“അത്… അത് ഭാഗ്യത്തിന് നല്ല ഗംഭീരമായി തന്നെ നടന്നു. സുഖപ്രസവം. ആൺ കുട്ടിയാ…” ഭാസ്കരൻ വിയർത്തുകൊണ്ട് ഒപ്പിച്ചു പറഞ്ഞു.
“മ്മ്…. നന്നായി…” ദിനേശൻ ഒരു വശപ്പിശക് ചിരിയോടെ മൂളി.
അവൻ ബാക്കി ചായയും ഒരൊറ്റ വലിക്ക് കുടിച്ചു തീർത്ത്, മുണ്ടിന്റെ മടക്കുക്കുത്ത് ഒന്നുകൂടി മുറുക്കി എഴുന്നേറ്റു. കഴിച്ചതിന്റെ പൈസ സുധാകരന് കൊടുക്കുമ്പോൾ അവൻ കേളപ്പനെയും ഭാസ്കരനെയും നോക്കി ഒന്നുക്കൂടി കണ്ണ് ചിമ്മി കാണിച്ചു. നാട്ടിലെ കിളവന്മാർ ചായക്കടയിലിരുന്ന് മറ്റുള്ളവരുടെ കുടുംബജീവിതം ചർച്ച ചെയ്യുമ്പോൾ, അവരുടെ സ്വന്തം വേലിക്കെട്ടുകൾക്കുള്ളിലും കഥകൾ ഒരുപാടുണ്ടെന്ന ഒരു പരോക്ഷമായ മുന്നറിയിപ്പായിരുന്നു ദിനേശൻ അവിടെ നൽകിയത്.
“ഞാൻ എന്നാൽ ഇറങ്ങുവാ സുധാകരൻ ചേട്ടാ…” അതും പറഞ്ഞ് അവൻ ചായക്കടയുടെ പടവുകൾ ഇറങ്ങി തന്റെ വണ്ടിയുടെ അടുത്തേക്ക് നടന്നു.
അവൻ വണ്ടിയിലേക്ക് കയറി ഡോർ അടച്ചതും, കേളപ്പൻ ഒരു ദീർഘശ്വാസം വിട്ടു. “എന്റെ ഭാസ്കരാ… നീ എന്തിനാ അവനോട് ആ സുരേഷിന്റെ കാര്യം ചോദിക്കാൻ പോയത്? ആ ചെറ്റയുടെ നോട്ടം കണ്ടില്ലേ… അവനൊക്കെ എന്താ മനസ്സിൽ വിചാരിച്ചിരിക്കുന്നതെന്ന് ആർക്കറിയാം!”
“പറ്റിപോയി… എന്നാലും ആ തായോളി എന്റെ സ്മിത മോളുടെ കാര്യം ചോദിക്കുമോയെന്ന് ഞാൻ ഓർത്തോ.” ഭാസ്കരൻ നെഞ്ചിൽ കൈവെച്ചു.
ഇതേസമയം, വണ്ടി സ്റ്റാർട്ട് ചെയ്ത് പാടവരമ്പത്തെ ആ കല്ലും, പുല്ലും കുഴിയും നിറഞ്ഞ ഇടവഴിയിലൂടെ വീട്ടിലേക്ക് പോകുന്ന ദിനേശന്റെ തലച്ചോറിൽ മറ്റൊരു ചിന്തയായിരുന്നു. ചായക്കടയിലെ ആ സംസാരമോ, അതോ സുരേഷ് തന്റെ വീട്ടിൽ വന്നിരുന്നോ ഇല്ലയോ എന്നത് അവന് ഒരു വിഷയമേ ആയിരുന്നില്ല. കാരണം സുരേഷ് അവന്റെ വിശ്വസ്തനായ കൂട്ടുകാരനാണ്. എന്നാൽ അവന്റെ ചിന്തകളിൽ ഇപ്പോൾ മുഴുവൻ അരുണിമ മാത്രമായിരുന്നു.
