അന്ന് രാത്രി…
ബാത്റൂമിൽ നിന്നും കുളിയൊക്കെ കഴിഞ്ഞ് അനു പുറത്തേക്ക് വന്നു. ഒരു അയഞ്ഞ വൈറ്റ് ടി-ഷർട്ടും ഒരു ചെറിയ ഷോർട്സുമായിരുന്നു അവളുടെ വേഷം.
നനഞ്ഞ മുടിയിൽ നിന്നും വെള്ളത്തുള്ളികൾ അവളുടെ വെളുത്ത കഴുത്തിലേക്ക് ഇറ്റുവീഴുന്നുണ്ടായിരുന്നു. ബെഡിലിരുന്ന ഫോൺ എടുത്ത അവൾ, വളരെ ഗൗരവത്തിൽ സംസാരിച്ചുകൊണ്ട് ഡ്രസ്സിങ് ടേബിളിന്റെ കണ്ണാടിക്ക് മുന്നിലേക്ക് ചെന്നു.
മറുവശത്ത് അവളുടെ അമ്മയായിരുന്നു.
“നീ എന്താ മോളെ അനു ഈ കാണിച്ചു കൂട്ടുന്നത്?” അമ്മയുടെ ശബ്ദത്തിൽ നല്ല വിഷമവും ദേഷ്യവും ഉണ്ടായിരുന്നു….
“കുറച്ചു ദിവസം മുന്നേ ഞാൻ അവനെ ടൗണിൽ വെച്ച് കണ്ടിരുന്നു. ആ പാവം പയ്യന്റെ ഇപ്പോഴത്തെ കോലം നീ കണ്ടിട്ടുണ്ടോ? യാതൊരു ഉന്മേഷവുമില്ലാതെ, വിളറി വെളുത്ത് ഒരുമാതിരി ജീവച്ഛവം പോലെയാണ് അവൻ നടക്കുന്നത്! നീ അവനെ നല്ല രീതിയിൽ ഊറ്റുന്നുണ്ടെന്ന് അവനെ കണ്ടാൽ തന്നെ ആർക്കും മനസ്സിലാകും.”
അമ്മ പറയുന്നത് കേട്ട്, കണ്ണാടിയിലെ തന്റെ പ്രതിബിംബത്തിലേക്ക് നോക്കി അനുവിന്റെ ചുണ്ടിൽ വല്ലാത്തൊരു ചിരി വിടർന്നു.
മറുവശത്ത് അമ്മ വീണ്ടും വഴക്ക് പറഞ്ഞുകൊണ്ടിരുന്നു:
“അവൻ ഭയങ്കര പാവമാടി… അവന് നിന്റെ ഈ കടി താങ്ങാനുള്ള ആരോഗ്യമൊന്നുമില്ല. നിനക്കാണെങ്കിൽ അവന്റെ ചോരയോടുള്ള ആർത്തി കുറയുന്നുമില്ല. ഇങ്ങനെ പോയാൽ അധികം വൈകാതെ അവൻ മരിച്ചുപോവും. വലിയ വലിയ പ്രശ്നങ്ങളൊന്നും ഉണ്ടാക്കരുതെന്ന് ഞാൻ നിന്നോട് നേരത്തെ പറഞ്ഞിട്ടുള്ളതല്ലേ?”
