ആന്റണി :- അമ്മച്ചി എണീറ്റില്ല.
ഡേയ്‌വി :- മുട്ടുവേദന കുറവുണ്ടോ ചേടത്തിക്ക്?
ആന്റണി :- ഓ.. എന്നാ പറയാനാ… കുറവൊന്നുമില്ലെന്നെ..
ഞാൻ രണ്ടും ഗ്ലാസും കഴുകി പശുവിനെ കറക്കാൻ അകിടിലേക്ക് മെഷീൻ വച്ചു. പശുവിനു പുല്ലും ഇട്ടുകൊടുത്തു.
ഡേയ്‌വി :- എന്നാ ഞാൻ ഇറങ്ങട്ടെ ഡാ.. കൊച്ചിനെ സ്കൂളിൽ വിടണം.
ആന്റണി :- ഓ.. ശെരിയെന്ന.. കവലയിൽ കാണാം.
ആന്റണി കറന്ന പാലും എടുത്ത് പാത്രത്തിലാക്കി സ്കൂട്ടറിൽ വച്ചു കെട്ടി നേരെ സൊസൈറ്റിയിലേക്ക്. ഇടുക്കിയുടെ തണുപ്പും ഗ്രാമത്തിന്റെ മണവും ആന്റണിയുടെ മുഖത്തേക്ക് വന്നുപതിച്ചു. ഹെൽമെറ്റ് ഇല്ലാതെ തന്റെ പഴയ ആക്ടിവ സ്കൂട്ടർ ഓടിച്ചു ആന്റണി സൊസൈറ്റിയിൽ എത്തി.പാത്രം എടുത്ത് പാലും അളന്നു ഒഴിച്ചു രസീതും വാങ്ങി തിരിച്ചു വീട്ടിലേക്ക്.
വഴിയിൽ നിന്നും കിട്ടിയ തേങ്ങയും എടുത്ത് ആന്റണി വീട്ടിലേക്ക് കയറി. തേങ്ങ പുറത്തെ പുരയിലേക്ക് മറ്റു തേങ്ങയുടെ കൂടെ ഇട്ടു.
ആന്റണി :- അമ്മച്ചി.. അമ്മച്ചി..
മകനുള്ള ചായയും എടുത്ത് അന്നമ്മ ഹാളിലേക്ക് നടന്നു. ആന്റണി അവിടെ പത്രം വായിക്കുന്നു. അമ്മച്ചി ചായ അവന് കൊടുത്തു.
അമ്മച്ചി :- കുട്ടായി, നീ കവലയിലേക്ക് പോകുമ്പോ അമ്മച്ചിയെ ആ റോസിടെ വീട്ടിൽ ആക്കിയേക്കണേ ഡാ.?
ആന്റണി:- എന്നാ അമ്മച്ചി അവിടെ?
അമ്മച്ചി :- ഓ ഒന്നുല്ലടാ.. കുറച്ചായില്ലേ റോസ്യ കണ്ടിട്ട്..നീ കൃഷി ഓഫീസിൽ പോയേച്ചും തിരിച്ചു വരുമ്പോൾ അമ്മച്ചിയെ കൂട്ടിയമതി എന്നാ..?
ആന്റണി :- അഹ്.. എന്നാ അമ്മച്ചി റെഡിയാവ് ഞാൻ കുളിച്ചേച്ചും വരാം..
