എവിടെയെങ്കിലും പേടിച്ചു ഭയന്നിരിക്കുകയാവും.! അവൾ ഇടക്ക് വീണ്ടും വാതിൽക്കൽ ചെന്ന് മുറിയിലേക്ക് എത്തിവലിഞ്ഞു നോക്കി. മുനിഞ്ഞു കത്തുന്ന ചുമർ വിളക്കിലെ മഞ്ഞ വെളിച്ചത്തിൽ മുറി ശൂന്യമാണ്. ഭക്ഷണ മുറിയിൽ അപ്പോഴും തണുത്ത ഭക്ഷണം അതേപോലെ കിടപ്പുണ്ടായിരുന്നു.
പിറ്റേദിവസം രാവിലെ തിരച്ചിൽ ആരംഭിച്ചു. പാറയുടെ പിന്നിലേക്ക് സരസുവിനെ വിളിച്ചുകൊണ്ട് പോകുന്നത് കണ്ടിരുന്നു എന്ന് കോരൻ പറഞ്ഞു. വേലക്കാർ പിന്നിലെ പറമ്പുകളിലേക്ക് കയറി പാറയുടെ എല്ലാ വശങ്ങളിലും അരിച്ചു പെറുക്കി.
പൊന്തക്കാടുകളും കാട്ടിടവഴിയിലും വലിഞ്ഞു കയറി തങ്ങളുടെ തമ്പ്രാനെ നീട്ടിവിളിച്ചു തിരഞ്ഞു. ഒടുവിൽ, പാരപ്പറമ്പിനപ്പുറം കാഞ്ഞിരപ്പറമ്പിൽ അയാളുടെ ഉടുമുണ്ട് വീണുകിടക്കുന്നത് കാണുകയും എല്ലാവരും അങ്ങോട്ട് ഓടുകയും ചെയ്തു. അവിടെ കണ്ട കാഴ്ച്ച ഭീകരമായിരുന്നു.!
പൂർണ്ണ നഗ്നനായി മുള്ളിൽ കുരുങ്ങി നിൽക്കുന്ന വാസുകാരണവർ. നിലിച്ചു വിങ്ങി വീർത്തു അളിഞ്ഞു തുടങ്ങിയ കുണ്ണ അകത്തിപ്പിടിച്ച കാലുകൾക്കിടയിൽ തൂങ്ങിനിൽക്കുന്നു. കണ്ണുകൾ തുറിച്ചു രക്തം കിനിഞ്ഞിറങ്ങി, ആരോ ഒടിച്ചു മടക്കിയത് പോലെ ശരീരം കോച്ചിവലിച്ചു മടങ്ങി പേശികൾ വലിഞ്ഞു മുറുകി മരിച്ചു മരവിച്ചു നിൽക്കുന്ന വാസു കാരണവർ.
എന്തോ കണ്ട് ഭയന്നത് പോലെയുള്ള ഭീഭാത്സമായ മുഖത്തു ചോര ചാടിയ വായിൽനിന്ന് പുറത്തേക്ക് തള്ളിനിൽക്കുന്ന നാവ് ചുവന്നു നിൽക്കുന്നു. വിരലുകൾ ഞെരിച്ചു പിടിച്ചു ഉടൽ പിന്നിലേക്ക് വളഞ്ഞു ഉടൽ മരവിച്ചത് പോലെ ഭയാനകമായ കാഴ്ച്ച.!
