നിറമുള്ള നിഴലുകൾ [ഋഷി] 415

അങ്ങേരു വാങ്ങിയ കൈക്കൂലിക്കൊരു ലിമിറ്റില്ല. ഒരുമാതിരി ഊമ്പിയ വാചകോം കൊണ്ടിങ്ങോട്ടു വന്നാൽ… പുണ്ടച്ചിമോനേ…

ഞാനവന്റെ വിരലുകളിൽ പിടിച്ചു ഞെരിച്ചു… അവൻ നിന്നു വിറച്ചു..പിന്നൊരു കാര്യം. ശ്രദ്ധിച്ചു കേട്ടോണം. റോഷ്നി പാവാണ്. പിന്നെയാന്റി. എനിക്ക് ബിസിനസ് തന്നതുകൊണ്ട് നീയോ നിന്റെ ഊമ്പിയ അളിയന്മാരോ എന്തേലും വൃത്തികെട്ട ന്യൂസ് പരത്തിയെന്നെങ്ങാനും ഞാനറിഞ്ഞാൽ…. പുണ്ടച്ചിമോനേ.. നിന്റെ വെരലു ഞാനൊടിച്ചുപറിക്കും. പിന്നെ നിന്റെ സർജറി കോഞ്ഞാട്ട. അവന്മാർക്ക് ഞാൻ കൊടുത്തിട്ടൊണ്ട്. വരിയൊടച്ചുകളയും പറഞ്ഞേക്ക്… ഞാൻ വിരലുകൾ അവന്റെ കൊരവള്ളിക്ക് ക്രൂരമായി അമർത്തി…

രഘൂ… സോറി..അവന്റെ ചിലമ്പിച്ച സ്വരം..അവൻ നിന്നു പിടഞ്ഞു.

ഞാനവനെ വിട്ടു. നീ ഇത്രേം വെഷമൊള്ള ജാതിയാണെന്നറിഞ്ഞില്ല. എന്റെ തെറ്റ്. പിന്നെ…ഇനി നിന്റെ ഈ ഇളിഞ്ഞ മോന്ത കണ്ടാൽ… ഞാനടിച്ചു ചളുക്കും… തള്ളേയോളീ… ഞാൻ മുരണ്ടു.

മൂത്രത്തിന്റെ ചുടുമണം. ..ചെറുക്കന്റെ ചെരുപ്പിലൂടെ നനവു പടർന്ന് മണ്ണു നനച്ചു…

പോടാ… ഞാനവനെ തള്ളിയകറ്റിയിട്ട് അകത്തേക്ക് നടന്നു.

എന്താരുന്നെടാ ബാലുവുമായിട്ടൊരഭിമുഖം? റമ്മും സോഡയുമെന്റെ കയ്യിൽ പിടിപ്പിച്ചുകൊണ്ട് ചന്ദ്രേട്ടൻ ചോദിച്ചു.

ഓ.. അവന്റെയോരോ അവിഞ്ഞ വർത്തമാനം. ഇനീം ചൊറിഞ്ഞോണ്ടു വന്നാൽ തടികേടാവും എന്നു പറഞ്ഞു… ഒരോ വലിയും ഇറക്കും കഴിഞ്ഞു ഞാൻ പറഞ്ഞു.

അവനെ തല്ലണ്ടടാ…നിന്റെ കയ്യെങ്ങാനും കൊണ്ടാല് ചെക്കന്റെ കാറ്റു പോവും. ചന്ദ്രേട്ടൻ ചിരിച്ചു. നീ വാ… ഒരാളെ പരിചയപ്പെയടുത്താം.

അകത്ത് സോഫയിൽ സന്യാസിയെപ്പോലൊരാൾ. മെലിഞ്ഞ ശരീരം. വെളുത്ത മുണ്ടും കാവി ജൂബ്ബയും. നീണ്ട, നരച്ച മുടിയും താടിയും. വലിയ മൂക്കിൽ പിടിപ്പിച്ച ലോലമായ ഫ്രെയിമുള്ള കണ്ണടയ്ക്കുള്ളിൽ നിന്നും തീക്ഷ്ണമായ കണ്ണുകളെന്നെ നോക്കുന്നു. കയ്യിൽ റമ്മും സോഡയും. എവിടെയോ കണ്ടു മറന്ന മുഖത്തിന്റെ രേഖകൾ…

രഘൂ… ഇതു നിന്റെ കുട്ടിയമ്മാവനാണ്. ചന്ദ്രേട്ടൻ പറഞ്ഞു.

