“ദിനേശാ…..” വണ്ടി വന്നു നിന്നപ്പോൾ തന്നെ അത് ദിനേശനാണെന്ന് മനസ്സിലായ സുധാകരൻ അപ്പോൾ തന്നെ മൂന്ന് കുറ്റി ആവി പറക്കുന്ന പുട്ടും, കടലക്കറിയും, നല്ല കട്ടികൂടിയ പാൽച്ചായയും ആൾറെഡി റെഡിയാക്കി മേശപ്പുറത്ത് വെച്ചിട്ടുണ്ടായിരുന്നു. “ദാ… ഇവിടെ ഇരുന്നോ.” മുൻവാതിലിന് അടുത്തുള്ള ബഞ്ചിന് നേരെ കൈ ചൂണ്ടി സുധാകരൻ അവനോട് ഇരിക്കാൻ പറഞ്ഞു. ദിനേശൻ ഒരക്ഷരം മിണ്ടാതെ ആ ബഞ്ചിലേക്ക് ചെന്ന് ഇരുന്നു.
“എന്താ ദിനേശാ കാലത്തെ തന്നെ വണ്ടിയുമായിട്ട്? ലോഡ് വല്ലതും ഉണ്ടായിരുന്നോ?” സുധാകരൻ പതുക്കെ ചോദിച്ചു.
“മ്മ്… മാർക്കറ്റിൽ ഒരു ലോഡ് പലചരക്കുകൾ ഇറക്കാൻ ഉണ്ടായിരുന്നു. അത് കഴിഞ്ഞ് വരുന്ന വഴിയാ..” ദിനേഷ് മുന്നിലിരുന്ന പുട്ടിലേക്ക് കടലക്കറി ഒഴിച്ച് കൈകൊണ്ട് കുഴക്കാൻ തുടങ്ങി.
അവന്റെ വരവോടെ അതുവരെ അവിടെയുണ്ടായിരുന്ന പരദൂഷണ കൗണ്ടർ ആകെ നിശ്ചലമായിരുന്നു. കേളപ്പനും ഭാസ്കരനും ചായ ഗ്ലാസ്സിലേക്ക് തന്നെ കണ്ണ് നട്ട്, ശ്വാസമടക്കി ഇരിക്കുകയാണ്. ദിനേഷിന്റെ വന്യമായ സ്വഭാവം അവർക്ക് നന്നായി അറിയാം. മൂപ്പർക്ക് ദേഷ്യം വന്നാൽ പിന്നെ പ്രായം നോക്കില്ല. എന്നാൽ തങ്ങൾ ഇവിടെ സ്ഥിരം സംസാരിക്കാറുള്ള അരുണിമയുടെ കഥയോ, അതോ അവന്റെ ഭാര്യയായ ജിൻസിയെ പറ്റി ഉണ്ടാകുന്ന പരദൂഷണങ്ങളെ പറ്റിയൊന്നും അവനൊരു ഐഡിയയും ഇല്ലെന്ന് ദിനേശന്റെ നോട്ടത്തിൽ നിന്നു തന്നെ അവർക്ക് ഏകദേശം മനസ്സിലായി.
ദിനേശൻ എപ്പോഴും തന്റെ പണിയിലും, സ്വന്തം ശാരീരിക ആവശ്യങ്ങളിലും മാത്രം ശ്രദ്ധിച്ചു ജീവിക്കുന്ന ഒരു പരുക്കൻ മനുഷ്യനായിരുന്നു. അവൻ ആകെ തന്റെ തലതാഴ്ത്തി കൊടുത്തിട്ടുള്ളത് അരുണിമയുടെ മുന്നിൽ മാത്രമാണ്. ബാക്കിയുള്ളവർക്ക് അവന്റെ പേര് കേട്ടാൽ തന്നെ ഒരു പേടിസ്വപ്നം പോലെയാണ്. എന്നാൽ അരുണിമയുടെ കാര്യവും ആർക്കും ഒരു ഉറപ്പും നൽകാൻ കഴിയില്ല. ചിലപ്പോൾ പണ്ട് അവളെ ചെയ്തത് പോലെ മതിലിലേക്ക് മുട്ടിച്ചു വെച്ച് ബലം പ്രയോഗിച്ചു വല്ലതും ചെയ്യാൻ നോക്കിയില്ലെന്ന് ആര് കണ്ടു?
