അവിടെ കുറച്ചു നേരം കൂടിയും നിന്ന് തന്റെ ശ്വാസഗതിയൊക്കെ സാധാരണ നിലയിലേക്ക് എത്തിയ ശേഷം പാന്റിന്റെ ബെൽറ്റ് നേരെയാക്കി സജീവൻ ടോയ്‌ലറ്റിൽ നിന്നുമിറങ്ങി ഫുഡ് കോർട്ടിൽ അവനെയും കാത്ത് ഇരിക്കുന്ന തന്റെ ഭാര്യയുടെ അടുത്തേക്ക് നടന്നു നീങ്ങി.
“സോറിയെടി… ഇപ്പോഴാ വയർ ഒന്ന് റെഡിയായത്. ഞാൻ ഒത്തിരി വൈകിയോ?” അരുണിമയുടെ അപ്പുറത് ചെന്നിരുന്ന സജീവൻ ചോദിച്ചു.
“എന്നിട്ടിപ്പോ എല്ലാം ഓക്കേയായോ?”
“അഹ്, ഇപ്പൊ വലിയ കുഴപ്പമില്ല,” സജീവൻ ഒരു ദീർഘശ്വാസം വിട്ടു.
ശേഷം തുടർന്നു: “ഞാൻ എന്നാൽ പോയി കൗണ്ടറിൽ നിന്നും ഓർഡർ ചെയ്ത ഫുഡ് എടുത്തുകൊണ്ട് വരാം. നീ ഇവിടെ ഇരിക്ക്.”
“ഇനി ഫുഡ് കഴിച്ചാൽ ഏട്ടന് വീണ്ടും പണികിട്ടോ?” ഇനി ഭക്ഷണം കഴിച്ചാൽ അവന്റെ ഇല്ലാത്ത കള്ള വയറുവേദന കൂടുമോ എന്ന കരുതലിൽ അവൾ ചോദിച്ചു.
“ഏയ്… ഇല്ലടി.. ഇപ്പൊ ഞാൻ ഓക്കേയാണ്. നീ ഇവിടെ ഇരിക്ക് ഞാൻ പോയി സാധനം എടുത്തുകൊണ്ട് വരാം.” അവൻ അവിടെ നിന്നും എഴുനേറ്റു.
സജീവൻ പോയി കഴിഞ്ഞപ്പോൾ അരുണിമയുടെ ചുണ്ടിലൊരു ചെറുപുഞ്ചിരി വിടർന്നു. കാരണം തന്റെ ഭർത്താവുമായി അവളിങ്ങനെ പുറത്തേക്ക് പോയിട്ട് എത്ര വർഷമായെന്ന് അവൾക്കുപോലും ഓർമയില്ല. എന്നാൽ ഇന്ന്, അവളുടെ സ്വന്തം സജീവേട്ടൻ തനിക്ക് നല്ല വില കൂടിയ സാരികളും, ചുരിദാറും, വീട്ടിലിടാൻ കയ്യിലാത്ത കുറയെ നല്ല ആഡംബര നൈറ്റികളുമൊക്കെ വാങ്ങിച്ചു തന്നപ്പോൾ അരുണിമയുടെ മനസ്സാകെ സംതൃപ്തികൊണ്ട് നിറഞ്ഞിരുന്നു. ഇനിയിപ്പോ അതും പോരാതെ താൻ ജീവിതത്തിൽ വിരലിൽ എണ്ണാവുന്ന അത്ര തവണ മാത്രം കഴിച്ചിട്ടുള്ള കെ.എഫ്.സി ചിക്കനും, ബർഗറും, ഫ്രഞ്ച് ഫ്രൈസുമൊക്കെ കഴിക്കാൻ പറ്റുമല്ലോ എന്നുള്ളത് അരുണിമയുടെ മനസ്സിനെ സന്തോഷത്തിന്റെ നെല്ലിപടിയിൽ എത്തിച്ചിരുന്നു. ചെറുപ്പ കാലം തൊട്ടേ കച്ചേരിപാഠത്തിനു പുറത്ത് പോകാതെ ഒരു നാട്ടുംപുറത്തിൽ വളർന്ന് വന്ന അരുണിമയെ സംബന്ധിച്ചടുത്തോളം ഇതൊക്കെ എന്തോ ഒരു സ്വർഗ്ഗംപോലെയാണ്.