ഓ…ഈ മുഖത്തിന്റെ ഛായകൾ കണ്ടിരിക്കുന്നത് അമ്മയിലും മൂത്ത അമ്മാവനിലുമാണ്. അപ്പോൾ ഇദ്ദേഹമാണ് ഒറിജിനൽ മുടിയനായ പുത്രൻ! ചിത്രകാരൻ, കാർട്ടൂണിസ്റ്റ്, പത്രപ്രവർത്തകൻ…ആർക്കും വേണ്ടാത്തവൻ.

അമ്മാവാ… ഞാനടുത്തേക്ക് ചെന്നു. പുള്ളിയെന്റെ കൈപിടിച്ചു കുലുക്കി. ഞാൻ അടുത്തു വരാന്തയിലിരുന്നു.

നീയാണപ്പോൾ രഘു. ചിരിക്കുമ്പോൾ ആ മുഖം മുഴുവനും മാറി… പ്രായം കുറഞ്ഞപോലെ.

എന്റെ വർക്കു ചെയ്യുന്ന കിഡ്നി പോവാറായി. ഡയാലിസിസ് ചെയ്യാനൊന്നും വയ്യ. മടുത്തു. അധികം നാളില്ല. സ്വസ്ഥമായി മരിക്കണം. അതു നാട്ടിൽത്തന്നെ വേണം. തറവാട്ടിൽ ചേട്ടന്റെയും മക്കളുടേയും അസഹ്യമായ പെരുമാറ്റം. നിന്റെ വീട്ടിൽ… ക്ഷമിക്കണം ചേച്ചീടെ ദുർമുഖം. ചന്ദ്രനാണ് നിന്റെ കാര്യംപറഞ്ഞത്. എനിക്ക് നിന്റെയൊപ്പം താമസിക്കാമോ? പുള്ളി വളച്ചുകെട്ടില്ലാതെ പറഞ്ഞു.

പിന്നെന്താ! ആലോചിക്കേണ്ടി വന്നില്ല. എന്നാണ് മാറുന്നത്? ആ മുഖത്ത് ആശ്വാസത്തിന്റെ പുഞ്ചിരി!

നാളെയാവാം. ഒന്നുമില്ല. രണ്ടു പെട്ടികൾ. അമ്മാവൻ പറഞ്ഞു.

ആ പിന്നേ…ഇവന്റെയൊരു കുത്തഴിഞ്ഞ ജീവിതമാണ് ചേട്ടാ. നമ്മടെ അപ്പുവില്ലേ? പഴയ… പുള്ളിയേം കൂട്ടാം. നല്ല ഭക്ഷണവും, പിന്നെ ആരെങ്കിലും കൂടെക്കാണുമല്ലോ.

The Author

ഋഷി

കത്തുന്ന ചുംബനം കൊണ്ടു നീ പണ്ടെൻ്റെ കയ്ക്കുന്ന പ്രാണനെച്ചുട്ടുപൊള്ളിച്ചതും കണ്ണിൻ്റെ നക്ഷത്ര ജാലകത്തിൽക്കൂടി ജന്മാന്തരങ്ങളെക്കണ്ടുമൂർച്ഛിച്ചതും എന്നോ കറുത്ത തിരശ്ശീല വീണതാം ഉന്മാദ നാടക രംഗസ്മരണകൾ - ചുള്ളിക്കാട്

132 Comments

Add a Comment
  1. മാലാഖയെ പ്രണയിച്ചവൻ

    ഋഷി ഈ കഥയും ഒരു രക്ഷയും ഇല്ല സൂപ്പർ ❤ such a feel goodstory ?. രഘുനെയും വസുന്ദര ചേച്ചിയെയും ദേവികയേയും റോഷിനിയെയും ഒത്തിരി ഇഷ്ടായി ❤️.

  2. Superb story bro❤

  3. super bro super

  4. പേരെടുത്തു തിരഞ്ഞു വായിക്കുന്ന ഒരേയൊരു എഴുത്തുകാരൻ !! ശൈലികൊണ്ട് നെഞ്ചിലൊരു ഇരിപ്പിടമിട്ടയാൾ… ഇതുവരെ, പറഞ്ഞില്ലെങ്കിലും ഈയെഴുത്തും ഇഷ്ടം ഋഷി 🙂

    1. ? വായിച്ചിട്ടും വായിച്ചിട്ടും മതി വരാത്ത…

Leave a Reply

Your email address will not be published. Required fields are marked *