ദിനേശന്റെ മുഖത്ത് വന്യമായ ഒരു ക്രൂരചിരി വിരിഞ്ഞു. അവന്റെ മനസ്സിൽ ഇപ്പോൾ ആ മലയോര ബ്രാഞ്ചിലേക്ക് ദിവസവും വലിഞ്ഞു കയറിപോകുന്ന സജീവന്റെ മുഖത്തിന് പകരം സജീവൻ വീട്ടിലില്ലാത്ത ആ നീണ്ട പകൽസമയങ്ങളിൽ വീട്ടിൽ ഒറ്റക്ക്, ഒരു ആണില്ലാതെ വിരസതമായി ഇരിക്കുന്ന അരുണിമയുടെ മുഖമാണ് തെളിഞ്ഞു വന്നത്.
“അവൻ എന്ന് തൊട്ട് അവിടെ ജോയിൻ ചെയ്യും?” ദിനേശൻ ആവേശത്തോടെ ചോദിച്ചു.
“അടുത്ത തിങ്കളാഴ്ച ഓർഡർ അവന്റെ കയ്യിൽ കിട്ടും. പിന്നെ ഒരു രണ്ടാഴ്ചക്കുള്ളിൽ പോകും. എന്നാലും ദിനേശാ, എനിക്കു മനസ്സിലാകാത്തത് അതല്ല..” സുരേഷ് സിഗരറ്റ് കത്തിച്ച് പുക പുറത്തേക്ക് വിട്ടുകൊണ്ട് ദിനേശന്റെ മുഖത്തേക്ക് ഉറ്റുനോക്കി. “അവൻ നിനക്ക് എന്ത് ദ്രോഹമാടാ ചെയ്തത്? പാവം ഒരു ബാങ്ക് ജീവനക്കാരൻ, സ്കൂളിൽ പോകുന്ന രണ്ട് പിള്ളേരുടെ തന്ത. അവനെ ഇവിടുന്ന് ദൂരേക്ക് പായിക്കാനുള്ളതിന്റെ കാര്യമെന്താണ്?”
സുരേഷിന്റെ ചോദ്യം കേട്ട് ദിനേശൻ ഒന്നു പതറിയെങ്കിലും, തന്റെ പരുക്കൻ ഭാവം അവൻ പെട്ടെന്ന് വീണ്ടെടുത്തു. രാഷ്ട്രീയ സ്വാധീനമുള്ള സുരേഷിനോട് തനിക്ക് അരുണിമയുടെ ശരീരത്തോടുള്ള അടങ്ങാത്ത ഭ്രാന്താണ് ഇതിന് പിന്നിലെന്ന് തുറന്നു പറയാൻ ദിനേഷിന് കഴിയില്ലായിരുന്നു. കാരണം, സുരേഷ് തന്റെ വിശ്വസ്തനായ കൂട്ടുകാരൻ ആണെങ്കിൽ പോലും, മറ്റൊരാളുടെ ഭാര്യയെ വളച്ചെടുക്കാൻ താൻ നടത്തുന്ന ഈ തന്ത്രം പുറത്തുപറയാൻ അവന്റെ ആൺഅഹങ്കാരം സമ്മതിച്ചില്ല.
“അതൊക്കെയുണ്ടടാ സുരേഷേ… നിനക്കറിയോ? ഈ ബാങ്കുകാർക്ക് വലിയ അഭിമാനം കൂടുതലാ… കഴിഞ്ഞ ആഴ്ച എന്റെ വണ്ടിയുടെ ലോണുമായി ബന്ധപ്പെട്ട് ഞാൻ അവിടെ ചെന്നപ്പോൾ അവൻ എന്നോട് സംസാരിച്ച രീതി എനിക്ക് അത്ര പിടിച്ചില്ല. ദിനേശന് നേരെ വിരൽ ചൂണ്ടാൻ ഈ നാട്ടിൽ ആരും വളർന്നിട്ടില്ലെന്ന് അവനൊന്ന് അറിയട്ടെ…!” ദിനേശൻ കള്ളക്കഥ മെനഞ്ഞുണ്ടാക്കി.
