അങ്ങനെ കൃഷിയും ജോലിയും നോക്കി ഞാൻ നടന്നു. കമ്പനിയുടെ ഷെയർ കുറെ ഞാൻ വാങ്ങിയിരുന്നു അങ്ങെനെ ജീവിതം പോയി. ഒരു കുഞ്ഞ് ഉണ്ടായില്ല എന്ന ശൂന്യതയുണ്ടായിരുന്നു. അതിനു വേണ്ടി ശ്രമിച്ചു പക്ഷെ എന്തോ നടന്നില്ല. കല്യാണം കഴിഞ്ഞു രണ്ടു വർഷം മാത്രമല്ലേ ആയിട്ടുള്ളു സമയം ഉണ്ടല്ലോ കവിത എന്നെ അശ്വസിപ്പിച്ചു.
ഒരു ദിവസം ഞാനും കവിതയും അവളുടെ വീട്ടിൽ ചെന്നപ്പോൾ അവിടെ രണ്ടു പേര് ഇരിക്കുന്നു. ഒരു അൻപത് വയസിനു മുകളിൽ പ്രായം വരുന്ന സ്ത്രീയും എന്റെ പ്രായം വരുന്ന ഒരു ചെറുപ്പക്കാരനും അത് ആരാണെന്നു കവിതയുടെ അച്ഛൻ എനിക്ക് പറഞ്ഞു നൽകി. അതു അങ്ങേരുടെ പെങ്ങൾ ഭാമ അവരുടെ മകൻ സുരേഷ്……..
അച്ഛൻ എന്നെ അവർക്ക് പരിജയപ്പെടുത്തി. ഇരുവർക്കും എന്നെ പരിജയപ്പെട്ടപ്പോൾ ഒരു ചമ്മൽ. പേര് കേട്ടപ്പോൾ എനിക്ക് മനസ്സിലായി അതാണ് കവിതയുടെ മുറചെറുക്കൻ. എന്നാൽ ഇതുവരെയും കവിത നോക്ക പോലും ഉണ്ടായില്ല അവൾ നേരെ അകത്തേക്ക് പോയി
ഞാൻ സുരേഷിനെ പരിചയപ്പെട്ടു കണ്ടിട്ട് നല്ല സ്വഭാവമാണെന്ന് തോന്നുന്നു മാന്യമായ പെരുമാറ്റം. ഇവർ രണ്ടുപേരും തനിച്ചാണ് വന്നിരിക്കുന്നത് ഭാര്യയെ പറ്റി ഒന്ന് ചോദിക്കണം ഉണ്ടായിരുന്നു അത് എന്തുകൊണ്ട് വേണ്ടെന്ന് വെച്ചു. ഈ ഈ രണ്ടുപേരെ കുറിച്ചുള്ള സംസാരങ്ങളും വീട്ടിൽ ഒഴിവാക്കപ്പെട്ടതായിരുന്നു എന്ന് തോന്നുന്നു. മറ്റുള്ള ബന്ധുക്കളും അത് പാലിച്ചു എന്ന് വേണം കരുതാൻ.
പ്രായം ചെന്ന സ്ത്രീ കവിതയുടെ അപ്പച്ചി തന്നെയായിരുന്നു. അവരുടെ കണ്ണുകൾ കുറച്ച് മുമ്പ് കരച്ചിൽ ആയിരുന്നു എന്ന് തോന്നിക്കുന്ന വിധം ആയിരുന്നു. തങ്ങൾക്ക് പറ്റിയ തെറ്റുകളെല്ലാം കരഞ്ഞുകൊണ്ട് സമ്മതിക്കുകയും ആ തങ്ങൾക്കിടയിൽ ഉണ്ടായിരുന്ന പ്രശ്നത്തിന്റെയും മഞ്ഞുകട്ടകൾ അലിയിപ്പിക്കുകയും ചെയ്ത പോലെ എനിക്ക് തോന്നി .
