“ആ! ദിനേശാ…” മുൻവാതിലിൽ നിന്നും പുറത്തേക്ക് ഇറങ്ങി വരുന്ന ദിനേശനെ കണ്ട മുറ്റത് നിൽക്കുന്ന സുരേഷ് വിളിച്ചു.
ദിനേശൻ ഉമ്മറത്തേക്ക് നടന്നു കയറിയപ്പോൾ തിണ്ണയിൽ ഇരിക്കുന്ന ജിൻസിയോട് എന്തോ കാര്യമായിട്ട് പറഞ്ഞുകൊണ്ടിരിക്കുകയിരുന്നു സുരേഷ്. എന്നത്തേയും പോലെ ഉജാല മുക്കിയ വെള്ള മുണ്ടും ഷർട്ടുമാണ് സുരേഷിന്റെ വേഷം. അതെ സമയം ജിൻസി ആണെങ്കിൽ കാലത്ത് ധരിച്ചിരുന്ന അതെ ഇറുകിയ ഇളം നീല നൈറ്റിയും.
“ഹാ, നീ എന്താ ഈ നേരത്ത്?” ഉറക്കക്ഷീണം കഴിഞ്ഞതിന്റെ ഭാഗമായി കണ്ണും തിരുമ്പി വന്ന് ദിനേശൻ ഉമ്മറത്ത് ഇട്ടിരുന്ന കസേരയിൽ ഇരുന്നു.
“അത് ശരി. എന്താ ഈ നേരത്തെന്നോ? കൊള്ളാം… കഴിഞ്ഞ് കുറച്ചു ദിവസങ്ങളായി ഞാൻ നിന്നെ കാണാൻ വേണ്ടി ഇവിടെയും മാർക്കറ്റിലുമൊക്കെ എത്ര നേരം കയറി ഇറങ്ങിയെന്ന് നിനക്കറിയോ.” സുരേഷ് ചെരുപ്പ് മുറ്റത് ഊരിയിട്ടിട്ട് പടിചവിട്ടി കയറി.
“ഓ! ഒന്നും പറയണ്ട.. കഴിഞ്ഞ രണ്ടാഴ്ചയായി ഒടുക്കത്തെ പണിയായിരുന്നു.. മനുഷ്യന് ഒന്നു നേരെ നിക്കാൻ പോലും സമയം ഉണ്ടായിരുന്നില്ല.”
“മ്മ്.. എനിക്കും…” സുരേഷ് ജിൻസിയുടെ മുഖതത്തേക്ക് ദിനേശൻ അറിയാതെ ഒരു കള്ളച്ചിരിയോടെ ഇടം കണ്ണിട്ട് നോക്കികൊണ്ട് പറഞ്ഞു. എന്നിട്ട് തുടർന്നു: “അല്ല? ഒന്നുമില്ലെങ്കിലും നിനക്ക് ഞാൻ വിളിച്ചാൽ ഒന്ന് ഫോൺ എടുത്തൂടെ? എപ്പോ വിളിച്ചാലും സ്വിച്ച് ഓഫ് തന്നെ.. സ്വിച്ച് ഓഫ്..!”
“അതിന് ഫോൺ എന്റെകയ്യിൽ ഉണ്ടായിട്ട് വേണ്ടേ.. അതിന്റെ ഡിസ്പ്ലേ കേടായിട്ട് ഞാൻ ജംഗ്ഷനിലെ നമ്മുടെ ഷിഹാബിന്റെ കടയിൽ നന്നാകാൻ കൊടുത്തകണേയാണ്. ഹ്മ്മ്… അത് എന്തായാലും ഇന്ന് വൈകിട്ട് പോയിട്ട് വാങ്ങണം.” അത് പറഞ്ഞു കഴിഞ്ഞ ശേഷം തിണ്ണയിൽ ഇരുവരെയും മാറി മാറി നോക്കി നിൽക്കുന്ന ജിൻസിയെ ദിനേശൻ നോക്കി. “നീയിവിടെ എന്ത് നോക്കികൊണ്ട് ഇരിക്കുവാടി? പോയ് ഭക്ഷണമെടുത്തു വെക്ക്!” അവൻ അവളുടെ അടുത്ത് ചെറുതായിയോന്ന് ഉച്ചയെടുത്തു.
