്വേഷിച്ചു കൊണ്ടിരുന്ന വേലക്കാർ, പക്ഷേ വാസുകാരവർക്ക് ഭ്രാന്ത് മൂർച്ഛിച്ചു എന്നുമാത്രമേ കരുതിയുള്ളൂ. അവർ കോരനെ അയാളിൽ നിന്ന് മാറ്റി നിർത്തി.
ജാനകിയെ കാര്യം ധരിപ്പിച്ച അമ്മിണി ഉണ്ടായ സത്യങ്ങളൊക്കെ അവളെ പറഞ്ഞു മനസ്സിലാക്കി. ജാനകി എല്ലാം മൂളിക്കേട്ടിട്ട് അമ്മിണിയോട് കോരനെ വിളിക്കാൻ പറഞ്ഞു. ജാനകിയുടെ മുറിയിലേക്ക് കയറി കോരൻ വാതിൽ ചേർത്തടച്ചപ്പോൾ ചുണ്ടിൽ ഊരിക്കൂടിയ കള്ളച്ചിരിയുമായി അമ്മിണി തന്റെ മുറിയിലേക്ക് പോയി.
“കോരാ, ഇന്ന് രാത്രിയോടെ ഞാനും നീയും ഇല്ലാതാവും. കൂടെ നമ്മുടെ കുഞ്ഞും. ജീവിക്കാൻ കൊതിയുണ്ടെങ്കിൽ ഞാൻ പറയുന്നത് പോലെ ചെയ്യണം.”! ജാനകി ഉറച്ച ശബ്ദത്തിൽ കോരനോട് പറഞ്ഞു.
