അങ്ങനെ കവിതയും കൂട്ടി ഞാൻ എന്റെ വീട്ടിലെത്തി ബൈക്ക് കാർ പോർച്ചിൽ വെച്ചിട്ട് ഞങ്ങൾ ഇറങ്ങി പെട്ടെന്ന് ഒരു കാർ നേരെ ഞങ്ങളുടെ മുറ്റത്തേക്ക് വന്നു കയറി. അതിൽ നിന്നും നിറഞ്ഞ ചിരിയോടെ സുരേഷ് ഇറങ്ങി.
ഞാൻ സുരേഷിനെ നോക്കി ചിരിച്ചു എന്നാൽ കവിത അവളുടെ മുഖത്ത് ഒരു ചെറിയ പുഞ്ചിരി ഉണ്ടായിരുന്നു
ഞാൻ. ഹലോ സർപ്രൈസ് ആയല്ലോ ഈ വീട് എങ്ങനെ കണ്ടുപിടിച്ചു
സുരേഷ്. അമ്മാവൻ ഒരു സൂചന തന്നിരുന്നു പിന്നെ എനിക്ക് ഇവിടം വരെ ഒന്ന് വരേണ്ട ആവശ്യമുണ്ടായിരുന്നു അപ്പോൾ നിങ്ങളുടെ കാര്യം ഒന്ന് ഓർത്തു കണ്ടിട്ടു പോകാമെന്ന് വച്ചു
ഞാൻ. അതിനെന്താ സുരേഷിനെ എപ്പോൾ വേണമെങ്കിലും ഇവിടേക്ക് വരാമല്ലോ വാ അകത്തേക്ക് വാ ഞാൻ ഇപ്പോൾ ഇവളെ കൂട്ടാൻ വേണ്ടി പോയിരിക്കുകയായിരുന്നു
സുരേഷ്. അത് സാരമില്ല പിന്നീട് ഒരിക്കൽ ആകാം ഞാൻ ഈ വഴി ഇതുവഴി പോയപ്പോ കയറിയതാണ് എനിക്ക് വേണ്ടി ഒരു പാർട്ടി അർജന്റ് ആയിട്ട് ടൗണിൽ കാത്തിരിപ്പുണ്ട് അവിടേക്ക് വേഗം പോകണം
ഞാൻ. വാ അകത്തു കയറി ചായ കുടിച്ചിട്ട് പോകാം ഒന്നുമില്ലെങ്കിലും ബന്ധുക്കളല്ലേ
സുരേഷ്. സാരമില്ലടോ അടുത്ത തവണയാകട്ടെ ഉറപ്പായും ഞാൻ എത്തും
അപ്പോൾ എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് കവിത സുരേഷിനോട് പറയുന്നു. വരു സുരേഷേട്ടാ അകത്തേക്ക് വാ
എന്നാൽ സുരേഷ് നിന്നില്ല അയാൾക്ക് പോകേണ്ട ആവശ്യമുണ്ടായിരുന്നു. വേറൊരു ദിവസം വരാമെന്ന് പറഞ്ഞ് അയാൾ തന്റെ കാർ തിരിച്ചു. പോകുന്ന വഴി അവൻ കവിതയെ നോക്കി മനോഹരമായി പുഞ്ചിരിച്ചു
അയാൾ പോയി കഴിഞ്ഞത് ഞാൻ കവിതയോട് പറഞ്ഞു നന്നായി കവിത ഏതായാലും സുരേഷിനോട് ഉള്ള ദേഷ്യം മാറിയല്ലോ നന്നായി. ഒന്നുമില്ലെങ്കിലും അയാൾ ഇപ്പോൾ നിന്റെ ആങ്ങളയുടെ സ്ഥാനത്ത് ആണല്ലോ. ഇപ്പോൾ അവന് സന്തോഷമായി കാണുമല്ലോ.
